ഞാന്‍ തെരുവിലൂടെ നടക്കുകയാണെങ്കില്‍ ഭായ് എന്ന് വിളിച്ച് പിന്നാലെ കൂടും, പക്ഷെ എന്റെ സിനിമ കാണാന്‍ അവര്‍ തിയേറ്ററില്‍ പോവില്ല: സല്‍മാന്‍ ഖാന്‍

‘ബാഹുബലി’യുടെ വന്‍ വിജയത്തോടെയാണ് പാന്‍ ഇന്ത്യന്‍ സിനിമ എന്ന പ്രയോഗം ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തില്‍ പരിചിതമായത്. ഭാഷാ അതിര്‍വരമ്പുകള്‍ ഭേദിച്ച് നല്ല സിനിമകള്‍ രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമകള്‍ പോലെ ബോളിവുഡ് ചിത്രങ്ങള്‍ക്ക് അധികം പാന്‍ ഇന്ത്യന്‍ സ്വീകാര്യത ലഭിക്കാറില്ല എന്ന് പറയുകയാണ് സല്‍മാന്‍ ഖാന്‍.

തങ്ങള്‍ തെന്നിന്ത്യന്‍ സിനിമകള്‍ കാണുമെങ്കിലും, അവിടെയുള്ള പ്രേക്ഷകര്‍ ബോളിവുഡ് ചിത്രങ്ങള്‍ സ്വീകരിക്കില്ല എന്നാണ് സല്‍മാന്‍ പറയുന്നത്. ”എന്റെ സിനിമ സൗത്ത് ഇന്ത്യയില്‍ റിലീസ് ചെയ്യുമ്പോള്‍, അവിടെ അധികം ഫാന്‍സ് ഇല്ലാത്തതു കൊണ്ട് വിജയിക്കില്ല. അവിടെ തെരുവിലൂടെ ഞാന്‍ നടന്നു പോവുകയാണെങ്കില്‍ ഭായ്, ഭായ് എന്ന് വിളിച്ച് അവിടെയുള്ളവര്‍ പിന്നാലെ വരും.”

”പക്ഷെ അവര്‍ എന്റെ സിനിമ കാണാന്‍ തിയേറ്ററുകളില്‍ പോകില്ല. അവരുടെ സിനിമകളെ ഇവിടെ അംഗീകരിച്ച പോലെ അവിടെ സംഭവിച്ചിട്ടില്ല. രജനികാന്ത് സാറിന്റെയോ, ചിരഞ്ജീവി ഗാരുവിന്റെയോ, സൂര്യയുടെയോ, രാം ചറണിന്റെയോ ഒക്കെ സിനിമ വന്നാല്‍ ഇവിടെ നമ്മള്‍ പോയി കാണും. ക്ഷെ അവരുടെ ആരാധകര്‍ നമ്മുടെ സിനിമകള്‍ കാണാന്‍ പോകാറില്ല” എന്നാണ് സല്‍മാന്‍ ഖാന്‍ പറയുന്നത്.

‘സിക്കന്ദര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനിടെയാണ് സല്‍മാന്‍ സംസാരിച്ചത്. മാര്‍ച്ച് 30ന് ആണ് സിക്കന്ദര്‍ തിയേറ്ററിലെത്തുന്നത്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം 200 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. മാര്‍ച്ച് 27ന് റിലീസ് ചെയ്ത മലയാള ചിത്രം ‘എമ്പുരാനും’ നോര്‍ത്ത് ഇന്ത്യയില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി