ആമിറിനെ വിവാഹം ചെയ്യാന്‍ കാരണം മാതാപിതാക്കളുടെ സമ്മര്‍ദ്ദം.. അതിന് മുമ്പ് ഞങ്ങള്‍ ലിവിംഗ ടുഗദറില്‍ ആയിരുന്നു: കിരണ്‍ റാവു

വിവാഹമോചനത്തിന് ശേഷം ആമിര്‍ ഖാനും കിരണ്‍ റാവുവും തങ്ങളുടെ സൗഹൃദം ഉപേക്ഷിച്ചിട്ടില്ല. വോട്ട് ചെയ്യാനും വിവാഹപാര്‍ട്ടികളിലും ഇരുവരും ഒന്നിച്ചെത്തിയത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. കിരണിന്റെ ‘ലാപതാ ലേഡീസ്’ എന്ന ഹിറ്റ് ചിത്രം നിര്‍മ്മിച്ചതും ആമിര്‍ ആണ്. 2021ല്‍ ആയിരുന്നു ആമിറും കിരണും വിവാഹമോചിതരാകുന്നത്.

തങ്ങള്‍ വിവാഹിതരാകാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കിരണ്‍ റാവു ഇപ്പോള്‍. ‘ഷി ദ പീപ്പിള്‍’ എന്ന പരിപാടിയിലാണ് ആമിറിനെ വിവാഹം ചെയ്യാനും വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് കിരണ്‍ റാവു പറഞ്ഞത്. ”വിവാഹം കഴിക്കുന്നതിന് മുമ്പ് ഒരു വര്‍ഷത്തോളം ഞാനും ആമിറും ഒരുമിച്ച് ജീവിച്ചിരുന്നു.”

”വിവാഹത്തിലേക്ക് കടന്നത് മാതാപിതാക്കളുടെ ഇടപെടല്‍ കാരണമാണ്. വ്യക്തികളായും ദമ്പതികളായും ഒരുപോലെ മുന്നോട്ട് പോകാന്‍ കഴിയുകയാണെങ്കില്‍ വിവാഹം നല്ലൊരു സ്ഥാപിത വ്യവസ്ഥയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. വിവാഹം എങ്ങനെ മനുഷ്യരെ ഞെരുക്കുന്നുവെന്ന കാര്യം നമ്മള്‍ അധികം ചര്‍ച്ച ചെയ്തിട്ടില്ല.”

”ഈ വിഷയം സംബന്ധിച്ച് അമേരിക്കന്‍ മനശാസ്ത്രജ്ഞയായ എസ്തര്‍ പെരല്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്, അത് വളരെ രസകരമായ ഒന്നാണ്. കുരങ്ങന്മാരായിരിക്കെ നാം ഒരുമിച്ച് ജീവിക്കുകയായിരുന്നു. അണുകുടുംബ വ്യവസ്ഥ സമ്മര്‍ദമാണ്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്.”

”കുടുംബത്തെ ഒരുമിച്ച് നിര്‍ത്താനും മുന്നോട്ട് കൊണ്ടുപോകാനും സ്ത്രീകള്‍ക്കാണ് ഉത്തരവാദിത്തം. ഭര്‍ത്താവിന്റെ കുടുംബവുമായും ബന്ധുക്കളുമായുമെല്ലാം സ്ത്രീകള്‍ എപ്പോഴും നല്ല ബന്ധം വെച്ചുപുലര്‍ത്തണമെന്നാണ് പ്രതീക്ഷകള്‍, അങ്ങനെ ഒരു പ്രതീക്ഷകള്‍ നിലനില്‍ക്കുന്നു” എന്നാണ് കിരണ്‍ റാവു പറയുന്നത്.

അതേസമയം, ആദ്യ ഭാര്യ റീന ദത്തയുമായുള്ള ഡിവോഴ്‌സിന് ശേഷമാണ് ആമിര്‍ 2005ല്‍ കിരണിനെ വിവാഹം ചെയ്യുന്നത്. ‘ലഗാന്‍’ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. 2001ല്‍ പുറത്തിറങ്ങിയ ലഗാനില്‍ സംവിധായകന്‍ അശുതോഷ് ഗൊവാരികറിന്റെ അസിസ്റ്റന്റ് ആയിരുന്നു കിരണ്‍ റാവു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം