അച്ഛന്റെ നിഴലില്‍ നിന്നും മാറി നടക്കുകയാണ്, എന്റെ പേരില്‍ പ്രേക്ഷകര്‍ മറ്റൊരു അര്‍ത്ഥം കാണണം: ടൈഗര്‍ ഷ്രോഫ്

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ ബോളിവുഡില്‍ ഉയര്‍ന്നു വന്ന സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളോട് പ്രതികരിച്ച് നടന്‍ ടൈഗര്‍ ഷ്രോഫ്. നടന്‍ ജാക്കി ഷ്രോഫിന്റെയും നിര്‍മ്മാതാവ് അയേഷ ഡട്ടിന്റെയും മകനാണ് ടൈഗര്‍ ഷ്രോഫ്. താരപുത്രന്‍ എന്ന നിലയില്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം കൂടുതലാണെന്ന് ടൈഗര്‍ പറയുന്നു.

“”ആളുകള്‍ വിചാരിക്കും താരപുത്രന്‍മാര്‍ക്ക് എല്ലാം എളുപ്പമാകും എന്ന് കുറച്ച് ശ്രദ്ധ മാത്രമാണ് ബോളിവുഡില്‍ നിന്നുള്ളവര്‍ക്ക് ലഭിക്കുക. എന്നാല്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ ഇരട്ടി പരിശ്രമം തന്നെ വേണം. അച്ഛന്റെ നിഴലില്‍ നിന്നും മാറി നടക്കാനാണ് താന്‍ കൂടുതല്‍ ശ്രമിച്ചത്”” എന്നും ടൈഗര്‍ വ്യക്തമാക്കുന്നു.

“”എന്റെ അച്ഛന്‍ 30 വര്‍ഷമായി സിനിമാരംഗത്തുണ്ട്. ഈ വ്യവസായത്തിന്റെ ഉയര്‍ച്ചകളും താഴ്ചകളും കണ്ട അദ്ദേഹം ചെറുപ്പം മുതലേ എന്നെ സംരക്ഷിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നും ഇപ്പോള്‍ ഞാന്‍ പുറത്തു കടന്നു. ട്രോളുകളും മീമുകളും ഞാന്‍ ആസ്വദിക്കാറുണ്ട്.””

“”ഒരുപാട് കോമ്പറ്റീഷനുള്ള ഈ രംഗത്ത് സ്വന്തം ഐഡന്റിറ്റി കണ്ടെത്തുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. എന്റെ പേരില്‍ പ്രേക്ഷകര്‍ മറ്റൊരു പര്യായം കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”” എന്നും ടൈഗര്‍ പറയുന്നു. സൂപ്പര്‍ ഹീറോകളുടെ സിനിമ ചെയ്യാനായി താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതായും ടൈഗര്‍ വ്യക്തമാക്കി.

Latest Stories

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്