ആമിറുമായി വഴക്കോ തര്‍ക്കമോ ഒന്നുമുണ്ടായിട്ടില്ല, കുടുബമായി തുടരണമെന്ന് ഉണ്ടായിരുന്നു.. പക്ഷെ: കിരണ്‍ റാവു

15 വര്‍ഷമായി തുടരുന്ന ദാമ്പത്യം ഉപേക്ഷിച്ച് 2021ല്‍ ആയിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും വേര്‍പിരിഞ്ഞത്. ആമിര്‍ ഖാനുമായുള്ള ബന്ധത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് കിരണ്‍ റാവു ഇപ്പോള്‍. ആമിറുമായുള്ള ബന്ധത്തില്‍ വഴക്കോ വീഴ്ചയോ സംഭവിച്ചിരുന്നില്ല എന്നാണ് കിരണ്‍ റാവു പറയുന്നത്.

”ഞങ്ങള്‍ തമ്മില്‍ ക്രിയാത്മകമായ ഒരു അടുപ്പം ഉണ്ടായിരുന്നു. അത് വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. കാരണം ഞങ്ങള്‍ ഒരുമിച്ചാണ് ജോലി ചെയ്തത്. വിവാഹ ബന്ധത്തിലുള്ളതിലും അപ്പുറം ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. ഒരുപാട് വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമായിരുന്നു.”

”വളരെ സത്യസന്ധമായിരുന്നു ആ ബന്ധം. മായ്ച്ചു കളയാന്‍ ആഗ്രഹിക്കാത്ത ഒന്ന്. അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം. അതില്‍ ഒരിക്കലും വീഴ്ചയോ വഴക്കോ ഒന്നും സംഭവിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ ബന്ധം പുനര്‍നിര്‍വചിക്കണമെന്ന് തോന്നി. ഒരു കുടുംബമായി തന്നെ തുടരണമെന്നുണ്ടായിരുന്നു.”

”എന്നാല്‍ വിവാഹിതരായിക്കണമെന്ന് തോന്നിയില്ല. അതിനാല്‍ ഞങ്ങളുടേതായ നിയമങ്ങളുണ്ടാക്കി. ബന്ധങ്ങള്‍ക്ക് ഒരു സോഷ്യല്‍ ടാഗ് വേണമെന്ന് എനിക്ക് തോന്നുന്നില്ല. വേര്‍പിരിഞ്ഞ രണ്ട് വ്യക്തികള്‍ വീണ്ടും ഒരുമിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു.”

”ഒരേ ബില്‍ഡിങ്ങില്‍ താമസിക്കുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ആളുകള്‍ക്ക് ഇത് അസാധാരണമായി തോന്നാം. വിവാഹമോചനത്തോടെ എല്ലാം അവസാനിക്കുകയായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും സന്തോഷിക്കുമായിരുന്നില്ല” എന്നാണ് കിരണ്‍ റാവു പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം