ആമിറുമായി വഴക്കോ തര്‍ക്കമോ ഒന്നുമുണ്ടായിട്ടില്ല, കുടുബമായി തുടരണമെന്ന് ഉണ്ടായിരുന്നു.. പക്ഷെ: കിരണ്‍ റാവു

15 വര്‍ഷമായി തുടരുന്ന ദാമ്പത്യം ഉപേക്ഷിച്ച് 2021ല്‍ ആയിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും വേര്‍പിരിഞ്ഞത്. ആമിര്‍ ഖാനുമായുള്ള ബന്ധത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് കിരണ്‍ റാവു ഇപ്പോള്‍. ആമിറുമായുള്ള ബന്ധത്തില്‍ വഴക്കോ വീഴ്ചയോ സംഭവിച്ചിരുന്നില്ല എന്നാണ് കിരണ്‍ റാവു പറയുന്നത്.

”ഞങ്ങള്‍ തമ്മില്‍ ക്രിയാത്മകമായ ഒരു അടുപ്പം ഉണ്ടായിരുന്നു. അത് വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. കാരണം ഞങ്ങള്‍ ഒരുമിച്ചാണ് ജോലി ചെയ്തത്. വിവാഹ ബന്ധത്തിലുള്ളതിലും അപ്പുറം ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. ഒരുപാട് വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമായിരുന്നു.”

”വളരെ സത്യസന്ധമായിരുന്നു ആ ബന്ധം. മായ്ച്ചു കളയാന്‍ ആഗ്രഹിക്കാത്ത ഒന്ന്. അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം. അതില്‍ ഒരിക്കലും വീഴ്ചയോ വഴക്കോ ഒന്നും സംഭവിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ ബന്ധം പുനര്‍നിര്‍വചിക്കണമെന്ന് തോന്നി. ഒരു കുടുംബമായി തന്നെ തുടരണമെന്നുണ്ടായിരുന്നു.”

”എന്നാല്‍ വിവാഹിതരായിക്കണമെന്ന് തോന്നിയില്ല. അതിനാല്‍ ഞങ്ങളുടേതായ നിയമങ്ങളുണ്ടാക്കി. ബന്ധങ്ങള്‍ക്ക് ഒരു സോഷ്യല്‍ ടാഗ് വേണമെന്ന് എനിക്ക് തോന്നുന്നില്ല. വേര്‍പിരിഞ്ഞ രണ്ട് വ്യക്തികള്‍ വീണ്ടും ഒരുമിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു.”

”ഒരേ ബില്‍ഡിങ്ങില്‍ താമസിക്കുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ആളുകള്‍ക്ക് ഇത് അസാധാരണമായി തോന്നാം. വിവാഹമോചനത്തോടെ എല്ലാം അവസാനിക്കുകയായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും സന്തോഷിക്കുമായിരുന്നില്ല” എന്നാണ് കിരണ്‍ റാവു പറയുന്നത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്