അച്ഛന്റെ നിലവിളി കേട്ടാണ് അര്‍ധരാത്രി ഉണര്‍ന്നത്.. അന്ന് അദ്ദേഹത്തിന്റെ നെഞ്ചിലും കൈയ്യിലും വെടിയുണ്ടുകള്‍ തറച്ചിരുന്നു: ഹൃത്വിക് റോഷന്‍

സെയ്ഫ് അലിഖാന്‍ അക്രമിക്കപ്പെട്ടതിന് പിന്നാലെ രാകേഷ് റോഷന്‍ വധശ്രമം അടക്കം പറയുന്ന ‘ദി റോഷന്‍സ്’ സീരീസ് വീണ്ടും ചര്‍ച്ചയാവുന്നു. ബോളിവുഡ് നടനും നിര്‍മ്മാതാവുമായ രാകേഷ് റോഷന് 2000ല്‍ ആണ് വെടിയേല്‍ക്കുന്നത്. സീരിസില്‍ ഹൃത്വിക് റോഷന്‍ സംസാരിക്കുന്ന ഭാഗമാണ് ശ്രദ്ധ നേടുന്നത്. ഹൃത്വിക്കിന്റെ കഹോ നാ പ്യാര്‍ ഹേ സിനിമ ഹിറ്റ് ആയപ്പോഴാണ് സംഭവം നടന്നത്.

”എന്റെ അച്ഛന്‍ സൂപ്പര്‍മാനെപ്പോലെ ശക്തനാണെന്ന് കുട്ടിക്കാലം തൊട്ടേ എനിക്ക് ഉറപ്പുണ്ടായിരുന്നു. വെടിയുണ്ടയെ അതിജീവിച്ച അദ്ദേഹം പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഞാന്‍ കരുതി. എന്നാല്‍, അങ്ങനെ ആയിരുന്നില്ല. ആ സംഭവത്തിന് ഒരു മാസത്തിന് ശേഷം ഒരു ദിവസം അര്‍ധരാത്രി അച്ഛന്റെ നിലവിളി കേട്ട് ഞാന്‍ ഉണരുകയായിരുന്നു.”

”വീണ്ടും ആക്രമിക്കപ്പെട്ടുവെന്ന് കരുതി അദ്ദേഹം സഹായത്തിനായി അലറിവിളിച്ച ശബ്ദമായിരുന്നു അത്. അപ്പോഴാണ് അച്ഛന്‍ എത്ര ദുര്‍ബലനാണെന്നും ധീരമായ മുഖത്തിന്് പിന്നില്‍ ഭയം മറച്ചുവയ്ക്കുകയായിരുന്നുവെന്നും ഞാന്‍ മനസിലാക്കിയത്. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ, ആ ആഴ്ചകളില്‍ ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു.”

”മികച്ച രീതിയില്‍ ജോലി ചെയ്യുന്നതില്‍ എന്നും വിശ്വസിച്ചിരുന്ന പിതാവ് ആക്രമിക്കപ്പെട്ടപ്പോള്‍ എനിക്ക് ആളുകളിലും ലോകത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു, സിനിമ ഉപേക്ഷിക്കാന്‍ തോന്നി. പക്ഷേ, എന്ത് തന്നെയായാലും മുന്നോട്ടു പോകണമെന്ന് ഞാന്‍ താമസിയാതെ മനസിലാക്കി.”

”കഹോ നാ പ്യാര്‍ ഹേയുടെ വിജയം ആഘോഷിക്കാന്‍ പോയ സമയത്താണ് അച്ഛന് വെടിയേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ നെഞ്ചിലും കൈയിലും വെടിയുണ്ടകള്‍ തറച്ചിരുന്നു. എന്നിട്ടും, എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് ചോദിച്ച് എന്നെ വിളിച്ചു. കുടുംബം ആക്രമിക്കപ്പെടുമോ എന്ന് അദ്ദേഹം ആശങ്കാകുലനായിരുന്നു” എന്നാണ് ഹൃത്വിക് സീരിസില്‍ പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം