ആമിറിനെ വിവാഹം ചെയ്യാന്‍ കാരണം മാതാപിതാക്കളുടെ സമ്മര്‍ദ്ദം.. അതിന് മുമ്പ് ഞങ്ങള്‍ ലിവിംഗ ടുഗദറില്‍ ആയിരുന്നു: കിരണ്‍ റാവു

വിവാഹമോചനത്തിന് ശേഷം ആമിര്‍ ഖാനും കിരണ്‍ റാവുവും തങ്ങളുടെ സൗഹൃദം ഉപേക്ഷിച്ചിട്ടില്ല. വോട്ട് ചെയ്യാനും വിവാഹപാര്‍ട്ടികളിലും ഇരുവരും ഒന്നിച്ചെത്തിയത് ആരാധകരെ അമ്പരിപ്പിച്ചിരുന്നു. കിരണിന്റെ ‘ലാപതാ ലേഡീസ്’ എന്ന ഹിറ്റ് ചിത്രം നിര്‍മ്മിച്ചതും ആമിര്‍ ആണ്. 2021ല്‍ ആയിരുന്നു ആമിറും കിരണും വിവാഹമോചിതരാകുന്നത്.

തങ്ങള്‍ വിവാഹിതരാകാനുള്ള കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കിരണ്‍ റാവു ഇപ്പോള്‍. ‘ഷി ദ പീപ്പിള്‍’ എന്ന പരിപാടിയിലാണ് ആമിറിനെ വിവാഹം ചെയ്യാനും വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ച് കിരണ്‍ റാവു പറഞ്ഞത്. ”വിവാഹം കഴിക്കുന്നതിന് മുമ്പ് ഒരു വര്‍ഷത്തോളം ഞാനും ആമിറും ഒരുമിച്ച് ജീവിച്ചിരുന്നു.”

”വിവാഹത്തിലേക്ക് കടന്നത് മാതാപിതാക്കളുടെ ഇടപെടല്‍ കാരണമാണ്. വ്യക്തികളായും ദമ്പതികളായും ഒരുപോലെ മുന്നോട്ട് പോകാന്‍ കഴിയുകയാണെങ്കില്‍ വിവാഹം നല്ലൊരു സ്ഥാപിത വ്യവസ്ഥയാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. വിവാഹം എങ്ങനെ മനുഷ്യരെ ഞെരുക്കുന്നുവെന്ന കാര്യം നമ്മള്‍ അധികം ചര്‍ച്ച ചെയ്തിട്ടില്ല.”

”ഈ വിഷയം സംബന്ധിച്ച് അമേരിക്കന്‍ മനശാസ്ത്രജ്ഞയായ എസ്തര്‍ പെരല്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്, അത് വളരെ രസകരമായ ഒന്നാണ്. കുരങ്ങന്മാരായിരിക്കെ നാം ഒരുമിച്ച് ജീവിക്കുകയായിരുന്നു. അണുകുടുംബ വ്യവസ്ഥ സമ്മര്‍ദമാണ്, പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്.”

”കുടുംബത്തെ ഒരുമിച്ച് നിര്‍ത്താനും മുന്നോട്ട് കൊണ്ടുപോകാനും സ്ത്രീകള്‍ക്കാണ് ഉത്തരവാദിത്തം. ഭര്‍ത്താവിന്റെ കുടുംബവുമായും ബന്ധുക്കളുമായുമെല്ലാം സ്ത്രീകള്‍ എപ്പോഴും നല്ല ബന്ധം വെച്ചുപുലര്‍ത്തണമെന്നാണ് പ്രതീക്ഷകള്‍, അങ്ങനെ ഒരു പ്രതീക്ഷകള്‍ നിലനില്‍ക്കുന്നു” എന്നാണ് കിരണ്‍ റാവു പറയുന്നത്.

അതേസമയം, ആദ്യ ഭാര്യ റീന ദത്തയുമായുള്ള ഡിവോഴ്‌സിന് ശേഷമാണ് ആമിര്‍ 2005ല്‍ കിരണിനെ വിവാഹം ചെയ്യുന്നത്. ‘ലഗാന്‍’ സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. 2001ല്‍ പുറത്തിറങ്ങിയ ലഗാനില്‍ സംവിധായകന്‍ അശുതോഷ് ഗൊവാരികറിന്റെ അസിസ്റ്റന്റ് ആയിരുന്നു കിരണ്‍ റാവു.

Latest Stories

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ