ആ മുപ്പത് പേര്‍ക്കും ഐശ്വര്യ അന്ന് ഭക്ഷണം വിളമ്പി തന്നു, ഭൂമിയിലെ ഏറ്റവും ഭാഗ്യവാന്‍മാര്‍ തങ്ങളാണെന്ന് തോന്നി: ഗായകന്‍ വിശാല്‍

ഐശ്വര്യ റായ് മകള്‍ ആരാധ്യയുടെ എല്ലാ കാര്യങ്ങളും നോക്കി കണ്ട് ചെയ്യുന്ന നല്ലൊരു അമ്മയാണെന്ന് അഭിഷേക് ബച്ചന്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പല കാര്യങ്ങളിലും ഐശ്വര്യ മാതൃകയാണെന്ന് പറയുകയാണ് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്ലാനി. അഭിഷേക് എത്തിയ ഒരു റിയാലിറ്റി ഷോയിലാണ് വിശാല്‍ സംസാരിച്ചത്.

സംഗീത റിയാലിറ്റി ഷോയിലെ ജഡ്ജ് പാനലില്‍ വിശാലും ഉണ്ട്. വലിയ നടിയൊക്കെ ആയ ഐശ്വര്യ റായ് എപ്പോഴെങ്കിലും വീട്ടു ജോലികള്‍ ചെയ്യുമോ എന്നാണ് അവതാരകനായ ആദിത്യ നാരായണ്‍ അഭിഷേകിനോട് ചോദിച്ചതായിരുന്നു. ഇതിനാണ് വിശാല്‍ ദദ്‌ലാനി മറുപടി പറഞ്ഞത്.

അമിതാഭ് ബച്ചനൊപ്പം തങ്ങള്‍ എല്ലാവരും ഒരിക്കല്‍ ഒരു വിദേശ യാത്ര ചെയ്തിരുന്നു. തങ്ങളുടെ കൂടെ ഏകദേശം 30 പേരടങ്ങുന്ന ഒരു വലിയ ടീം തന്നെ ഉണ്ടായിരുന്നു. ഒരു ദിവസം മുഴുവന്‍ ടീമും മിസ്റ്റര്‍ ബച്ചനൊപ്പം അത്താഴം കഴിക്കാന്‍ അഭ്യര്‍ത്ഥിച്ചു.

സാധാരണ തങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ കഴിക്കാറുണ്ടെങ്കിലും ഇത്തവണ ആ ടീം മുഴുവന്‍ ഒന്നടങ്കം എത്തുകയായിരുന്നു. എല്ലാവര്‍ക്കുമുള്ള ഭക്ഷണം താന്‍ നല്‍കാമെന്ന് ഐശ്വര്യ പറയുകയായിരുന്നു. അവര്‍ക്കത് ചെയ്യേണ്ട ആവശ്യമില്ല, തങ്ങള്‍ക്കിടയില്‍ ഒരു ഔപചാരികതയും ഉണ്ടായിരുന്നില്ല.

മാത്രമല്ല ഇതൊരു പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതും ആയിരുന്നില്ല. കാരണം അവിടെ ക്യാമറകളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അതെല്ലാം ഐശ്വര്യ അവളുടെ സ്നേഹം കൊണ്ട് ചെയ്തതാണ്. ഐശ്വര്യയെ വര്‍ഷങ്ങളായി തന്നെ അറിയാം. അവള്‍ എന്നും ഇങ്ങനെയാണ്. പക്ഷേ അന്ന് നടന്ന കാര്യങ്ങളില്‍ താന്‍ അത്ഭുതപ്പെട്ടിരുന്നു.

കാരണം എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും എല്ലാവര്‍ക്കുമുള്ള പലഹാരം കൂടി വിളമ്പി നല്‍കിയിട്ട് മാത്രമാണ് അവള്‍ കഴിക്കാന്‍ ഇരുന്നത്. ഐശ്വര്യ തങ്ങള്‍ക്ക് ഭക്ഷണം വിളമ്പി തന്നതിനാല്‍ ഈ ഭൂമിയിലെ ഏറ്റവും ഭാഗ്യവാന്‍മാര്‍ തങ്ങളാണെന്ന് അന്ന് തോന്നി. അവള്‍ ശരിക്കും ഒരു അത്ഭുതകരമായ വ്യക്തിയാണ് എന്നും വിശാല്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ