ജ്വാലയെ ഗര്‍ഭകാലത്ത് പരിചരിച്ചു, ആമിറിന്റെ വീട്ടില്‍ പത്ത് മാസം താമസിച്ചു, മകള്‍ക്ക് പേരിട്ടതും താരം തന്നെ; സൗഹൃദത്തെ കുറിച്ച് വിഷ്ണു വിശാല്‍

തനിക്കും ഭാര്യ ജ്വാല ഗുട്ടക്കും ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തില്‍ തുണയായത് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ ആണെന്ന് നടന്‍ വിഷ്ണു വിശാല്‍. തന്റെ മകള്‍ മിറയ്ക്ക് ആമിര്‍ പേരിടാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമാണ് വിഷ്ണു തുറന്നു സംസാരിച്ചത്. 2023ല്‍ ആമിറിന്റെ അമ്മ സീനത്ത് ഹുസൈനിന്റെ ചികിത്സയ്ക്കായി ചെന്നെയില്‍ എത്തിയപ്പോഴാണ് ഇരുവരും സൗഹൃദത്തില്‍ ആയത്.

അന്ന് ആമിറിനും കുടുംബത്തിനും ചെന്നെയില്‍ താമസിക്കാനുള്ള വില്ല ശരിയാക്കി കൊടുത്തത് വിഷ്ണുവാണ്. അങ്ങനെയാണ് വിഷ്ണുവും ആമിറും സുഹൃത്തുക്കളായത്. കുട്ടികള്‍ ഇല്ലാത്തതിന്റെ വിഷമത്തില്‍ ഇരുന്ന വിഷ്ണുവിനും ജ്വാലയ്ക്കും രക്ഷകനായി ആമിര്‍ എത്തുകയും ചെയ്തു. മുംബൈയിലുള്ള ഒരു ഫേര്‍ട്ടിലിറ്റി സ്‌പെഷലിസ്റ്റിനെ നിര്‍ദേശിച്ചത് ആമിര്‍ ആണ്.

”ജ്വാലയുടെ ഐവിഎഫ് ചികിത്സക്കായി മുംബൈയില്‍ ഒരു നല്ല ഡോക്ടറെ കണ്ടെത്താന്‍ അദ്ദേഹം ഞങ്ങളെ സഹായിച്ചു. അവള്‍ ഗര്‍ഭിണിയായപ്പോള്‍ ഞങ്ങള്‍ വികാരാധീനരായി, കാരണം അവള്‍ ഏതാണ്ട് പ്രതീക്ഷ ഉപേക്ഷിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷം തിരികെ കൊണ്ടുവന്നു.”

”ചികിത്സയുമായി ബന്ധപ്പെട്ട് ജ്വാല ഗര്‍ഭകാലത്ത് പത്ത് മാസത്തോളം ആമിര്‍ ഖാന്റെ മുംബൈയിലെ വീട്ടിലാണ് താമസിച്ചത്. ഏകദേശം പത്ത് മാസത്തോളം ജ്വാല മുംബൈയില്‍ ആമിറിന്റെ കുടുംബത്തോടൊപ്പമായിരുന്നു, അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും അവളെ പരിചരിച്ചു. അവര്‍ അവളെ വളരെ നന്നായി നോക്കി. അദ്ദേഹം ഞങ്ങളെ സ്വന്തം കുടുംബത്തെപ്പോലെയാണ് കണ്ടത്.”

”ജ്വാല ഗര്‍ഭിണിയായപ്പോള്‍ തന്നെ ഞാന്‍ ആമിറിനോട് പറഞ്ഞിരുന്നു, ഞങ്ങളുടെ കുഞ്ഞിന് പേരിടേണ്ടത് നിങ്ങളായിരിക്കണം, കാരണം ഞങ്ങള്‍ക്ക് പ്രത്യാശ നല്‍കിയത് നിങ്ങളാണ് എന്ന്” എന്നാണ് വിഷ്ണു പറയുന്നത്. ആമിര്‍ ഖാനാണ് വിഷ്ണുവിന്റെ മകള്‍ക്ക് മിറ എന്ന് പേരിട്ടത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ