എന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെട്ടു, ഞാന്‍ വിരമിക്കുകയല്ല..: വിക്രാന്ത് മാസി

അഭിനയത്തില്‍ നിന്നും വിരമിക്കുകയാണെന്ന ബോളിവുഡ് നടന്‍ വിക്രാന്ത് മാസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഞെട്ടലോടെയാണ് ആരാധകര്‍ വായിച്ചത്. എന്നാല്‍ വിരമിക്കുകയാണ് എന്നല്ല താന്‍ പറഞ്ഞതെന്നും തന്റെ പോസ്റ്റ് തെറ്റായി വായിക്കപ്പെടുകയുമാണ് ഉണ്ടായതെന്നുമാണ് വിക്രാന്ത് മാസി ഇപ്പോള്‍ പറയുന്നത്.

ഒരു നീണ്ട ബ്രേക്ക് എടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി രംഗത്തുവന്നിരിക്കുകയാണ് വിക്രാന്ത് മാസി. തന്റെ വാക്കുകള്‍ പൊതുജനങ്ങള്‍ തെറ്റായി വായിച്ചു. തന്റെ ആരോഗ്യനില മോശമാണെന്നും എന്നും നടന്‍ പറയുന്നുണ്ട്. എന്നാല്‍ എന്ത് അസുഖമാണ് ബാധിച്ചതെന്ന് നടന്‍ വ്യക്തമാക്കിയിട്ടില്ല.

”എനിക്ക് ചെയ്യാന്‍ കഴിയുന്നത് അഭിനയമാണ്. ഒപ്പം എനിക്കുള്ളതെല്ലാം തന്നു. എന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം മോശമായി. എനിക്ക് കുറച്ച് സമയമെടുക്കണം, എന്റെ ക്രാഫ്റ്റ് മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഇപ്പോള്‍ ഒരു ഏകാന്തത അനുഭവപ്പെടുന്നു. എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.”

”ഞാന്‍ അഭിനയം നിര്‍ത്തുകയോ വിരമിക്കുകയോ ചെയ്യുകയാണെന്ന രീതിയില്‍. എന്റെ കുടുംബത്തിലും ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുറച്ച് സമയമെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സമയം ശരിയാണെന്ന് തോന്നുമ്പോള്‍ ഞാന്‍ മടങ്ങിവരും” എന്നാണ് വിക്രാന്ത് മാസി വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, ടെലിവിഷന്‍ താരമായിരുന്ന വിക്രാന്ത് മാസി രണ്‍വീര്‍ സിങിന്റെ ‘ലൂട്ടേര’ സിനിമയില്‍ എത്തിയത്. ഛപാക്, ഹസീന്‍ ദില്‍റുബ, ജിന്നി വെഡ്‌സ് സണ്ണി, ലവ് ഹോസ്റ്റല്‍ എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങള്‍. ‘സബര്‍മതി റിപ്പോര്‍ട്ട്’ ആണ് വിക്രാന്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി