ആമിറുമായി വഴക്കോ തര്‍ക്കമോ ഒന്നുമുണ്ടായിട്ടില്ല, കുടുബമായി തുടരണമെന്ന് ഉണ്ടായിരുന്നു.. പക്ഷെ: കിരണ്‍ റാവു

15 വര്‍ഷമായി തുടരുന്ന ദാമ്പത്യം ഉപേക്ഷിച്ച് 2021ല്‍ ആയിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും വേര്‍പിരിഞ്ഞത്. ആമിര്‍ ഖാനുമായുള്ള ബന്ധത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് കിരണ്‍ റാവു ഇപ്പോള്‍. ആമിറുമായുള്ള ബന്ധത്തില്‍ വഴക്കോ വീഴ്ചയോ സംഭവിച്ചിരുന്നില്ല എന്നാണ് കിരണ്‍ റാവു പറയുന്നത്.

”ഞങ്ങള്‍ തമ്മില്‍ ക്രിയാത്മകമായ ഒരു അടുപ്പം ഉണ്ടായിരുന്നു. അത് വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. കാരണം ഞങ്ങള്‍ ഒരുമിച്ചാണ് ജോലി ചെയ്തത്. വിവാഹ ബന്ധത്തിലുള്ളതിലും അപ്പുറം ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. ഒരുപാട് വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമായിരുന്നു.”

”വളരെ സത്യസന്ധമായിരുന്നു ആ ബന്ധം. മായ്ച്ചു കളയാന്‍ ആഗ്രഹിക്കാത്ത ഒന്ന്. അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം. അതില്‍ ഒരിക്കലും വീഴ്ചയോ വഴക്കോ ഒന്നും സംഭവിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ ബന്ധം പുനര്‍നിര്‍വചിക്കണമെന്ന് തോന്നി. ഒരു കുടുംബമായി തന്നെ തുടരണമെന്നുണ്ടായിരുന്നു.”

”എന്നാല്‍ വിവാഹിതരായിക്കണമെന്ന് തോന്നിയില്ല. അതിനാല്‍ ഞങ്ങളുടേതായ നിയമങ്ങളുണ്ടാക്കി. ബന്ധങ്ങള്‍ക്ക് ഒരു സോഷ്യല്‍ ടാഗ് വേണമെന്ന് എനിക്ക് തോന്നുന്നില്ല. വേര്‍പിരിഞ്ഞ രണ്ട് വ്യക്തികള്‍ വീണ്ടും ഒരുമിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു.”

”ഒരേ ബില്‍ഡിങ്ങില്‍ താമസിക്കുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ആളുകള്‍ക്ക് ഇത് അസാധാരണമായി തോന്നാം. വിവാഹമോചനത്തോടെ എല്ലാം അവസാനിക്കുകയായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും സന്തോഷിക്കുമായിരുന്നില്ല” എന്നാണ് കിരണ്‍ റാവു പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക