'മാർക്ക് ആന്റണി' കൈക്കൂലി വിവാദം: സെൻസർ ബോർഡ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് സി.ബി.ഐ

‘മാർക്ക് ആന്റണി’ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ സെൻസർ സർട്ടിഫിക്കറ്റിന് വേണ്ടി 6 ലക്ഷം രൂപ കൈക്കൂലി നൽകേണ്ടി വന്നുവെന്ന നടൻ വിശാലിന്റെ ആരോപണത്തിൽ കേസെടുത്ത് സി.ബി.ഐ

സെൻസർ ബോർഡ് ഉദ്യോഗസ്ഥരായ രാജൻ എം, ജീജ രാംദാസ്, മെർലിൻ മേനഗ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈയിലെ സെൻസർ ബോർഡ് ഓഫീസിൽ പരിശോധന നടത്തിയ സിബിഐ പണമിടപാടുകൾ സംബന്ധിച്ച ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഫിലിം പ്രൊഡക്ഷൻ അസ്സോസിയേഷൻ അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ സി. ബി. ഐ കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സെൻസർഷിപ്പിന് വേണ്ടിയുള്ള പുതിയ മാർഗനിർദേശങ്ങൾ സെൻസർ ബോർഡ് പുറത്തിറക്കിയത്.

വിശാലിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മാർക്ക് ആന്റണി’. വിശാലിനെ കൂടാതെ എസ്. ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തിയിരുന്നു. 100 കോടി കളക്ഷൻ നേടി വൻ വിജയമാണ് ചിത്രം കരസ്ഥമാക്കിയത്.

Latest Stories

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍

IND vs ENG: 'ഇന്നത്തെ ബാറ്റിംഗ് 20-25 വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ വളരെ എളുപ്പമാണ്'; റൂട്ടിന്റെ മാഞ്ചസ്റ്റർ സെഞ്ച്വറിയെ കുറിച്ച് പീറ്റേഴ്‌സൺ

ധര്‍മസ്ഥലയിലെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണ സംഘം; ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കും

സംസ്ഥാനത്ത് സിനിമാ ടിക്കറ്റ് നിരക്ക് ഏകീകരിക്കും, പുതിയ സംവിധാനം വരുന്നു; മന്ത്രി സജി ചെറിയാൻ 

ഐപിഎൽ 2026 ന് മുമ്പ് ആർസിബിക്ക് വമ്പൻ തിരിച്ചടി!