കാപ്പി കുടിക്കാന്‍ അര്‍ദ്ധരാത്രിയില്‍ വരണം, വിളിച്ചത് സിനിമയിലെ ഒരു പ്രമുഖ; കാസ്റ്റിംഗ് കൗച്ച് നേരിട്ടെന്ന് രവി കിഷന്‍

കരിയറിന്റെ തുടക്കകാലത്ത് കാസ്റ്റിംഗ് കൗച്ച് നേരിട്ടുണ്ടെന്ന് നടനും ലോക്‌സഭാ എംപിയുമായ രവി കിഷന്‍. സിനിമാ മേഖലയിലെ ഒരു പ്രമുഖയായ സ്ത്രീ അര്‍ധരാത്രി തന്നെ കോഫി കുടിക്കാന്‍ ക്ഷണിച്ചെന്നാണ് രവി കിഷന്‍ പറയുന്നത്. എന്നാല്‍ താന്‍ രക്ഷപ്പെടുകയായിരുന്നു എന്ന് നടന്‍ പറഞ്ഞു.

ഭോജ്പുരി, ബോളിവുഡ്, തെലുങ്ക് സിനിമകളിലൂടെയും വെബ്‌സീരീസുകളിലൂടെയും ശ്രദ്ധേയനായ നടനാണ് രവി കിഷന്‍. കാസ്റ്റിങ് കൗച്ചില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു എന്നാണ് താരം ടെലിവിഷന്‍ ഷോയിലൂടെ വെളിപ്പെടുത്തിയത്.

തനിക്കും ഇങ്ങനെയൊരു അനുഭവമുണ്ടായിട്ടുണ്ട്. എന്നാല്‍, എങ്ങനെയൊക്കെയോ അതില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ജോലിയെ ആത്മാര്‍ത്ഥമായി സമീപിക്കണമെന്നാണ് തന്നെ പിതാവ് പഠിപ്പിച്ചത്. കുറുക്കുവഴികളിലൂടെ ജോലി ചെയ്യാന്‍ ഒരിക്കലും താല്‍പര്യമുണ്ടായിരുന്നില്ല.

സ്വന്തം കഴിവില്‍ വിശ്വാസമുണ്ടായിരുന്നു. ഒരു സ്ത്രീയാണ് തന്നെ വിളിച്ചത്. അവരുടെ പേര് പറയാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല. ഇന്‍ഡസ്ട്രിയിലെ വളരെ ശക്തയായ ഒരാളാണ് അവരിപ്പോള്‍. ഒരു കപ്പ് കാപ്പി കുടിക്കാന്‍ രാത്രി വരണം എന്നായിരുന്നു അവര്‍ പറഞ്ഞത്.

സാധാരണ ആളുകള്‍ പകലാണ് കാപ്പി കുടിക്കാന്‍ വിളിക്കാറ്. അതുകൊണ്ട് തന്നെ അവര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് തനിക്ക് മനസിലായി. ആ ആവശ്യം തള്ളിക്കളയുകയും ചെയ്തു എന്നാണ് രവി കിഷന്‍ പറയുന്നത്. ഭോജ്പുരിയിലെ സൂപ്പര്‍ താരമാണ് രവി കിഷന്‍.

ഹേരാ ഫേരി, ലക്ക്, ബുള്ളറ്റ് രാജ എന്നീ ബോളിവുഡ് ചിത്രങ്ങളിലും റെയ്‌സ് ഗുരം, കിക്ക് 2, ബ്രൂസ് ലീ-ദ ഫൈറ്റര്‍, രാധ തുടങ്ങിയ തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. മോനിഷ എന്‍ മൊണാലിസ, സങ്കത്തമിഴന്‍ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക