കൊമേഴ്യല്‍ സിനിമകളുടെ യാഥാര്‍ത്ഥ്യം ഞാന്‍ അംഗീകരിക്കുന്നില്ല, അത്തരം സിനിമകളോട് എനിക്ക് അടുപ്പവുമില്ല: നസറുദ്ദീന്‍ ഷാ

കൊമേഴ്യല്‍ സിനിമകളില്‍ നിന്നും വിട്ട് നില്‍ക്കുന്നതിനുള്ള കാരണം വ്യക്തമാക്കി ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ. കൊമേഴ്യല്‍ സിനിമകള്‍ക്കായി താന്‍ ശ്രമിച്ചിട്ടില്ലെന്നും അത്തരം സിനിമകളില്‍ താന്‍ മികച്ചതായി തോന്നിയിട്ടുമില്ലെന്നാണ് ഷാ പറയുന്നത്. കൂടാതെ കൊമേഴ്യല്‍ സിനിമകളുടെ യാഥാര്‍ഥ്യം താന്‍ അംഗീകരിക്കുന്നില്ലെന്നും ഷാ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

“”കൊമേഴ്യല്‍ സിനിമകള്‍ മികച്ചതായി തോന്നിയിട്ടില്ല. അത്തരം സിനിമകളുടെ യാഥാര്‍ത്ഥ്യം നിങ്ങള്‍ അംഗീകരിക്കുന്നുണ്ടാകാം, എന്നാല്‍ ഞാന്‍ ഇല്ല. “ത്രിദേവ്” ഒഴികെ ഞാന്‍ അഭിനയിച്ച മറ്റേതെങ്കിലും സിനിമ വിജയിച്ചതായി കരുതുന്നില്ല. എങ്കിലും മികച്ച കൊമേഴ്യല്‍ സിനിമകളില്‍ എന്നെ പരിഗണിക്കാത്തത് അലട്ടിയിരുന്നു.””

“”പോപ്പുലറാകാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഏതൊരു അഭിനേതാവും പോപ്പുലറാകാന്‍ ആഗ്രഹിക്കും. ഏതെങ്കിലും താരം അത് നിഷേധിക്കുകയാണെങ്കില്‍ അയാള്‍ നുണ പറയുകയാണ്. ഞാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു. കൊമേഴ്യല്‍ ഹിന്ദി സിനിമയില്‍ അധികം വിജയിക്കാന്‍ സാധിച്ചിട്ടില്ല. എന്റെ സങ്കല്‍പം പോലെ ഒരു വലിയ താരമാകുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല”” എന്നുമാണ് നസറുദ്ദീന്‍ ഷാ പറയുന്നത്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം