'മൂന്നാമത്തെ ദിവസം പ്രിയങ്ക കരഞ്ഞു കൊണ്ട് 'ബാജിറാവോ മസ്താനി'യില്‍ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞു'; തുറന്നു പറഞ്ഞ് രണ്‍വീര്‍

ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും പ്രിയങ്ക ചോപ്രയും മത്സരിച്ച് അഭിനയിച്ച ചിത്രമാണ് ബാജിറാവു മസ്താനി. എന്നാല്‍ രണ്ടു ദിവസം കൊണ്ടു തന്നെ ഈ സഞ്ജയ് ലീല ബന്‍സാലി ചിത്രം പ്രിയങ്ക ചോപ്ര ഉപേക്ഷിക്കാന്‍ ഒരുങ്ങിയരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ രണ്‍വീര്‍ സിംഗ് ആണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

ആദ്യമായി സഞ്ജയ് ലീല ബന്‍സാലി ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയതായിരുന്നു പ്രിയങ്ക. എന്നാല്‍ അദ്ദേഹത്തിന്റെ സംവിധാന രീതികളെ കുറിച്ചൊന്നും പ്രിയങ്കയ്ക്ക് അറിയുമായിരുന്നില്ല. എല്ലാ സംവിധായകരേയും പോലെയല്ല സഞ്ജയ് ലീല ബന്‍സാലി സിനിമകളെ സമീപിക്കുന്നതും സംവിധാനം ചെയ്യുന്നതും, പ്രിയങ്കയ്ക്ക് അതെല്ലാം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നു.

ഇവിടെ ഷൂട്ടിംഗ് തന്നെയാണോ നടക്കുന്നത്? ഒമ്പത് മണിയായിട്ടും ഒരു സിംഗിള്‍ ഷോട്ട് പോലും നമ്മള്‍ ചിത്രീകരിക്കാത്തത് എന്താണ് എന്നെല്ലാം പ്രിയങ്ക സെറ്റില്‍ പലരോടും ചോദിക്കുമായിരുന്നു. മൂന്നാമത്തെ ദിവസമായിട്ടും ബന്‍സാലി രീതികളോട് ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ താന്‍ മതിയാക്കി ഇനി അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞ് ഇറങ്ങി പോകാന്‍ തുടങ്ങി എന്നാണ് രണ്‍വീര്‍ പറയുന്നത്.

2015 ഡിസംബര്‍ 18ന് പുറത്തിറങ്ങിയ സിനിമയാണ് ബാജിറാവോ മസ്താനി. പ്രിയങ്ക ചോപ്ര ഇതിന് മുമ്പ് ബന്‍സാലി സംവിധാനം ചെയ്ത രാം ലീലയില്‍ അഭിനയിച്ചിരുന്നു. രാം ചാഹേ ലീല ചാഹേ എന്ന ഡാന്‍സ് നമ്പറില്‍ മാത്രമായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. ആദ്യമായി ബന്‍സാലി ചിത്രത്തില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത് ബാജിറാവോ മസ്താനിയിലാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം