അവാര്‍ഡ് കിട്ടാത്തത് അച്ഛനെ വിഷമിപ്പിച്ചു, മലയാള സിനിമയുടെ റീമേക്ക് ആയതിനാല്‍ നോമിനേഷന്‍ നല്‍കാനാവില്ലെന്ന് പറഞ്ഞു: വിദ്യ ബാലന്‍

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘മണിച്ചിത്രത്താഴി’ന്റെ ഏറെ വിജയം നേടിയ റീമേക്കുകളില്‍ ഒന്നാണ് ബോളിവുഡ് ചിത്രം ‘ഭൂല്‍ ഭുലയ്യ’. പ്രിയദര്‍ശന്‍ ആണ് ഭൂല്‍ ഭുലയ്യ സംവിധാനം ചെയ്തത്. ചിത്രത്തില്‍ നായികയായ വിദ്യ ബാലന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് തനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ അച്ഛന് വിഷമം തോന്നിയിരുന്നു എന്നാണ് വിദ്യ പറയുന്നത്.

മഞ്ജുലിക എന്ന കഥാപാത്രമായി താന്‍ നടത്തി പ്രകടനം വളരെ മികച്ചതായിരുന്നു എന്നും അതിന് അവാര്‍ഡ് നല്‍കണമെന്നും അച്ഛന്‍ പറഞ്ഞതായാണ് ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിദ്യ പറയുന്നത്. എന്നാല്‍ തന്റെ ചിത്രം മലയാള സിനിമയുടെ റീമേക്ക് ആയതിനാല്‍ അതിന് നോമിനേഷന്‍ കൊടുക്കാന്‍ കഴിയില്ലെന്ന് അച്ഛനോട് പറഞ്ഞു.

അന്ന് അദ്ദേഹത്തിന് വല്ലാത്ത സങ്കടമായിരുന്നു. ഈ വര്‍ഷം എന്റെ പെര്‍ഫോമന്‍സ് മാത്രമല്ല ഉണ്ടായിരുന്നതെന്നും എന്നെക്കാള്‍ മികച്ച പ്രകടനം കാഴ്ച വേറെയുണ്ടെന്നും അച്ഛനോട് പറഞ്ഞിരുന്നു. എങ്കിലും എന്റെ അച്ഛനും കുടുംബത്തിനും അതിയായ വിഷമമുണ്ടായിരുന്നു. ഞാന്‍ അനുഗ്രഹീതയാണ് എന്നാണ് തോന്നുന്നത്.

ഞാന്‍ എന്നും എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫലം നോക്കിയല്ല അതൊന്നും ചെയ്തത്. എന്നിട്ട് എനിക്കും സങ്കല്‍പ്പിച്ചതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം കിട്ടിയിട്ടുണ്ട്. അതിലെന്നും എനിക്ക് സന്തോഷമുണ്ട്. പക്ഷെ എന്നെ ആശ്ചര്യപ്പെടുത്തിയത് ആ പ്രകടനത്തിന് എനിക്ക് അവാര്‍ഡിന് അര്‍ഹതയുണ്ടെന്ന് എല്ലാവരും പറഞ്ഞപ്പോഴാണ്.

ഞാന്‍ എപ്പോഴും മുന്നോട്ടുള്ള കാര്യങ്ങളെ കുറിച്ചാണ് ചിന്തിക്കുന്നത് എന്നാണ് വിദ്യ ബാലന്‍ പറയുന്നത്. അതേസമയം, 2010ല്‍ ‘പാ’, 2011ല്‍ ‘ഇഷ്‌കിയ’, 2012ല്‍ ‘ദി ഡേര്‍ട്ടി പിക്ചര്‍’, 2013ല്‍ ‘കഹാനി’ എന്നീ ചിത്രങ്ങള്‍ക്ക് തുടര്‍ച്ചയായി നാല് വര്‍ഷം മികച്ച നടിക്കുള്ള പുരസ്‌കാരം വിദ്യ സ്വന്തമാക്കിയിരുന്നു. ഭൂല്‍ ഭുലയ്യ 3യിലാണ് വിദ്യ ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ