'ഷൂട്ടിംഗ് നിര്‍ത്തി മകള്‍ക്കായി വന്നതാണ്', ഭാര്യ വീടിന്റെ ഗേറ്റിന് പുറത്ത് നവാസുദ്ദീന്‍ സിദ്ദിഖി; തര്‍ക്കം, വീഡിയോ

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയയും തമമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ വൈറലാകുന്നു. അന്ധേരിയിലെ വസതിയില്‍ ഭാര്യയുടെ വീടിന്റെ ഗേറ്റിന് പുറത്ത് നിന്ന് സംസാരിക്കുന്ന നവാസുദ്ദീന്‍ സിദ്ദിഖിയെ വീഡിയോയില്‍ കാണാം. ഇരുവരും തമ്മില്‍ വലിയ വാഗ്വാദം നടക്കുന്നതും വീഡിയോയില്‍ കാണാം.

ഷൂട്ടിംഗ് നിര്‍ത്തി വച്ച് താന്‍ മകള്‍ക്കായി വന്നതാണ്, മൂത്ത മകള്‍ ഷോറയെ തനിക്കൊപ്പം വിടണമെന്നും നവാസുദ്ദീന്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് കേള്‍ക്കാന്‍ ആലിയ തയാറാവുന്നില്ല. നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പം ഉണ്ടായിരുന്ന 18 വര്‍ഷത്തെ ബന്ധം വിവരിച്ച് ഒരു കുറിപ്പോടെയാണ് ആലിയ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തന്റെ പതിനെട്ട് വര്‍ഷം തനിക്ക് ഒരു വിലയും നല്‍കാത്ത ഒരാള്‍ക്ക് വേണ്ടി നല്‍കി. ആദ്യകാലത്തെ കഷ്ടതകള്‍ നിറഞ്ഞ ലിവിംഗ് റിലേഷന്‍ഷിപ്പ് കാലം ഓര്‍ത്തെടുക്കുന്ന ആലിയ ഒരിക്കലും നവാസുദ്ദീന്‍ സിദ്ദിഖി നല്ല മനുഷ്യനായിരുന്നില്ലെന്ന് കുറിപ്പില്‍ പറയുന്നുണ്ട്.

എല്ലാ രേഖകളും തെളിവുകളും ആയാളെ തുറന്ന് കാണിക്കുമ്പോഴും ഒരാള്‍ക്ക് എങ്ങനെയാണ് ഇത്രയും തരംതാഴാന്‍ കഴിയുന്നത്? ഭാര്യയെ തിരസ്‌കരിച്ച ഇയാള്‍ ഇപ്പോള്‍ മക്കളെയാണ് ലക്ഷ്യം വയ്ക്കുന്നത് എന്നും ആലിയ കുറിപ്പില്‍ പറയുന്നുണ്ട് പല രേഖകളുടെ കോപ്പികളും ആലിയ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

മൂത്ത മകള്‍ ഷോറയെ തനിക്കൊപ്പം കൊണ്ടു പോവാന്‍ എത്തിയ നവാസുദ്ദീന്‍ രണ്ടാമത്തെ കുട്ടിയെ അംഗീകരിക്കാന്‍ ഇപ്പോഴും തയാറായിട്ടില്ല. മകള്‍ ഷോറയ്ക്ക് വിസ റെഡിയാക്കി എന്ന് പറയുന്നുണ്ടെങ്കിലും ദുബായ് പൗരന്മാരായ തനിക്കും മകള്‍ക്കും വിസയുടെ ആവശ്യമില്ലെന്ന് ആലി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക