'മൂന്നാമത്തെ ദിവസം പ്രിയങ്ക കരഞ്ഞു കൊണ്ട് 'ബാജിറാവോ മസ്താനി'യില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞു'; തുറന്നു പറഞ്ഞ് രണ്‍വീര്‍

ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും പ്രിയങ്ക ചോപ്രയും മത്സരിച്ച് അഭിനയിച്ച ചിത്രമാണ് ബാജിറാവു മസ്താനി. എന്നാല്‍ രണ്ടു ദിവസം കൊണ്ടു തന്നെ ഈ സഞ്ജയ് ലീല ബന്‍സാലി ചിത്രം പ്രിയങ്ക ചോപ്ര ഉപേക്ഷിക്കാന്‍ ഒരുങ്ങിയരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീര്‍ സിംഗ് ആണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

ആദ്യമായി സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക. എന്നാല്‍ അദ്ദേഹത്തിന്റെ സംവിധാന രീതികളെ കുറിച്ചൊന്നും പ്രിയങ്കയ്ക്ക് അറിയുമായിരുന്നില്ല. എല്ലാ സംവിധായകരേയും പോലെയല്ല സഞ്ജയ് ലീല ബന്‍സാലി സിനിമകളെ സമീപിക്കുന്നതും സംവിധാനം ചെയ്യുന്നതും, പ്രിയങ്കയ്ക്ക് അതെല്ലാം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു.

ഇവിടെ ഷൂട്ടിംഗ് തന്നെയാണോ നടക്കുന്നത്? ഒമ്പത് മണിയായിട്ടും ഒരു സിംഗിള്‍ ഷോട്ട് പോലും നമ്മള്‍ ചിത്രീകരിക്കാത്തത് എന്താണ് എന്നെല്ലാം പ്രിയങ്ക സെറ്റില്‍ പലരോടും ചോദിക്കുമായിരുന്നു. മൂന്നാമത്തെ ദിവസമായിട്ടും ബന്‍സാലി രീതികളോട് ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ താന്‍ മതിയാക്കി ഇനി അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞ് ഇറങ്ങി പോകാന്‍ തുടങ്ങി എന്നാണ് രണ്‍വീര്‍ പറയുന്നത്.

2015 ഡിസംബര്‍ 18ന് പുറത്തിറങ്ങിയ സിനിമയാണ് ബാജിറാവോ മസ്താനി. പ്രിയങ്ക ചോപ്ര ഇതിന് മുമ്പ് ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയില്‍ അഭിനയിച്ചിരുന്നു. രാം ചാഹേ ലീല ചാഹേ എന്ന ഡാന്‍സ് നമ്പറില്‍ മാത്രമായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ആദ്യമായി ബന്‍സാലി ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത് ബാജിറാവോ മസ്താനിയിലാണ്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക