ഭക്ഷണം വില്ലനാണ്, 14 വര്‍ഷമായി അത്താഴം കഴിക്കാറില്ല: മനോജ് ബാജ്‌പേയി

14 വര്‍ഷമായി താന്‍ അത്താഴം കഴിക്കാറില്ലെന്ന് നടന്‍ മനോജ് ബാജ്‌പേയി. ഭക്ഷണം കഴിക്കുന്നത് ഒരുപാട് ഇഷ്ടമാണെങ്കിലും ഷേപ്പ് നിലനിര്‍ത്താന്‍ വേണ്ടി താന്‍ വര്‍ഷങ്ങളായി അത്താഴം കഴിക്കാറില്ല എന്നാണ് മനോജ് ബാജ്‌പേയി പറയുന്നത്. ഇതാണ് തന്റെ ഫിറ്റ്‌നസ്സ് രഹസ്യം എന്നാണ് മനോജ് പറയുന്നത്.

”ഭാരത്തിന്റേയും അസുഖത്തിന്റേയും കാര്യമെടുത്താല്‍ ഭക്ഷണമാണ് പ്രധാന വില്ലന്‍. നിങ്ങള്‍ അത്താഴം കഴിക്കുന്നത് ഒഴിവാക്കിയാല്‍ പലരോഗങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് സ്വയം സംരക്ഷിക്കാനാകും. ഭക്ഷണം വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുകൊണ്ടാണ് നിര്‍ത്തിയത്.”

”ആഹാരത്തെ ഇത്രയധികം ഇഷ്ടപ്പെടുന്ന ആള്‍ ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതിന്റെ കാരണം നിങ്ങളെ അത്ഭുതപ്പെടുത്തും. കാരണം ഉച്ചക്ക് എനിക്ക് ഇഷ്ടപ്പെട്ട വിഭവങ്ങള്‍ ഉള്‍പ്പെടുത്തി നല്ലത് പോലെ ഞാന്‍ കഴിക്കും. ചോറും റൊട്ടിയും എനിക്ക് ഇഷ്ടപ്പെട്ട പച്ചക്കറിയും നോണ്‍ വെജ് കറികളുമെല്ലാം ഉച്ചയൂണിന് ഉണ്ടാകും.”

”മാനസികാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ യോഗയും മെഡിറ്റേഷന്‍ ചെയ്യാറുണ്ട്. മാനസികാരോഗ്യം പോലെ അത്രയും പ്രധാനപ്പെട്ടതല്ല ആബ്‌സ്. ഒരു പ്രത്യേക രൂപഘടനക്ക് വേണ്ടിയല്ല ഇതൊക്കെ ചെയ്യുന്നത്. എനിക്ക് ആബ്‌സ് വേണമെന്ന് തീരുമാനിച്ചാല്‍, എന്നെക്കൊണ്ട് സാധിക്കും.”

”പക്ഷെ എനിക്ക് അതല്ല വേണ്ടത്. ജോറാം, ബന്ദ, ഗുല്‍മോഹര്‍, കില്ലര്‍ സൂപ്പ് തുടങ്ങിയവയിലെത് പോലെയുള്ള വ്യത്യസ്തതരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആബ്‌സ് ഉണ്ടായാല്‍ അതുപോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ എനിക്ക് കഴിയില്ല” എന്നാണ് മനോജ് ബാജ്‌പേയി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക