അദ്ദേഹത്തിന്റെ ബംഗ്ലാവ് കൈയിലാക്കി നവാസുദ്ദീനെ ഭാര്യ ഇറക്കി വിട്ടു, കഷ്ടമാണ്; നവാസുദ്ദീന്‍ സിദ്ദിഖിയെ പിന്തുണച്ച് കങ്കണ

നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയയും തമ്മിലുള്ള പ്രശ്‌നത്തെ കുറിച്ച് പ്രതികരിച്ച് കങ്കണ റണാവത്. ആലിയ സിദ്ദിഖിയെ വിമര്‍ശിച്ചു കൊണ്ടാണ് കങ്കണയുടെ പോസ്റ്റ്. ആലിയ ഭര്‍ത്താവിനെ മനപൂര്‍വം തേജോവധം ചെയ്യുകയാണെന്നും കങ്കണ ആരോപിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കങ്കണ പ്രതികരിച്ചത്.

ആലിയയുടെ ഒരു വീഡിയോ പങ്കുവച്ചാണ് കങ്കണയുടെ കുറിപ്പ്. ”വളരെ കഷ്ടമാണ്. ഇത് കാണുമ്പോള്‍ എനിക്കു വലിയ വിഷമം തോന്നുന്നു. നവാബ് സാബ് അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ നിന്നു അപമാനിതനായി പുറത്താക്കപ്പെടുന്നു. അദ്ദേഹം കുടുംബത്തിനു വേണ്ടി എല്ലാം ചെയ്തു. കുറെകാലം വാടകയ്ക്കു താമസിച്ചു.”

”ടിക്കു ആന്റ് ഷേരുവിന്റെ ഷൂട്ടിംഗ് സമയത്ത് റിക്ഷയില്‍ കയറി അദ്ദേഹം വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം ഈ ബംഗ്ലാവ് വാങ്ങിയത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മുന്‍ഭാര്യ അത് സ്വന്തമാക്കി. കഷ്ടം” എന്നാണ് കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെയും നടന്റെ കുടുംബത്തിനെതിരെയും കടുത്ത ആരോപണങ്ങളാണ് ആലിയ ഉന്നയിച്ചത്. നവാസുദ്ദീന്‍ സിദ്ദിഖിയും കുടുംബവും ദിവസങ്ങളോളം ആലിയക്ക് ഭക്ഷണമോ കിടക്കയോ നല്‍കുകയോ ശൗചാലയം ഉപയോഗിക്കാന്‍ അനുവദിക്കുകയോ ചെയ്തിട്ടില്ല.

അവരെ നിരീക്ഷിക്കാന്‍ നിരവധി പുരുഷ കാവല്‍ക്കാരെ നിയോഗിച്ചിരുന്നു. കൂടാതെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കൊപ്പം കഴിയുന്ന മുറിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ആലിയയുടെ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക