അപ്പോഴാണ് ജൂഡേട്ടന്‍ പറയുന്നത്, നീ വിളിക്കാത്തപ്പോള്‍ ഞാനോര്‍ത്തു നിനക്ക് വരാന്‍ സാധിക്കില്ലെന്ന്, നേരിട്ട് കണ്ടപ്പോള്‍ പെരുമാറ്റം കണ്ട് ഞാനങ്ങ് ഞെട്ടി: അബിന്‍ ബിനോ

ഒതളങ്ങതുരുത്ത് എന്ന വെബ് സീരിസിലൂടെ സിനിമയിലെത്തിയ താരമാണ് അബിന്‍ ബിനോ. നത്ത് എന്ന കഥാപാത്രത്തിലൂടെ കൈയ്യടി വാങ്ങിയ അബിന്‍ ജൂഡ് ആന്തണി ചിത്രം സാറാസില്‍ എത്തിയതിനെ കുറിച്ചാണ് പറയുന്നത്. ഒതളങ്ങത്തുരുത്ത് ഹിറ്റായി നില്‍ക്കുന്ന സമയത്ത് ജൂഡേട്ടന്‍ തനിക്ക് ഇന്‍സ്റ്റയില്‍ മെസേജ് അയച്ച് നമ്പര്‍ ചോദിച്ചിരുന്നു. ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല എന്ന് അബിന്‍ പറയുന്നു. പിറ്റേന്ന് തന്നെ അദ്ദേഹം വിളിച്ചു.

“ഞാന്‍ ജൂഡാണ്. സിനിമയില്‍ അഭിനയിക്കാന്‍ പോരുന്നോ?” എന്ന് ചോദിച്ചു. വിശ്വസിക്കാന്‍ സാധിച്ചില്ല. താന്‍ അപ്പോഴും വിചാരിച്ചത് ഫ്രണ്ട്‌സ് ആരെങ്കിലും പറ്റിക്കാന്‍ വിളിക്കുകയാണ് എന്നാണ്. ഒന്ന് ആലോചിക്കണം എന്നായിരുന്നു തന്റെ ആദ്യത്തെ മറുപടി. ഒതളങ്ങത്തുരുത്ത് ഡയറക്ടര്‍ അംബുജിയുടെ അടുത്ത് ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അങ്ങനെ ഡയറക്ടരുടെ അടുത്ത് നമ്പര്‍ കൊടുത്തു. അവര്‍ തമ്മില്‍ വിളിച്ചു സംസാരിച്ചു.

പക്ഷേ പിന്നീട് കോണ്ടാക്റ്റ് ഇല്ലായിരുന്നു. താന്‍ കരുതി അംബുജിയും ജൂഡേട്ടനും തമ്മില്‍ കോണ്ടാക്റ്റ് ഉണ്ടാകുമെന്ന്. കുറെ നാള്‍ കഴിഞ്ഞപ്പോള്‍ മറ്റ് വിവരങ്ങളൊന്നും അറിയാത്തതിനാല്‍ ഞാന്‍ അങ്ങോട്ട് വിളിച്ചു. അപ്പോഴാണ് ജൂഡേട്ടന്‍ പറയുന്നത്, “നീ വിളിക്കാത്തപ്പോള്‍ ഓര്‍ത്തു നിനക്ക് വരാന്‍ സാധിക്കില്ലെന്ന്. നിനക്ക് വരാന്‍ പറ്റുമോ? എനിക്കിഷ്ടം നീ വരാനാണ്” എന്ന്. അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് എന്ന് മാത്രമേ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നുള്ളൂ.

ആദ്യമായിട്ട് ജൂഡേട്ടനെ കാണാന്‍ പോകുന്ന സമയത്ത് ടെന്‍ഷനായിരുന്നു. പക്ഷേ കണ്ടപ്പോള്‍ ഒരുപാട് നാളത്തെ പരിചയമുള്ളത് പോലെയായിരുന്നു പെരുമാറ്റം. ഞാനങ്ങ് ഞെട്ടിപ്പോയി. “അബീ, എപ്പ വന്നെടാ, നമുക്ക് പൊളിക്കണ്ടേ? അന്ന വരട്ടെ, അന്ന വന്ന് കഴിഞ്ഞ് നമുക്ക് ഷോട്ടെടുക്കാം, നമുക്ക് പൊളിക്കാം” എന്ന് പറഞ്ഞെന്നും അബിന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ