അതൊക്കെ സത്യമാണോ എന്ന് അവരെന്നോട് ചോദിക്കും, എല്ലാ ദിവസവും ഞാന്‍ ബോധം മറയും പോലെ മദ്യപിച്ചു: തുറന്നുപറഞ്ഞ് നടന്‍

ബോളിവുഡ് സിനിമാ വ്യവസായത്തിലെ ഏറ്റവും മികച്ച ഒരാളാണ് അഭയ് ഡിയോള്‍. അനുരാഗ് കശ്യപ്, സോയ അക്തര്‍ തുടങ്ങി നിരവധി പ്രശസ്ത സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്, ദേവ് ഡി അദ്ദേഹത്തിന്റെ കരിയറില്‍ ഏററവും ശ്രദ്ധിക്കപ്പെട്ട സിനിമയാണ്.

ഇപ്പോഴിതാ , താന്‍ പ്രശസ്തിയെ വെറുക്കുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍. ദേവ് ഡിയുടെ റിലീസിന് ശേഷം തനിക്ക് ആ കഥാപാത്രത്തിന്റെ സ്വാധീനത്തില്‍ നിന്നും അത് നല്‍കിയ പ്രശസ്തിയില്‍ നിന്നും പുറത്തുകടക്കാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറയുന്നു. ചെറുപ്പത്തില്‍ തന്നെ തനിക്ക് പ്രശസ്തി വെറുപ്പായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.

പ്രശസ്തി മൂലം സ്വകാര്യത ഇല്ലാതാകുന്നതിനാല്‍ എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രശസ്തിയെയും മാധ്യമങ്ങളെയും വെറുക്കുന്നു. എന്റെ കുടുംബത്തെക്കുറിച്ച് ധാരാളം വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പലരും എന്നോട് ചോദിക്കാറുണ്ടായിരുന്നു – അത് ശരിയാണോ? ഇത് ശരിയാണോ എന്നൊക്കെ . ഇത് എന്നെ വല്ലാതെ ദേഷ്യം പിടിപ്പിക്കുമായിരുന്നു. അച്ഛന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്നു, അമ്മാവന്‍ ഒരു വലിയ താരമാണ്. ആനുകൂല്യങ്ങള്‍ നേടുന്നതിനായി കുടുംബത്തിന് ചുറ്റും ഉണ്ടായിരുന്ന ധാരാളം ആളുകളെ എനിക്കറിയാം, അവര്‍ സുഹൃത്തുക്കളായിരുന്നില്ല.

തന്റെ ദേവ് ഡി വേഷം തന്നില്‍ സ്വാധീനം ചെലുത്തിയതിനെക്കുറിച്ച് അഭയ് ഡിയോള്‍ തുടര്‍ന്നു പറഞ്ഞു. ”ഒരു വര്‍ഷം ഞാന്‍ ദേവ് ഡി സിനിമയില്‍ ചെയ്തത് തന്നെ ചെയ്തു. ഞാന്‍ ദേവിനേക്കാള്‍ അല്‍പ്പം മെച്ചമായിരുന്നു. തെരുവില്‍ കീറിപ്പറിഞ്ഞ വസ്ത്രത്തിലൊന്നും നടന്നിട്ടില്ല. പക്ഷെ ബോധം മറയുംപോലെ ഞാന്‍ മദ്യപിച്ചു. അത് ദിനം തോറും തുടര്‍ന്നു അഭയ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക