34 വര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ചു, വീണ്ടും ഒന്നിച്ച് താരദമ്പതികള്‍!

34 വര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ച ബോളിവുഡിലെ താരദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു. ബോളിവുഡിലെ ഹിറ്റ് നായികമാരായ കരിഷ്മ കപൂറിന്റേയും കരീന കപൂറിന്റേയും മാതാപിതാക്കളായ റണ്‍ധീര്‍ കപൂറും ബബിത കപൂറുമാണ് വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നത്.

നടനും നിര്‍മ്മാതാവും സംവിധായകനുമായ റണ്‍ധീര്‍ കപൂറും നടി ബബിത കപൂറും 1988ല്‍ ആണ് വേര്‍പിരിഞ്ഞത്. ഇതിന് ശേഷം ലോഖണ്ഡാവാലയിലെ അപാര്‍ട്‌മെന്റിലാണ് കുട്ടികളായിരുന്ന കരിഷ്മയ്ക്കും കരീനയ്ക്കുമൊപ്പം ബബിത താമസിച്ചിരുന്നത്.

റണ്‍ധീര്‍ കപൂര്‍ ചെമ്പൂരിലെ കുടുംബ വീട്ടിലുമായിരുന്നു താമസം. ഇതിനിടയില്‍ പെണ്‍മക്കള്‍ രണ്ടുപേരും ബോളിവുഡിലെ സൂപ്പര്‍ നായികമാരായി, വിവാഹിതരാവുകയും അമ്മമാര്‍ ആവുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ഒന്നിക്കാനുള്ള ഒരുക്കത്തിലാണ് ബബിതയും റണ്‍ധീറും.

ഇതിന്റെ ഭാഗമായി ബാന്ദ്രയിലെ റണ്‍ധീര്‍ കപൂറിന്റെ വീട്ടിലേക്ക് ബബിത താമസം മാറ്റുകയും ചെയ്തു എന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാതാപിതാക്കള്‍ വീണ്ടും ഒന്നിച്ചതില്‍ കരിഷ്മയും കരീനയും വളരെ ഹാപ്പിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഏഴ് മാസം മുമ്പാണ് റണ്‍ധീറും ബബിതയും വീണ്ടും ഒന്നിച്ചത് എന്നാണ് സൂചന. വേര്‍പിരഞ്ഞെങ്കിലും കപൂര്‍ കുടുംബ സംഗമങ്ങളില്‍ ഇരുവരും മക്കള്‍ക്കൊപ്പം ഒന്നിക്കാറുണ്ടായിരുന്നു. വിവാഹം വേര്‍പെടുത്തിയെങ്കിലും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും.

1971ല്‍ പുറത്തിറങ്ങി ‘കല്‍ ആജ് ഓര്‍ കല്‍’ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതോടെയാണ് രണ്‍ധീറും ബബിതയും പ്രണയത്തിലാകുന്നത്. ഇതേ വര്‍ഷം തന്നെയാണ് ഇരുവരും വിവാഹിതരായത്. റണ്‍ധീറുമായുള്ള വിവാഹ സമയത്ത് 24 വയസ്സായിരുന്നു ബബിതയ്ക്ക് പ്രായം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക