'ആ പേര് നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍, നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴുത'; സെയ്ഫിനും കരീനയ്ക്കും പിന്തുണയുമായി സ്വര

സെയ്ഫ് അലിഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ രണ്ടാമത്തെ മകന്‍ ജഹാംഗീറിന്റെ പേരിന് നേരെ വിമര്‍ശനം. ആദ്യത്തെ മകന് തൈമൂര്‍ എന്ന പേര് നല്‍കിയപ്പോഴുണ്ടായ അതേ വിവാദം ഇപ്പോഴും ഉണ്ടായി കൊണ്ടിരിക്കുന്നത്. മുഗര്‍ ചക്രവര്‍ത്തിയുടെ പേര് നല്‍കിയതാണ് ഇത്തവണ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

ജഹാംഗീര്‍ എന്ന പേരിന് നേരെ വിമര്‍ശനങ്ങളുമായി എത്തുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി സ്വര ഭാസ്‌കര്‍. വിവാദമുണ്ടാക്കുന്നവരാണ് ഏറ്റവും വലിയ കഴുതകളെന്നും ഇവര്‍ക്കെല്ലാം സ്വന്തം കാര്യം നോക്കിയാല്‍ പോരെയെന്നും സ്വര ട്വിറ്ററില്‍ കുറച്ചു. ജഹാംഗീര്‍ എന്ന ഹാഷ്ടാഗ് ചേര്‍ത്തിട്ടുണ്ടെങ്കിലും കരീനയുടെയോ സെയ്ഫിന്റെയോ പേര് ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടില്ല.

”ഒരു ദമ്പതികള്‍ അവരുടെ കുട്ടികള്‍ക്ക് പേരിടുന്നു, ആ ദമ്പതികള്‍ നിങ്ങളല്ല. പക്ഷെ, അവരിട്ട പേരുകള്‍ എന്താണെന്നും എന്തു കൊണ്ട് എന്നൊക്കെ നിങ്ങള്‍ക്ക് അഭിപ്രായമുണ്ട്, അത് നിങ്ങളുടെ മനസിലുള്ള ഒരു പ്രശ്‌നമാണ്. അത് നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍, നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴുതകളില്‍ ഒരാള്‍” എന്ന് സ്വര ട്വീറ്റ് ചെയ്തു.

ആദ്യ മകന് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൈമൂറിന്റെ പേര് നല്‍കിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ക്രൂരനായ ഭരണാധികാരയുടെ പേര് എന്ന നിലയിലല്ല ആ പേര് നല്‍കിയത് പുരാതന പേര്‍ഷ്യന്‍ ഭാഷയില്‍ തൈമൂര്‍ എന്നാല്‍ ഇരുമ്പ് എന്നാണര്‍ഥമെന്നും വിശദീകരിച്ച് സെയ്ഫ് രംഗത്തെത്തിയിരുന്നു.

Latest Stories

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ