ബോളിവുഡ് എന്നെ കരിമ്പട്ടികയില്‍ പെടുത്തി, എന്റെ സുഹൃത്തുക്കള്‍ ജയിലിലാണ്, രാഷ്ട്രീയ നിലപാടുകള്‍ പറഞ്ഞാല്‍ ദേശവിരുദ്ധരാക്കും: സ്വര ഭാസ്‌കര്‍

തന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം തന്നെ ബോളിവുഡില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുകയാണെന്ന് നടി സ്വര ഭാസ്‌കര്‍. 2022ല്‍ പുറത്തിറങ്ങിയ ജഹാന്‍ ചാര്‍ യാര്‍ എന്ന സിനിമയിലാണ് നടി ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടത്. ബിജെപി സര്‍ക്കാറിന്റെ പല നയങ്ങള്‍ക്കെതിരെയും സ്വര പ്രതികരിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ താരം അധികം പ്രതികരിക്കാറില്ല. തനിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് അറിയാമായിരുന്നു എന്നാണ് സ്വര പറയുന്നത്.

”രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയുന്നതാണ് പ്രധാന പ്രശ്‌നം. എന്റെ രാഷ്ട്രീയ നിലപാട് കാരണം ബോളിവുഡില്‍ കരിമ്പട്ടികയില്‍ പെടുത്തി. അതൊരിക്കലും നിഷേധിക്കാന്‍ സാധിക്കില്ല. അത് സ്വാഭാവികമായി സംഭവിക്കുന്നതാണ്. എന്നാല്‍ എനിക്കതില്‍ ദുഃഖമൊന്നും തോന്നുന്നില്ല. ഞാന്‍ തിരഞ്ഞെടുത്തത് വ്യത്യസ്ത വഴിയായതിനാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് അറിയാമായിരുന്നു.”

”എന്നാല്‍ സിനിമകളില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സാഹചര്യം വളരെ വേദനയുണ്ടാക്കുന്ന ഒന്നായിരുന്നു. കാരണം സിനിമയെ അത്രയധികം സ്‌നേഹിച്ചിരുന്നു. ഇപ്പോഴും ആ സ്‌നേഹമുണ്ട്. കഴിവുള്ള അഭിനേതാവാണ് ഞാനെന്ന് ഉറച്ച ബോധ്യമുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും തുടരാന്‍ ആഗ്രഹിക്കുന്നതും.”

”മാറ്റി നിര്‍ത്തിയതിന് ബോളിവുഡിനെയോ സംവിധായകരെയോ നിര്‍മ്മാതാക്കളെയോ കുറ്റപ്പെടുത്താനില്ല. അവരല്ല ഒന്നും തീരുമാനിക്കുന്നത്. നമ്മുടെ രാജ്യം ഭരിക്കുന്ന ശക്തികളാണ്. അവര്‍ക്കെതിരെ പറയുന്നവര്‍ക്കുള്ള ശിക്ഷയാണ് നടപ്പാക്കുന്നത്. എതിര്‍ക്കുന്നവരെ ആ ശക്തികള്‍ ക്രിമിനലുകളാക്കുന്നു. ദേശവിരുദ്ധരാക്കുന്നു. രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയുള്ളവരാണെന്ന് വരുത്തിത്തീര്‍ക്കുന്നു.”

”ഇതിനെല്ലാം പുറമെ, ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്നവരില്‍ ഞാന്‍ മാത്രമല്ല, ഒരുപാട് പേരുണ്ട്. എന്റെ നിരവധി സുഹൃത്തുക്കള്‍ ജയിലില്‍ കഴിയുന്നുണ്ട്. എന്നെ പോലെ നിലപാടുകള്‍ തുറന്ന് പ്രകടിപ്പിക്കുന്ന മറ്റ് താരങ്ങളെയും അവര്‍ പലതരത്തില്‍ വേട്ടയാടുന്നുണ്ട്” എന്നാണ് സ്വര ഭാസ്‌കര്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ