കോടികള്‍ തട്ടിയെടുത്തു, അപകീര്‍ത്തിപ്പെടുത്തി.. നൂറ് കോടി രൂപ നഷ്ടപരിഹാരം വേണം; ഭാര്യയ്ക്കും സഹോദരനും എതിരെ നവാസുദ്ദീന്‍ സിദ്ദിഖി

മുന്‍ ഭാര്യ ആലിയ സിദ്ദിഖിക്കെതിരെ മാനനഷ്ടക്കേസുമായി നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി. നടനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി ആരോപണങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നവാസുദ്ദീന്‍ സിദ്ദിഖി ഫയല്‍ ചെയ്തിരിക്കുന്നത്.

നവാസുദ്ദീന്‍ സിദ്ദിഖി നല്ല മനുഷ്യന്‍ ആയിരുന്നില്ല എന്ന് ആലിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പുകളില്‍ പറഞ്ഞിരുന്നു. തങ്ങളുടെ രണ്ടാമത്തെ മകനെ നവാസുദ്ദീന്‍ അംഗീകരിക്കാന്‍ തയാറായിട്ടില്ല എന്ന് ആലിയ പറഞ്ഞിരുന്നു.

ആലിയയുടെ സഹോദരന്‍ ശംസുദ്ദീനിന് എതിരെയും നവാസുദ്ദീന്‍ പരാതി നല്‍കിയിട്ടുണ്ട്. തന്നെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് മുന്‍ ഭാര്യയും സഹോദരനും നിരന്തരം നടത്തുന്ന പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതോടൊപ്പം ഇവരില്‍ നിന്നും രേഖാമൂലമുള്ള മാപ്പപേക്ഷ നല്‍കണമെന്നും താരം പരാതിയില്‍ പറയുന്നുണ്ട്. 2008ല്‍ ആണ് ശംസുദ്ദീനെ ഒന്നും ആലോചിക്കാതെ തന്റെ മാനേജറായി നിയമിക്കുകയായിരുന്നു. എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ചുമതല ഇയാള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍, പകരം തന്നെ വഞ്ചിച്ച് പണവും സ്വത്തുക്കളും തട്ടിയെടുക്കുകയാണ് ചെയ്തതെന്നും നവാസുദ്ദീന്‍ സിദ്ദിഖി ആരോപിക്കുന്നുണ്ട്. തട്ടിപ്പുകള്‍ പിടികൂടിയതോടെയാണ് സഹോദരി ആലിയയെ ഉപയോഗിച്ച് തനിക്കെതിരെ കേസ് കൊടുത്തതെന്നും ഇരുവരും ചേര്‍ന്ന് 21 കോടിയോളം രൂപ തന്നില്‍നിന്ന് തട്ടിയെടുത്തിട്ടുണ്ടെന്നും താരം ആരോപിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക