1500 ഓളം പെണ്‍കുട്ടിളുടെ മെസേജ് ആണ് എനിക്ക് വന്നത്.. ഞാന്‍ സമരം ചെയ്താല്‍ സമൂഹം നന്നാവാനും പോകുന്നില്ല: ഗ്രേസ് ആന്റണി

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ചുണ്ട ദുരനുഭവത്തിന് ശേഷം തനിക്ക് വന്ന സന്ദേശങ്ങളെ കുറിച്ച് പറഞ്ഞ് നടി ഗ്രേസ് ആന്റണി. ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാളില്‍ എത്തിയപ്പോഴാണ് നടിക്ക് നേരെ അതിക്രമം ഉണ്ടായത്. ആ സംഭവത്തിന് ശേഷം ഒരുപാട് പെണ്‍കുട്ടികള്‍ തനിക്ക് മെസേജ് അയച്ചിരുന്നു എന്നാണ് ഗ്രേസ് പറയുന്നത്.

നമുക്ക് നിര്‍ബന്ധപൂര്‍വം ഒരാളെയും നന്നാക്കാന്‍ പറ്റില്ല. താന്‍ ഇന്ന് ഇവിടെ ഇരുന്ന് സമരം ചെയ്തത് കൊണ്ട് സമൂഹം നന്നാകാന്‍ പോകുന്നില്ല. നമ്മള്‍ പറഞ്ഞാല്‍ കേള്‍ക്കുന്ന ഒരാളുണ്ടെങ്കില്‍ അയാളെ മാറ്റാനേ കഴിയൂ. നാളെ നല്ല സുരക്ഷിതത്വം കിട്ടുമെന്ന് ആഗ്രഹിക്കാനേയാവില്ല.

ആ സംഭവത്തിന് ശേഷം 1500 ഓളം പെണ്‍കുട്ടികളുടെ മെസേജുകളാണ് തനിക്ക് വന്നത്. ‘നിങ്ങള്‍ക്ക് ഇങ്ങനെയാണ് സംഭവച്ചിതെങ്കില്‍ ഞങ്ങള്‍ക്ക് ഇങ്ങനെയാണ് സംഭവിച്ചത്’ എന്നാണ് അവര്‍ പറഞ്ഞത്. അത് കണ്ടപ്പോളാണ് തനിക്ക് സംഭവിച്ചത് ഒന്നുമല്ലെന്ന് മനസിലായത് എന്നാണ് ഗ്രേസ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഹൈലൈറ്റ് മാളില്‍ എത്തിയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ തന്നെ കയറിപ്പിടിച്ചു എന്നായിരുന്നു നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയത്. കൂടെ ഉണ്ടായിരുന്ന നടി സാനിയ അയ്യപ്പനും സമാന അനുഭവമുണ്ടായിരുന്നു. തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ല മരവിപ്പാണ് അനുഭവപ്പെട്ടത് എന്നാണ് ഗ്രേസ് പറഞ്ഞത്.

അതേസമയം, കഴിഞ്ഞ ദിവസം ഗ്രേസ് ആന്റണി വീണ്ടും ഹൈലൈറ്റ് മാളില്‍ എത്തിയിരുന്നു. ‘പടച്ചോനെ ഇങ്ങള് കാത്തോളീ’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഗ്രേസ് വീണ്ടും മാളില്‍ എതതിയത്. ഏതോ വൃത്തികെട്ടവന്‍ ചെയ്ത തെമ്മാടിത്തരത്തിന് എങ്ങനെയാണ് കോഴിക്കോടുകാരുടെ സ്‌നേഹം കണ്ടില്ലെന്ന് നടിക്കുക എന്നാണ് ഗ്രേസ് പറഞ്ഞത്.

Latest Stories

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ