സിനിമയിൽ എത്തിയിട്ട് 11 വർഷം കഴിഞ്ഞു, അവസരങ്ങൾക്കായി ഞാൻ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ല: വിനയ് ഫോർട്ട്

അവസരങ്ങൾക്കായി താൻ ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്ന് വിനയ് ഫോർട്ട്. അയാം വിത്ത് ധന്യവർമ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പലരും സിനിമ ചെയ്യുന്നത് അവർക്ക് താല്പര്യമുള്ള ഗ്യാങ്ങിനൊപ്പമാണെന്നും അവസരങ്ങൾക്കായി ആരെയും വിളിച്ച് ബുദ്ധിമുട്ടിക്കാറില്ലെന്നും വിനയ് പറഞ്ഞത്. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ സിനിമയിൽ എന്തെങ്കിലും ചെയ്യാൻ കഴിയണമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

പരസ്പരം കംഫേർട്ടായിട്ടുള്ള ആളുകളാണ് സിനിമ ചെയ്യുന്നത്. അത്തരം ഗ്യാങ്ങിനെവെച്ച് സിനിമ ചെയ്യാനാണ് എല്ലാവർക്കും താല്പര്യം 11വർഷം എങ്ങനെയാണ് സർവൈവ് ചെയ്തതെന്ന് തന്നോടാരെങ്കിലും ചോദിച്ചാൽ ഒരിക്കലും തന്റെ ടാലന്റ് കൊണ്ടാണ് എന്ന് താൻ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ നല്ല ഗ്രൂപ്പ് പ്ലെയറായതാണ് കാരണം. 11വർഷമായി സിനിമയിലെത്തിയിട്ട് ഇതുവരെ ഒരു സിനിമയുടെ സെറ്റിലും താൻ പ്രശ്‌നമുണ്ടാക്കിയിട്ടില്ല. ആരുമായും വഴക്കിട്ടില്ല. ഒരു നല്ല ടീം പ്ലെയറായത് കൊണ്ട് മാത്രമാണ് താൻ സർവൈവ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാങ്‌സായി വർക്ക് ചെയ്യുന്നതിനെ ഒരിക്കലും തെറ്റ് പറയാൻ കഴിയില്ല. കംഫേർട്ടായിട്ടുള്ളവരുടെ കൂടെയാണ് അവർ സിനിമ ചെയ്യുക. തനിക്ക് മാത്രം പെർഫോം ചെയ്യാൻ പറ്റുന്ന കഥാപാത്രമുണ്ടാകുന്ന രീതിയിലേക്ക് ഉയരണമെന്നാണ് എന്നും താൻ വിചാരിക്കാറുള്ളത്. ആ ഒരു കൊമേഴ്‌സ്യൽ വാല്യു നമ്മളുണ്ടാക്കണം. പലപ്പോഴും ചില കഥാപാത്രങ്ങളിൽ നമ്മൾ കുരുങ്ങിപോകാറാണുള്ളത്. പിന്നീട് അത്തരം കഥാപാത്രങ്ങളെ ചെയ്യാൻ വേണ്ടി മാത്രമാകും നമ്മളെ വിളിക്കുക.

തമാശ എന്ന സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകനായ മഹേഷേട്ടൻ തന്നെ കാസ്റ്റ് ചെയ്തു. തമാശ മാത്രമാണ് ഞാൻ ലീഡ് റോൾ ചെയ്തിട്ട് വിജയിച്ചു എന്ന് പറയാൻ പറ്റുന്ന സിനിമ. ഉറുമ്പുകൾ ഉറങ്ങാറില്ലയും ഉണ്ടെങ്കിൽ പോലും കൊമേഴ്ഷ്യൽ ഹിറ്റ് ആണെന്ന് പറയാൻ  പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ ചുരുളിയിലും തനിക്ക് കിട്ടാറുള്ള സാധാരണ റോൾ അല്ലായിരുന്നു. താൻ ആരെയും വിളിച്ച് ചാൻസിനായി ബുദ്ധിമുട്ടിക്കാറില്ല തന്നെ തേടി വരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും വിനയ് ഫോർട്ട്  കൂട്ടിച്ചേർത്തു

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക