'സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു, പക്ഷെ വളരെ സെന്‍സിറ്റീവായുള്ള ഓര്‍മ്മകളൊക്കെ ഇപ്പോഴുമുണ്ട്'; ജഗതിയെ കുറിച്ച് എസ്.എന്‍ സ്വാമി

സിബിഐ അഞ്ചാം ഭാഗത്തിലൂടെ ജഗതിയുടെ സാന്നിധ്യം സിനിമയില്‍ കൊണ്ടുവരിക എന്നുള്ള മമ്മൂട്ടി അടക്കമുള്ളവരുടെ ആഗ്രഹത്തെയും തീരുമാനത്തെയും ആരാധകര്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി എത്തിയതാണെന്ന് ജഗതിക്ക് അറിയില്ലായിരുന്നു എന്നാണ് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി പറയുന്നത്.

ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ പുള്ളി ‘നന്ദനം’ സിനിമ കണ്ടുകൊണ്ടിരിക്കാണ്. പുള്ളിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു എന്നും എന്നാല്‍ മനസില്‍ വളരെ സെന്‍സിറ്റീവായുള്ള ഓര്‍മകളൊക്കെ അദ്ദേഹത്തിന് അറിയാം എന്നും എസ് എന്‍ സ്വാമി പറഞ്ഞു.

എന്റെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആര്‍ടിസ്റ്റാണ് ജഗതി. ജഗതി ഇല്ലാത്തൊരു സിനിമ എനിക്ക് മിക്കവാറും ഇല്ലായിരുന്നു. അദ്ദേഹം സി.ബി.ഐയുടെ ഷൂട്ടിന് വേണ്ടി തലേദിവസം തന്നെ എത്തി . ഞാന്‍ വൈകീട്ട് കാണാന്‍ ചെന്നു. ഞാന്‍ അമ്പിളീ, എന്ന് വിളിച്ചു. അപ്പോള്‍ പുള്ളി ഇടതുകൈകൊണ്ട് ഷേക്ക്ഹാന്‍ഡ് തന്നു. എന്നെ മനസിലായോ എന്ന് ചോദിച്ചു. പുള്ളിയുടെ റിയാക്ഷന്‍ കണ്ടപ്പോള്‍ തോന്നി, എന്നെ മനസിലായിട്ടില്ല എന്ന്. ഞാന്‍ എസ്.എന്‍. സ്വാമിയാണ് എന്ന് പറഞ്ഞപ്പോള്‍ ഉടനെ വലതുകൈ തന്നു. അപ്പൊ എനിക്ക് മനസിലായി ഇദ്ദേഹത്തിന് വളരെ സെന്‍സിറ്റീവായ വിഷയങ്ങള്‍ ഓര്‍മയുണ്ട് എന്ന്.

ഞാന്‍ ചെന്നപ്പോള്‍ പുള്ളി ‘നന്ദനം’ സിനിമ കണ്ടുകൊണ്ടിരിക്കാണ്. ഒന്നും മനസിലാകുന്നില്ല, എന്നറിയാം. ‘കുമ്പിടിയെ ഓര്‍മയുണ്ടോ?’ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ‘ഉവ്വ്’ എന്ന് തലയാട്ടി. മനസില്‍ വളരെ സെന്‍സിറ്റീവായുള്ള ഓര്‍മകളൊക്കെ അദ്ദേഹത്തിന് അറിയാം. പക്ഷെ, ഇവിടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ് എന്നൊന്നും അറിയില്ലായിരുന്നു. സിബിഐ ആണ് സിനിമയാണ് എന്നൊക്കെ ലേശം എന്തെങ്കിലും അറിഞ്ഞാലേ ഉള്ളൂ. അല്ലാതെ കൃത്യമായി ഒന്നുംഅറിയില്ലായിരുന്നു. മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ എസ് എന്‍ സ്വാമി പറഞ്ഞു.

Latest Stories

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി