'പീഡിക്കപ്പെട്ട ശേഷം നടന്‍മാരുടെ മുറിയില്‍ നിന്ന് അപമാനത്തോടെ ഇറങ്ങിപ്പോകുന്ന നടിമാരെ കണ്ടിട്ടുണ്ട്'

പീഡിക്കപ്പെട്ട ശേഷം വലിയ താരങ്ങളുടെ മുറിയില്‍ നിന്ന് അപമാനത്തോടെ ഇറങ്ങിപ്പോകുന്ന നടിമാരെ താന്‍ കണ്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം സോമി അലി. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് സംസാരിക്കവെയാണ് സിനിമയിലെ ദുരനുഭവങ്ങളെ കുറിച്ച് സോമി അലി വ്യക്തമാക്കിയിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് മുഴുവന്‍ ഒരു മുന്നറിയിപ്പാണ്. സ്ത്രീയാകട്ടെ, പുരുഷനാകട്ടെ, സിനിമയില്‍ എല്ലാവര്‍ക്കും ഭയമില്ലാതെ സ്വതന്ത്ര്യമായി ജോലി ചെയ്യാന്‍ സാധിക്കണം. ഞാന്‍ അഭിനയിക്കുന്ന കാലത്ത് പലരും പറഞ്ഞിട്ടുണ്ട്, മുന്നേറണമെങ്കില്‍ പലരുടെയും ഹോട്ടല്‍ സ്യൂട്ടിലേക്ക് കയറി ചെല്ലണമെന്ന്.

സിനിമയിലെ വലിയ താരങ്ങളുടെ മുറിയില്‍ നിന്ന് അപമാനത്തോടെ വേദനയോടെ ഇറങ്ങിപ്പോകുന്ന നടിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മാന്യമായി ജീവിക്കുന്നു എന്ന് അവകാശപ്പെടുന്ന പലരും വേട്ടക്കാരുടെ കൂട്ടത്തിലുണ്ട് എന്നും സോമി അലി പറഞ്ഞു.

1990കളില്‍ ബോളിവുഡില്‍ തിളങ്ങിയിരുന്ന നടിയായിരുന്നു സോമി അലി. ക്രിഷന്‍ അവതാര്‍, ആന്തോളന്‍, മാഫിയ ചുപ് എന്നീ സിനിമകളില്‍ വേഷമിട്ട നടി സല്‍മാന്‍ ഖാനുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം 1999ല്‍ അമേരിക്കിലേക്ക് തിരിച്ചു പോവുകയായിരുന്നു.

നിലവില്‍ നോ മോര്‍ ടിയേഴ്സ് എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന സ്ഥാപിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് നടി. ഗാര്‍ഹിക പീഡനം, മനുഷ്യക്കടത്ത്, ലൈംഗിക പീഡനം തുടങ്ങിയവയുടെ ഇരകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് നോ മോര്‍ ടിയേഴ്സ് സ്ഥാപിച്ചത്.

Latest Stories

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം