'ഇനി ഇവൾ നിന്റെ ഉത്തരവാദിത്വമാണ് അളിയാ'.. ; വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ് ജയറാം

കഴിഞ്ഞദിവസമായിരുന്നു ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. കർണാടകയിലെ കൂർഗിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

ഇപ്പോഴിതാ വിവാഹനിശ്ചയത്തോടനുബന്ധിച്ച് ജയറാമും കാളിദാസ് ജയറാമും പങ്കുവെച്ച കുറിപ്പുകളാണ് ശ്രദ്ധേയമാവുന്നത്. “നീ എൻഗേജ്ഡ് ആയി എന്നെനിക്ക് വിശ്വാസിക്കാനാവുന്നില്ല, ഇനി ഇവൾ നിന്റെ ഉത്തരവാദിത്വമാണ് അളിയാ..” എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കാളിദാസ് ജയറാം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

അതേസമയം തനിക്ക് ഇനിമുതൽ ഒരു മകൻ കൂടിയുണ്ടെന്നാണ് ജയറാം തന്റെ മരുമകനെ പരിചയപ്പെടുത്തികൊണ്ട് പറഞ്ഞത്. “എന്റെ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇപ്പോൾ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്. നവ് ഗിരീഷ്. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ എല്ലാ വിധ മംഗങ്ങളും നേരുന്നു” എന്ന് ജയറാം കുറിച്ചു.

പാലക്കാട് സ്വദേശിയാണ് മാളവികയുടെ വരൻ നവനീത് ഗിരീഷ്. കുറച്ചുകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഈയടുത്താണ് മാളവിക തന്റെ പ്രണയം ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. യുകെയിൽ ചാര്‍ട്ടേഡ് അക്കൗണ്ടന്റായാണ് നവനീത് ജോലി ചെയ്യുന്നത്. പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്.

2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് മാളവികയുടെ വിവാഹം. കഴിഞ്ഞ മാസമാണ് കാളിദാസ് ജയറാമിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. ആ സമയത്ത് തന്നെ പാർവതി പറഞ്ഞിരുന്നു മാളവികയുടെ വിവാഹമായിരിക്കും ആദ്യം നടക്കുകയെന്ന്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക