'സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു, പക്ഷെ വളരെ സെന്‍സിറ്റീവായുള്ള ഓര്‍മ്മകളൊക്കെ ഇപ്പോഴുമുണ്ട്'; ജഗതിയെ കുറിച്ച് എസ്.എന്‍ സ്വാമി

സിബിഐ അഞ്ചാം ഭാഗത്തിലൂടെ ജഗതിയുടെ സാന്നിധ്യം സിനിമയില്‍ കൊണ്ടുവരിക എന്നുള്ള മമ്മൂട്ടി അടക്കമുള്ളവരുടെ ആഗ്രഹത്തെയും തീരുമാനത്തെയും ആരാധകര്‍ അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഒരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി എത്തിയതാണെന്ന് ജഗതിക്ക് അറിയില്ലായിരുന്നു എന്നാണ് തിരക്കഥാകൃത്തായ എസ് എന്‍ സ്വാമി പറയുന്നത്.

ഞാന്‍ കാണാന്‍ ചെന്നപ്പോള്‍ പുള്ളി ‘നന്ദനം’ സിനിമ കണ്ടുകൊണ്ടിരിക്കാണ്. പുള്ളിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു എന്നും എന്നാല്‍ മനസില്‍ വളരെ സെന്‍സിറ്റീവായുള്ള ഓര്‍മകളൊക്കെ അദ്ദേഹത്തിന് അറിയാം എന്നും എസ് എന്‍ സ്വാമി പറഞ്ഞു.

എന്റെ നാല്‍പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ആര്‍ടിസ്റ്റാണ് ജഗതി. ജഗതി ഇല്ലാത്തൊരു സിനിമ എനിക്ക് മിക്കവാറും ഇല്ലായിരുന്നു. അദ്ദേഹം സി.ബി.ഐയുടെ ഷൂട്ടിന് വേണ്ടി തലേദിവസം തന്നെ എത്തി . ഞാന്‍ വൈകീട്ട് കാണാന്‍ ചെന്നു. ഞാന്‍ അമ്പിളീ, എന്ന് വിളിച്ചു. അപ്പോള്‍ പുള്ളി ഇടതുകൈകൊണ്ട് ഷേക്ക്ഹാന്‍ഡ് തന്നു. എന്നെ മനസിലായോ എന്ന് ചോദിച്ചു. പുള്ളിയുടെ റിയാക്ഷന്‍ കണ്ടപ്പോള്‍ തോന്നി, എന്നെ മനസിലായിട്ടില്ല എന്ന്. ഞാന്‍ എസ്.എന്‍. സ്വാമിയാണ് എന്ന് പറഞ്ഞപ്പോള്‍ ഉടനെ വലതുകൈ തന്നു. അപ്പൊ എനിക്ക് മനസിലായി ഇദ്ദേഹത്തിന് വളരെ സെന്‍സിറ്റീവായ വിഷയങ്ങള്‍ ഓര്‍മയുണ്ട് എന്ന്.

ഞാന്‍ ചെന്നപ്പോള്‍ പുള്ളി ‘നന്ദനം’ സിനിമ കണ്ടുകൊണ്ടിരിക്കാണ്. ഒന്നും മനസിലാകുന്നില്ല, എന്നറിയാം. ‘കുമ്പിടിയെ ഓര്‍മയുണ്ടോ?’ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ‘ഉവ്വ്’ എന്ന് തലയാട്ടി. മനസില്‍ വളരെ സെന്‍സിറ്റീവായുള്ള ഓര്‍മകളൊക്കെ അദ്ദേഹത്തിന് അറിയാം. പക്ഷെ, ഇവിടെ സിനിമയില്‍ അഭിനയിക്കാന്‍ വന്നതാണ് എന്നൊന്നും അറിയില്ലായിരുന്നു. സിബിഐ ആണ് സിനിമയാണ് എന്നൊക്കെ ലേശം എന്തെങ്കിലും അറിഞ്ഞാലേ ഉള്ളൂ. അല്ലാതെ കൃത്യമായി ഒന്നുംഅറിയില്ലായിരുന്നു. മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ എസ് എന്‍ സ്വാമി പറഞ്ഞു.

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍