ജ്വാലയെ ഗര്‍ഭകാലത്ത് പരിചരിച്ചു, ആമിറിന്റെ വീട്ടില്‍ പത്ത് മാസം താമസിച്ചു, മകള്‍ക്ക് പേരിട്ടതും താരം തന്നെ; സൗഹൃദത്തെ കുറിച്ച് വിഷ്ണു വിശാല്‍

തനിക്കും ഭാര്യ ജ്വാല ഗുട്ടക്കും ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തില്‍ തുണയായത് ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ ആണെന്ന് നടന്‍ വിഷ്ണു വിശാല്‍. തന്റെ മകള്‍ മിറയ്ക്ക് ആമിര്‍ പേരിടാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമാണ് വിഷ്ണു തുറന്നു സംസാരിച്ചത്. 2023ല്‍ ആമിറിന്റെ അമ്മ സീനത്ത് ഹുസൈനിന്റെ ചികിത്സയ്ക്കായി ചെന്നെയില്‍ എത്തിയപ്പോഴാണ് ഇരുവരും സൗഹൃദത്തില്‍ ആയത്.

അന്ന് ആമിറിനും കുടുംബത്തിനും ചെന്നെയില്‍ താമസിക്കാനുള്ള വില്ല ശരിയാക്കി കൊടുത്തത് വിഷ്ണുവാണ്. അങ്ങനെയാണ് വിഷ്ണുവും ആമിറും സുഹൃത്തുക്കളായത്. കുട്ടികള്‍ ഇല്ലാത്തതിന്റെ വിഷമത്തില്‍ ഇരുന്ന വിഷ്ണുവിനും ജ്വാലയ്ക്കും രക്ഷകനായി ആമിര്‍ എത്തുകയും ചെയ്തു. മുംബൈയിലുള്ള ഒരു ഫേര്‍ട്ടിലിറ്റി സ്‌പെഷലിസ്റ്റിനെ നിര്‍ദേശിച്ചത് ആമിര്‍ ആണ്.

”ജ്വാലയുടെ ഐവിഎഫ് ചികിത്സക്കായി മുംബൈയില്‍ ഒരു നല്ല ഡോക്ടറെ കണ്ടെത്താന്‍ അദ്ദേഹം ഞങ്ങളെ സഹായിച്ചു. അവള്‍ ഗര്‍ഭിണിയായപ്പോള്‍ ഞങ്ങള്‍ വികാരാധീനരായി, കാരണം അവള്‍ ഏതാണ്ട് പ്രതീക്ഷ ഉപേക്ഷിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷം തിരികെ കൊണ്ടുവന്നു.”

”ചികിത്സയുമായി ബന്ധപ്പെട്ട് ജ്വാല ഗര്‍ഭകാലത്ത് പത്ത് മാസത്തോളം ആമിര്‍ ഖാന്റെ മുംബൈയിലെ വീട്ടിലാണ് താമസിച്ചത്. ഏകദേശം പത്ത് മാസത്തോളം ജ്വാല മുംബൈയില്‍ ആമിറിന്റെ കുടുംബത്തോടൊപ്പമായിരുന്നു, അദ്ദേഹത്തിന്റെ അമ്മയും സഹോദരിയും അവളെ പരിചരിച്ചു. അവര്‍ അവളെ വളരെ നന്നായി നോക്കി. അദ്ദേഹം ഞങ്ങളെ സ്വന്തം കുടുംബത്തെപ്പോലെയാണ് കണ്ടത്.”

”ജ്വാല ഗര്‍ഭിണിയായപ്പോള്‍ തന്നെ ഞാന്‍ ആമിറിനോട് പറഞ്ഞിരുന്നു, ഞങ്ങളുടെ കുഞ്ഞിന് പേരിടേണ്ടത് നിങ്ങളായിരിക്കണം, കാരണം ഞങ്ങള്‍ക്ക് പ്രത്യാശ നല്‍കിയത് നിങ്ങളാണ് എന്ന്” എന്നാണ് വിഷ്ണു പറയുന്നത്. ആമിര്‍ ഖാനാണ് വിഷ്ണുവിന്റെ മകള്‍ക്ക് മിറ എന്ന് പേരിട്ടത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി