എസിയുടെ തണുപ്പ് കാരണം സെയ്ഫുമായി വഴക്കിടും, ഇത് കാരണം വിവാഹമോചനങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്: കരീന കപൂര്‍

കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എസി ആണെന്ന് ബോളിവുഡ് താരം കരീന കപൂര്‍. തന്റെ കുടുംബജീവിതത്തിലെ വില്ലനാണ് എസി എന്നാണ് കരീന പറയുന്നത്. എസിയെ ചുറ്റിപ്പറ്റി താനും സെയ്ഫ് അലിഖാനും തമ്മില്‍ വഴക്കുകള്‍ ഉണ്ടാവാറുണ്ട് എന്നാണ് കരീന പറയുന്നത്.

”ഞങ്ങള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പണത്തെ ചുറ്റിപ്പറ്റിയല്ല. എസിയെ ചൊല്ലിയാണ് വഴക്ക് നടക്കുന്നത്. എസിയുടെ താപനിലയെ ചൊല്ലി വിവാഹമോചനങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. സെയ്ഫിന് നല്ല തണുപ്പ് വേണം. എപ്പോഴും 16 ഡിഗ്രി സെല്‍ഷ്യസിലായിരിക്കും എസി പ്രവര്‍ത്തിപ്പിക്കുക.”

”എനിക്ക് 20 ആണ് കംഫര്‍ട്ടബിള്‍. അതിന്റെ പേരില്‍ ഞങ്ങള്‍ എപ്പോഴും വഴക്കിടും” എന്നാണ് കരീന ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, വിവാഹം തന്നിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും കരീന പറയുന്നുണ്ട്. ”വിവാഹം ശേഷം എന്നില്‍ കുറെ നല്ല മാറ്റങ്ങളുണ്ടായി. ഉത്തരവാദിത്തം വര്‍ധിച്ചു.”

”എന്നാല്‍ രണ്ടുപേരും സിനിമയിലായതു കൊണ്ട് അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. പരസ്പരം കാണുന്നതും ഒന്നിച്ച് സമയം ചെലവഴിക്കുന്നതും വളരെ കുറവാണ്. സെയ്ഫ് പുലര്‍ച്ചെയായിരിക്കും ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തുക. ആ സമയം ഞാന്‍ ഉറങ്ങുകയാവും.”

”അദ്ദേഹം എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ജോലിക്ക് പോയിരിക്കാം. ഞങ്ങള്‍ ഒരേ വീട്ടില്‍ ആണെങ്കിലും പരസ്പരം കാണാറില്ല. സമയം ബാലന്‍സ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്” എന്നാണ് കരീന പറയുന്നത്. ‘ക്രൂ’ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിങ്കം എഗെയ്ന്‍ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന നടിയുടെ പുതിയ ചിത്രം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക