'ഷൂട്ടിനിടയിൽ അന്ന് മമ്മൂട്ടിയെ ചീത്ത വിളിക്കുന്ന സന്ദർഭം വരെ ഉണ്ടായിട്ടുണ്ട്...'; മനസ്സ് തുറന്ന് പ്രൊഡക്ഷൻ കൺട്രോളർ

തൊണ്ണൂറുകളിൽ ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു മഴയെത്തും മുൻപേ. മമ്മൂട്ടി, ശോഭന, ആനി തുടങ്ങിയവർ തകർത്തഭിനയിച്ച ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ രാജൻ പൂജപ്പുര പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.

മമ്മൂട്ടി കാണുന്ന പോലെയുള്ള മനുഷ്യൻ അല്ല. അദ്ദേഹം നല്ല മനുഷ്യനാണ്.  മഴയെത്തും മുൻപേയിൽ താൻ മമ്മൂട്ടിക്കൊപ്പം പ്രവർത്തിച്ചിരുന്നു. അന്ന് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.  ഒരു ദിവസം ഷൂട്ടിങ്ങിനിടെയിൽ  പുറത്ത് നിന്ന് നാട്ടുകാർ പ്രശ്നമുണ്ടാക്കി.

അന്ന് കാര്യമറിയാതെ നാട്ടുകാർ  പുറത്ത് പ്രശ്നമുണ്ടാക്കുകയും മമ്മൂട്ടിയെ ചീത്ത പറയുകയും ചെയ്തു.  ആ പ്രശ്നത്തിൻ്റെ പേരിൽ താൻ അതിലൊരാളെ തല്ലുന്ന അവസ്ഥ വരെയുണ്ടായെന്നും, താൻ ചെയ്തുവെന്നും രാജൻ പറയുന്നു. ആ പ്രശ്നത്തിൻ്റെ പേരിൽ തന്നെ കൊല്ലുമെന്ന് വരെ  ആളുകൾ ഭീക്ഷണി പെടുത്തിയിരുന്നു.

അന്ന് അത് മമ്മൂട്ടി അറിഞ്ഞിരുന്നില്ല. പിന്നീട് അറിഞ്ഞതിന് ശേഷം അദ്ദേഹം തന്നോട് അത് അതിനെപ്പറ്റി സംസാരിക്കുകയും, പിന്നീടാണ്  ലൊക്കേഷനിൽ സെക്യൂരിട്ടിയെ നിയമിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ