പത്ത് വർഷം കാത്തിരുന്നു; കല്ല്യാണം ഉറപ്പിച്ചതിന് ശേഷം വീണ്ടും മുടങ്ങി; സിനിമയെ വെല്ലുന്ന പ്രണയകഥയുമായി വെട്രിമാരനും ആരതിയും

ഇന്ത്യൻ സിനിമയിൽ ആമുഖങ്ങൾ ആവശ്യമില്ലാത്ത സംവിധായകനാണ് വെട്രിമാരൻ. സംവിധാനം ചെയ്തത് വെറും 6 സിനിമകൾ. അതിൽ തന്നെ 5 തവണ ദേശീയ അവാർഡ് കരസ്ഥമാക്കി. തന്റെ രാഷ്ട്രീയം കൃത്യമായി സിനിമകളിലൂടെ സംസാരിക്കുന്ന സംവിധായകൻ കൂടിയാണ് വെട്രിമാരൻ.

വെട്രിമാരന്റെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വ്യക്തിയാണ് അദ്ദേഹത്തിന്റെ ഭാര്യ ആരതി. ഒരുപാട് നാളത്തെ പ്രണയത്തിനും കാത്തിരിപ്പിനും ഒടുവിലാണ് വെട്രിമാരൻ ആരതിയെ വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയിൽ വരുന്നതിന് മുൻപ് വെട്രിമാരൻ എത്രത്തോളം ബുദ്ധിമുട്ടിയിട്ടുണ്ടെന്നും തങ്ങളുടെ പ്രണയകാലത്തെ കുറിച്ചും മറ്റും ഓർത്തെടുക്കുകയാണ് വെട്രിമാരന്റെ ജീവിതപങ്കാളി ആരതി.

വെട്രിമാരനുമായുള്ള പ്രണയം വീട്ടിൽ അറിഞ്ഞതിന് ശേഷം വിവാഹത്തിന് ഒരിക്കലും സമ്മതിച്ചിരുന്നില്ല എന്നാണ് ആരതി പറയുന്നത്. കൂടാതെ ആദ്യ സിനിമ ഇറങ്ങുന്നതുവരെ കാത്തിരിക്കാൻ സമ്മതമാണോ എന്നാണ് അക്കാലത്ത് വെട്രിമാരൻ ചോദിച്ചിരുന്നത് എന്നും ആരതി ഒരത്തെടുക്കുന്നു.

“1997ലാണ് സിനിമ എടുക്കാൻ പോവുകയാണെന്നും കാത്തിരിക്കേണ്ടി വരുമെന്നും വെട്രിമാരൻ പറഞ്ഞത്. അന്ന് ഒരു സിനിമ ചെയ്യാൻ ഇത്ര ബുദ്ധിമുട്ടുമെന്ന് എനിക്കറിയില്ലായിരുന്നു. എനിക്ക് സിനിമ എന്നാൽ രജിനിയുടെയും കമലിന്റെയും സിനിമകൾ മാത്രമെ അറിയൂ.

എനിക്ക് കമലിനെ വളരെ ഇഷ്ടമാണ്. സംവിധായകരെ പരിചയപ്പെടാനും അടുത്തറിയാനും തുടങ്ങിയ ശേഷമാണ് ഞാൻ സിനിമകൾ കാണാൻ തുടങ്ങിയത്. പക്ഷെ വെട്രിമാരനെയേ വിവാഹം കഴിക്കുവെന്ന കാര്യത്തിൽ ഞാൻ ഉറച്ചുനിന്നു. ഒരാൾക്ക് വേണ്ടി എട്ട് വർഷവും 10 വർഷവും കാത്തിരിക്കുന്നത് വലിയ കാര്യമല്ല.

പ്രണയത്തിലായിരുന്നപ്പോൾ ഇടയ്ക്ക് ഞങ്ങൾ കണ്ടുമുട്ടും. അതിനുശേഷം വെട്രിമാരൻ വീട്ടിലേക്ക് പോകും. എന്നെ സംബന്ധിച്ചിടത്തോളം ഒരാളുമായി ലിവിങ് റിലേഷനിൽ ആയിരിക്കുന്നതിനേക്കാൾ എളുപ്പമാണ് ഒരാൾക്കായി ദീർഘനാളുകൾ കാത്തിരിക്കുന്നത്. ഞങ്ങൾ ഒരുമിച്ചായിരിക്കുമ്പോൾ ഞങ്ങൾക്ക് ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. ഒരുമിച്ചിരിക്കുമ്പോൾ മാത്രമാണ് ഒരുപാട് പ്രശ്‌നങ്ങളും വഴക്കുകളും മറ്റും വരുന്നത്.

ജീവിതം നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാം. അദ്ദേഹത്തിന് വേണ്ടി ഞാൻ കാത്തിരിക്കുന്ന സമയത്ത് എന്റെ വീട്ടിൽ കല്യാണ ആലോചനയുടെ ബഹളമായിരുന്നു. അന്ന് വീട്ടിൽ പ്രണയം പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. എന്നാൽ ഞാൻ വെട്രിമാരനുമായി പ്രണയത്തിലാണെന്നും വിവാഹം കഴിച്ചാൽ അവനെ മാത്രമെ വിവാഹം കഴിക്കൂവെന്നും കത്ത് എഴുതി വീട്ടിൽ കൊടുത്തു.

അതിനുശേഷം ഏകദേശം ഒന്നര വർഷം അച്ഛൻ എന്നോട് മിണ്ടിയില്ല. എന്നിട്ടും ഞാൻ വെട്രിമാരനെ മാത്രമെ വിവാഹം കഴിക്കൂവെന്ന കാര്യത്തിൽ ഉറച്ചുനിന്നു. ഇതിന് ശേഷമാണ് വെട്രിമാരന് സിനിമ ചെയ്യാൻ അവസരം ലഭിച്ചത്. അവർ 10000 രൂപ അദ്ദേഹത്തിന് മുൻകൂറായി നൽകിയിരുന്നു. ആദ്യം കിട്ടിയ പ്രതിഫലവുമായി വെട്രിമാരൻ എന്റെ അടുത്തേക്കാണ് വന്നത്. ഇതേ തുടർന്ന് ഞാൻ വീട്ടിൽ വീണ്ടും വെട്രിമാരന്റെ കാര്യം സംസാരിച്ചു.

കല്യാണത്തിന്റെ ഒരുക്കങ്ങൾ അതോടെ ആരംഭിച്ചു. എന്നാൽ അദ്ദേഹം സംവിധാനം ചെയ്യാനിരുന്ന ചിത്രം ഉപേക്ഷിക്കുന്നതായി പ്രഖ്യാപനം വന്നു. അതോടെ വിവാഹം നിർത്തിവെക്കാമെന്ന് വെട്രിമാരൻ പറഞ്ഞു. ഞാനും സമ്മതിച്ചു. പിന്നെയാണ് വിവാഹം നടന്നത്.” എന്നാണ് തങ്ങളുടെ പ്രണയത്തെ കുറിച്ച് ആരതി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Latest Stories

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം പണിത് സിപിഎം; എംവി ഗോവിന്ദന്റെ പേര് വെച്ച് നോട്ടീസും പുറത്തിറക്കി

എന്റെ പൊന്ന് ചെക്കാ ദയവ് ചെയ്ത് അത് ഒന്ന് മാറ്റുക, ഒരു പണി കിട്ടിയതിന്റെ ക്ഷീണം മാറി വരുന്നതേ ഉള്ളു; രോഹിത് ശർമ്മയുടെ വീഡിയോ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

അവസാന ഓവറില്‍ ധോണി ആ റിസ്ക് എടുത്തില്ലായിരുന്നെങ്കില്‍ പാകിസ്ഥാന്‍ കിരീടം ചൂടിയേനെ; വെളിപ്പെടുത്തലുമായി മിസ്ബാ ഉള്‍ ഹഖ്

ഏഴെട്ടു തവണ കരണത്തടിച്ചു; സ്വാതി ആര്‍ത്തവമാണെന്ന് പറഞ്ഞിട്ടും നെഞ്ചത്തും വയറ്റിലും ചവിട്ടി; മുടി പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു; കെജരിവാളിന്റെ വസതിയിലെ പീഡനം വിവരിച്ച് എഫ്‌ഐആര്‍

'ദി ഗോട്ടി'ൽ ഡീ ഏയ്ജിങ് വിഎഫ്എക്സ് ചെയ്യുന്നത് പ്രശസ്ത ഹോളിവുഡ് കമ്പനി; പുത്തൻ അപ്ഡേറ്റുമായി വെങ്കട് പ്രഭു

മുംബൈ ഇന്ത്യന്‍സിലെ രോഹിത്തിന്റെ ഭാവി?; വലിയ പരാമര്‍ശം നടത്തി ബൗച്ചര്‍

ഐപിഎല്‍ 2024: ആദ്യ മത്സരത്തില്‍ അത് സംഭവിച്ചിരുന്നെങ്കില്‍ ഹാര്‍ദ്ദിക്കിന്റെ കഥ മറ്റൊന്നാകുമായിരുന്നു: സുനില്‍ ഗവാസ്‌കര്‍

എഴുത്ത് മോശമായാല്‍ സിനിമയുടെ കാര്യം കട്ടപ്പൊകയാണ്, സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാര്‍ക്കും നല്‍കണം: മിഥുന്‍ മാനുവല്‍

'മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'; സ്വാതി മലിവാളിനെതിരെ പരാതി നൽകി കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ, സ്വാതിയെ തള്ളി ആം ആദ്മിയും