'കാണുന്നവരെ മുഴുവന്‍ തെറിവിളിക്കുന്ന കവല ചട്ടമ്പികളുടെ ലോകമാണ് ഇന്ന് ഫെയ്‌സ്ബുക്ക്'

കാണുന്നവരെ മുഴുവന്‍ തെറിവിളിക്കുന്ന കവലച്ചട്ടമ്പികളുടെ ലോകമാണ് ഇന്ന് ഫെയ്‌സ്ബുക്കെന്ന് സംവിധായകന്‍ ആഷിഖ് അബു. സ്വതന്ത്ര സോഷ്യല്‍ മീഡിയ അഭിപ്രായ പ്രകടനങ്ങള്‍ ശത്രുക്കളെ സൃഷ്ടിക്കുന്നില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് ആഷിഖ് അബു ഇത്തരത്തിലൊരു അഭിപ്രായ പ്രകടനം നടത്തിയത്.

“ഒരു നിലപാടുമായി മുന്നോട്ടു പോകുന്നയാള്‍ എന്ന നിലയില്‍ അഭിപ്രായ സൃഷ്ടിക്കുന്ന ശത്രുക്കളെ ഞാന്‍ ഭയക്കാറില്ല. അതിനെ വിമര്‍ശിക്കുന്നവരെക്കാള്‍ അധികം പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ട് ഭയക്കേണ്ട ആവശ്യമില്ല. കാണുന്നവരെ മുഴുവന്‍ തെറിവിളിക്കുന്ന കവലച്ചട്ടമ്പികളുടെ ലോകമാണ് ഇന്ന് ഫെയ്‌സ്ബുക്ക്. ആ കാഴ്ച്ച കണ്ട് ചിലര്‍ രസിക്കും, ചിലര്‍ കണ്ണ് പൊത്തും, മറ്റു ചിലര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് സ്ഥലം വിടും. എന്ത് ചെയ്യണമെന്ന തീരുമാനം നമ്മുടെ സംസ്‌ക്കാരത്തിന് അനുസരിച്ചായിരിക്കും. അവിടുത്തെ പോര്‍വിളികള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല” – ആഷിഖ് അബു പറഞ്ഞു.

മായാനദിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസീനുമായി പങ്കുവെയ്ക്കുകയായിരുന്നു ആഷിഖ് അബു. എന്തുകൊണ്ട് ഫഹദ് ഫാസിലിനെ നായകനാക്കുന്നതിന് പകരം ടൊവീനോയെ നായകനാക്കി എന്ന ചോദ്യത്തിന് ആഷിഖ് നല്‍കിയ ഉത്തരം “ഫഹദിനെ നായകനാക്കിയാല്‍ ആളുകള്‍ പലതും പ്രതീക്ഷിക്കും. അത് മറയ്ക്കാനാണ് പക്വതയില്ലാത്ത മാത്തന്‍ എന്ന കഥാപാത്രത്തിലേക്ക് ടൊവീനോയെ കൊണ്ടുവന്നത്” എന്നാണ്.

മായാനദിയിലെ ചുംബന രംഗത്തെക്കുറിച്ചും ആഷിക് അബു പ്രതികരിച്ചു, “രണ്ടു പേര്‍ ചുംബിക്കുന്നത് കാണുമ്പോള്‍ എന്താണ് കുഴപ്പം. ലോകസിനിമയുടെ മാറ്റങ്ങള്‍ അടുത്തറിയുന്ന യുവതലമുറയുടെ മുന്നിലാണ് ഈ സിനിമ അവതരിപ്പിക്കുന്നത്”.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ