'കാണുന്നവരെ മുഴുവന്‍ തെറിവിളിക്കുന്ന കവല ചട്ടമ്പികളുടെ ലോകമാണ് ഇന്ന് ഫെയ്‌സ്ബുക്ക്'

കാണുന്നവരെ മുഴുവന്‍ തെറിവിളിക്കുന്ന കവലച്ചട്ടമ്പികളുടെ ലോകമാണ് ഇന്ന് ഫെയ്‌സ്ബുക്കെന്ന് സംവിധായകന്‍ ആഷിഖ് അബു. സ്വതന്ത്ര സോഷ്യല്‍ മീഡിയ അഭിപ്രായ പ്രകടനങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കുന്നില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് ആഷിഖ് അബു ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്.

“ഒരു നിലപാടുമായി മുന്നോട്ടു പോകുന്നയാള്‍ എന്ന നിലയില്‍ അഭിപ്രായ സൃഷ്ടിക്കുന്ന ശത്രുക്കളെ ഞാന്‍ ഭയക്കാറില്ല. അതിനെ വിമര്‍ശിക്കുന്നവരെക്കാള്‍ അധികം പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് ഭയക്കേണ്ട ആവശ്യമില്ല. കാണുന്നവരെ മുഴുവന്‍ തെറിവിളിക്കുന്ന കവലച്ചട്ടമ്പികളുടെ ലോകമാണ് ഇന്ന് ഫെയ്‌സ്ബുക്ക്. ആ കാഴ്ച്ച കണ്ട് ചിലര്‍ രസിക്കും, ചിലര്‍ കണ്ണ് പൊത്തും, മറ്റു ചിലര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് സ്ഥലം വിടും. എന്ത് ചെയ്യണമെന്ന തീരുമാനം നമ്മുടെ സംസ്‌ക്കാരത്തിന് അനുസരിച്ചായിരിക്കും. അവിടുത്തെ പോര്‍വിളികള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല” – ആഷിഖ് അബു പറഞ്ഞു.

മായാനദിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസീനുമായി പങ്കുവെയ്ക്കുകയായിരുന്നു ആഷിഖ് അബു. എന്തുകൊണ്ട് ഫഹദ് ഫാസിലിനെ നായകനാക്കുന്നതിന് പകരം ടൊവീനോയെ നായകനാക്കി എന്ന ചോദ്യത്തിന് ആഷിഖ് നല്‍കിയ ഉത്തരം “ഫഹദിനെ നായകനാക്കിയാല്‍ ആളുകള്‍ പലതും പ്രതീക്ഷിക്കും. അത് മറയ്ക്കാനാണ് പക്വതയില്ലാത്ത മാത്തന്‍ എന്ന കഥാപാത്രത്തിലേക്ക് ടൊവീനോയെ കൊണ്ടുവന്നത്” എന്നാണ്.

മായാനദിയിലെ ചുംബന രംഗത്തെക്കുറിച്ചും ആഷിക് അബു പ്രതികരിച്ചു, “രണ്ടു പേര്‍ ചുംബിക്കുന്നത് കാണുമ്പോള്‍ എന്താണ് കുഴപ്പം. ലോകസിനിമയുടെ മാറ്റങ്ങള്‍ അടുത്തറിയുന്ന യുവതലമുറയുടെ മുന്നിലാണ് ഈ സിനിമ അവതരിപ്പിക്കുന്നത്”.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക