'തിലകൻറെ ഈ സ്വഭാവം കൊണ്ടാണ് എല്ലാവരും അദ്ദേഹത്തെ ഒറ്റപ്പെടുത്തിയത്, മകൻ ഷമ്മിക്ക് പറ്റുന്നതും ഇത് തന്നെ'; തുറന്ന് പറ‍ഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ

മലയാള സിനിമയിലെ പകരക്കാരനില്ലാത്ത നടനാണ് തിലകൻ. നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുള്ള തിലകനെയും ഷമ്മി തിലകനെയും മലയാള സിനിമയിൽ ഒറ്റപ്പെടുത്താനുള്ള കാരണങ്ങൾ വെളിപ്പെടുത്തി പ്രൊഡക്ഷൻ കൺട്രോളർ പ്രദീപ് എസ് എൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

മലയാള സിനിമയിലെ പകരം വെയ്ക്കനില്ലാത്ത നടനാണ് തിലകൻ. വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എന്ത് കാര്യം വെട്ടി തുറന്ന് പറയുന്ന അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു എല്ലായിടത്തും അദ്ദേഹത്തിനെ വിമർശനങ്ങൾക്കിടയാക്കിയത്. എന്നാൽ തന്റെ കണ്ണിൽ ഏറ്റവും ജെനുവിനായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

യാതൊരു കള്ളത്തരവുമില്ലാതെ ഉള്ളിലുള്ളത് തുറന്ന് പറയുന്ന നല്ല മനസ്സിനുടമ. തിലകന്റെ അതേ സ്വഭാവമാണ് മകൻ ഷമ്മിക്കും കിട്ടിയിട്ടുള്ളത്. അച്ഛനെ പോലെ തന്നെ മകനും തെറ്റ് കണ്ടാൽ പ്രതികരിക്കും. അതാണ് ഇരുവർക്കും നേരിട്ട പ്രശ്നം. പക്ഷേ ഒരാളെ പോലും വ്യക്തിപരമായി വിമർശിക്കുന്ന ഒരു വ്യക്തിയായിരുന്നില്ല തിലകൻ ചേട്ടൻ.

ഒരു പ്രശ്നം വരുമ്പോൾ അതിൽ അദ്ദേഹം തന്റെ അഭിപ്രായം തുറന്ന് പറയും അതിനപ്പുറത്തേക്ക് ആരെയും കുറ്റപ്പെടുത്തുകയോ മാറ്റി നിർത്തുകയോ ചെയ്യില്ലെന്നും പ്രദീപ് പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ താൻ ആദ്യം ചെയ്ത ചിത്രമായിരുന്നു ​ഗാന്ധിയൻ. ആ സിനിമയുടെ ലൊക്കേഷൻ മുതൽ അദ്ദേഹത്തിന്റെ അവസാന ചിത്രമായ അർദ്ധനാരി വരെ ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ