'നമ്പർ 20 മദ്രാസ് മെയിലിൽ മോഹൻലാലിനൊപ്പം മമ്മൂട്ടി വരാൻ ഒരു കാരണമുണ്ട്'....;വെളിപ്പെടുത്തലുമായി ഡെന്നിസ് ജോസഫ്

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ജോഷി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. ആക്ഷൻ-കോമഡി വിഭാഗത്തിലെത്തിയ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തി ഗംഭീരമാക്കി എന്നതായിരുന്നു. ​ഗസ്റ്റ് റോളിലെത്തിയ മമ്മൂട്ടിയും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ കാഴ്ച്ച വെച്ചത്. ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടിയെ കൊണ്ടുവരാനുള്ള കാരണം വെളിപ്പെടുത്തി തിരക്കഥകൃത്ത് ഡെന്നീസ് ജോസഫ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്. നിരവധി താരങ്ങൾ അണി നിരന്ന ചിത്രത്തിന്റെ തിരക്കഥ സിനിമ ചിത്രീകരിക്കുന്നതിന് ഒരു ദിവസം മുൻപ് ആണ് എഴുതി തുടങ്ങിയത്. ഒരുപാട് മെൻ്റൽ സ്ട്രസ് അനുഭവിച്ച് താൻ എഴുതിയ തിരകഥയായിരുന്നു അത് എന്ന് പറയുന്നതാകും സത്യം.

ചിത്രത്തിൽ കോട്ടയത്ത് നിന്ന് ക്രിക്കറ്റ് കളി കാണാൻ പോകുന്ന കുറച്ച് കുട്ടികൾ ഒരു കൊലപാതക കേസിൽ പെടുന്നു. അവരെ ട്രെയിലുണ്ടായിരുന്ന ഒരു സെലിബ്രറ്റി രക്ഷിക്കുന്നു എന്ന രീതീയിലാണ് കഥ. ചിത്രത്തിൽ മമ്മൂട്ടിക്ക് പകരം ജ​ഗതി ശ്രീകുമാറിനെ സെലിബ്രറ്റിയായി ഫിക്സ് ചെയ്തത്. ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ട് ടിടിആറിന്റെ റോളുമുണ്ട്. അങ്ങനെ ഒരു ദിവസം മോഹൻലാലാണ് തന്നോട് മമ്മൂട്ടിയെ ആ ​ഗസ്റ്റ് റോളിലേയ്ക്ക് കൊണ്ടു വരുന്നതിനെപ്പറ്റിയും പറയുന്നത്.

ജ​ഗതി ചേട്ടന് പകരം മമ്മൂട്ടി ചിത്രത്തിലേയ്ക്ക് വന്നാൽ ആ റോൾ കൂടുതൽ നന്നാകുമെന്നും. ജ​ഗതി ചേട്ടനെ ടിടിആർ ആക്കിയാൽ ആ കഥാപാത്രം കൂടുതൽ രസകരമാകുമെന്നും അദ്ദേഹമാണ് തന്നോട് പറയുന്നത്. അങ്ങനെ ഞങ്ങൾ ജോഷിയോട് പറഞ്ഞ് അദ്ദേഹമാണ് മമ്മൂട്ടിയെ ആ റോളിലേയ്ക്ക് വിളിക്കുന്നത്. മമ്മൂട്ടി ആ കഥാപാത്രം ചെയ്യാൻ സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ് മമ്മൂട്ടി ആ ചിത്രത്തിലേയ്ക്ക് വന്നതെന്നും ഡെന്നിസ് കൂട്ടിച്ചേർത്തു.

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി