'ആ പേര് നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍, നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴുത'; സെയ്ഫിനും കരീനയ്ക്കും പിന്തുണയുമായി സ്വര

സെയ്ഫ് അലിഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ രണ്ടാമത്തെ മകന്‍ ജഹാംഗീറിന്റെ പേരിന് നേരെ വിമര്‍ശനം. ആദ്യത്തെ മകന് തൈമൂര്‍ എന്ന പേര് നല്‍കിയപ്പോഴുണ്ടായ അതേ വിവാദം ഇപ്പോഴും ഉണ്ടായി കൊണ്ടിരിക്കുന്നത്. മുഗര്‍ ചക്രവര്‍ത്തിയുടെ പേര് നല്‍കിയതാണ് ഇത്തവണ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

ജഹാംഗീര്‍ എന്ന പേരിന് നേരെ വിമര്‍ശനങ്ങളുമായി എത്തുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി സ്വര ഭാസ്‌കര്‍. വിവാദമുണ്ടാക്കുന്നവരാണ് ഏറ്റവും വലിയ കഴുതകളെന്നും ഇവര്‍ക്കെല്ലാം സ്വന്തം കാര്യം നോക്കിയാല്‍ പോരെയെന്നും സ്വര ട്വിറ്ററില്‍ കുറച്ചു. ജഹാംഗീര്‍ എന്ന ഹാഷ്ടാഗ് ചേര്‍ത്തിട്ടുണ്ടെങ്കിലും കരീനയുടെയോ സെയ്ഫിന്റെയോ പേര് ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടില്ല.

”ഒരു ദമ്പതികള്‍ അവരുടെ കുട്ടികള്‍ക്ക് പേരിടുന്നു, ആ ദമ്പതികള്‍ നിങ്ങളല്ല. പക്ഷെ, അവരിട്ട പേരുകള്‍ എന്താണെന്നും എന്തു കൊണ്ട് എന്നൊക്കെ നിങ്ങള്‍ക്ക് അഭിപ്രായമുണ്ട്, അത് നിങ്ങളുടെ മനസിലുള്ള ഒരു പ്രശ്‌നമാണ്. അത് നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍, നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴുതകളില്‍ ഒരാള്‍” എന്ന് സ്വര ട്വീറ്റ് ചെയ്തു.

ആദ്യ മകന് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൈമൂറിന്റെ പേര് നല്‍കിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ക്രൂരനായ ഭരണാധികാരയുടെ പേര് എന്ന നിലയിലല്ല ആ പേര് നല്‍കിയത് പുരാതന പേര്‍ഷ്യന്‍ ഭാഷയില്‍ തൈമൂര്‍ എന്നാല്‍ ഇരുമ്പ് എന്നാണര്‍ഥമെന്നും വിശദീകരിച്ച് സെയ്ഫ് രംഗത്തെത്തിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക