'വല്യേട്ടനൊപ്പമുള്ള ആദ്യ ഓണം,ഗോപി ചേട്ടൻ‌ കുടുംബത്തിലേക്ക് വന്നതോടെ പിക്ചർ കംപ്ലീറ്റായി'; അഭിരാമി

​ഗായികയായും അവതാരികയായും അഭിനേത്രിയുമായുമൊക്കെ കഴിവ് തെളിയിച്ച താരമാണ് അഭിരാമി സുരേഷ്. അമൃതയ്ക്ക് പിന്നാലെ മ്യൂസിക്കിന്റെ ചുവട് വെച്ച് പിണണി​ ഗാന രം​ഗത്തെത്തിയ അഭിരാമി സഹോ​ദരി അമൃതയ്ക്കൊപ്പം ചേർന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡും യുട്യൂബ് ചാനലും ​മ്യൂസിക്ക് ഷോകളുമെല്ലാം നടത്താറുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദർ തങ്ങളുടെ കുടുംബാം​ഗമായ ശേഷമുള്ള ആദ്യ ഓണത്തെ കുറിച്ച് ഫിമിലി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ അഭിരാമി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷമുള്ള അമൃതയുടെ ആദ്യ ഓണമായതിനാൽ വളരെ ​ഗംഭീരമായാണ് കൊണ്ടാടിയത്. ഈ ഓണത്തിന് തന്റെ ഏറ്റവും വലിയ സന്തോഷം താൻ സ്വന്തമായി ഒരു കഫേ തുടങ്ങി എന്നതാണ് കഥേ ഉട്ടോപ്യ എന്നാണ് പേരിട്ടിരിക്കുന്നത്. ​തന്റെ ജേർണിയിലെ ഒരു വലിയ മൈൽ സ്റ്റോണാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്.

അതുപോലെ തന്നെ ​ഗോപി ചേട്ടനും ഇപ്രാവശ്യം ഞങ്ങൾക്കൊപ്പം പുതിയ അതിഥിയായി ഓണം ആഘോഷിക്കാനുണ്ട് എന്നതും വലിയ സന്തോഷം പകരുന്നുണ്ട്. അച്ഛനും ചേച്ചിയും താനുമെല്ലാം പാട്ടുമായി ബന്ധമുള്ളവരാണ്. ഇപ്പോൾ ആ പിക്ചറിന് ഒരു കംപ്ലീറ്റ്നസ് വന്നത് പോലെ തോന്നുണ്ടെന്നും അവർ പറ‍ഞ്ഞു.

ഇനി എനിക്കും ഒരു സ്പെയ്സ് അവിടെയുണ്ട്. അതുകൂടി നടന്ന് കഴിയുമ്പോൾ‌ പിക്ചർ കൂടുതൽ പൂർത്തിയാകുമെന്നും അവർ പറഞ്ഞു. ചേട്ടനോടുള്ള കമ്യൂണിക്കേഷൻ കുറച്ച് കൂടി എളുപ്പമാണ്.  പാട്ടാണ് തങ്ങളുടെ എല്ലാം സംസാര വിഷയം അതുകൊണ്ട് തന്നെ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും അഭിരാമി പറഞ്ഞു .

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക