അന്ന് ആര്‍ത്തവ ദിവസങ്ങളില്‍ പാഡ് മാറ്റിയത് കുറ്റിക്കാടുകളുടെ മറവില്‍, ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് അങ്ങേയറ്റം വിഷമകരം: ജയ ബച്ചന്‍

താന്‍ സിനിമകളില്‍ അഭിനയിച്ചിരുന്ന കാലത്തെ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞ് ജയ ബച്ചന്‍. പതിനഞ്ചാം വയസു മുതല്‍ ബോളിവുഡില്‍ സജീവമായിരുന്നു ജയ. അന്ന് ഒരു സ്ത്രീ എന്ന നിലയില്‍ ഔട്ട്‌ഡോര്‍ ഷൂട്ടിംഗുകള്‍ക്കിടെ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് ജയ ബച്ചന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ലൊക്കേഷനുകളില്‍ കാരവാന്‍ പോയിട്ട് കൃത്യമായി ശുചിമുറികള്‍ പോലും ഇല്ലാതിരുന്ന അക്കാലത്ത് ആര്‍ത്തവ ദിവസങ്ങളില്‍ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളെ ക്കുറിച്ചാണ് ചെറുമകളയ നവ്യ നവേലി നന്ദയുടെ പോഡ്കാസ്റ്റില്‍ താരം പറഞ്ഞത്.

ഔട്ട്‌ഡോര്‍ ഷൂട്ടിംഗ് നടക്കുന്നത് ആര്‍ത്തവ ദിനങ്ങളിലാണെങ്കില്‍ പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധ ചെന്നെത്താത്ത കുറ്റിക്കാടുകള്‍ കണ്ടുപിടിച്ച് അതിന്റെ മറവില്‍ സാനിറ്ററി പാഡുകള്‍ മാറ്റേണ്ടി വന്നിട്ടുണ്ട്. അങ്ങേയറ്റം ലജ്ജാകരവും വിഷമകരവുമായ കാര്യമായിരുന്നു അത്.

പാഡ് മാറ്റുന്ന ബുദ്ധിമുട്ട് ഓര്‍ത്ത് ഒന്നിന് പകരം മൂന്നും നാലും സാനിറ്ററി പാഡുകളാണ് ഒരേസമയം ഉപയോഗിച്ചിരുന്നത്. ശരിയായി ഒന്ന് ഇരിക്കാന്‍ പോലും സാധിക്കാതെ ബുദ്ധിമുട്ടുന്നതിനിടയിലും അതെല്ലാം സഹിച്ച് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ട്.

പാഡുകള്‍ മാറ്റുന്നതിന് മാത്രമല്ല നീക്കം ചെയ്തവ നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പോലും അക്കാലത്ത് ഉണ്ടായിരുന്നില്ല. ഉപയോഗിച്ച പാഡുകള്‍ നിക്ഷേപിക്കാന്‍ പ്ലാസ്റ്റിക് ബാഗുകള്‍ കയ്യില്‍ കരുതിയിരുന്നു.

ഈ ബാഗുകള്‍ ബാസ്‌കറ്റിനുള്ളിലാക്കി വീട്ടിലെത്തിച്ച ശേഷമാണ് കൃത്യമായി നിര്‍മാര്‍ജനം ചെയ്തിരുന്നത് എന്നാണ് ജയ പറയുന്നത്. അതേസമയം, ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് ജോലിയില്‍ നിന്നും ലീവ് കൊടുക്കണമെന്നും ജയ പറയുന്നുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ