അച്ഛന്റെ നിലവിളി കേട്ടാണ് അര്‍ധരാത്രി ഉണര്‍ന്നത്.. അന്ന് അദ്ദേഹത്തിന്റെ നെഞ്ചിലും കൈയ്യിലും വെടിയുണ്ടുകള്‍ തറച്ചിരുന്നു: ഹൃത്വിക് റോഷന്‍

സെയ്ഫ് അലിഖാന്‍ അക്രമിക്കപ്പെട്ടതിന് പിന്നാലെ രാകേഷ് റോഷന്‍ വധശ്രമം അടക്കം പറയുന്ന ‘ദി റോഷന്‍സ്’ സീരീസ് വീണ്ടും ചര്‍ച്ചയാവുന്നു. ബോളിവുഡ് നടനും നിര്‍മ്മാതാവുമായ രാകേഷ് റോഷന് 2000ല്‍ ആണ് വെടിയേല്‍ക്കുന്നത്. സീരിസില്‍ ഹൃത്വിക് റോഷന്‍ സംസാരിക്കുന്ന ഭാഗമാണ് ശ്രദ്ധ നേടുന്നത്. ഹൃത്വിക്കിന്റെ കഹോ നാ പ്യാര്‍ ഹേ സിനിമ ഹിറ്റ് ആയപ്പോഴാണ് സംഭവം നടന്നത്.

”എന്റെ അച്ഛന്‍ സൂപ്പര്‍മാനെപ്പോലെ ശക്തനാണെന്ന് കുട്ടിക്കാലം തൊട്ടേ എനിക്ക് ഉറപ്പുണ്ടായിരുന്നു. വെടിയുണ്ടയെ അതിജീവിച്ച അദ്ദേഹം പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഞാന്‍ കരുതി. എന്നാല്‍, അങ്ങനെ ആയിരുന്നില്ല. ആ സംഭവത്തിന് ഒരു മാസത്തിന് ശേഷം ഒരു ദിവസം അര്‍ധരാത്രി അച്ഛന്റെ നിലവിളി കേട്ട് ഞാന്‍ ഉണരുകയായിരുന്നു.”

”വീണ്ടും ആക്രമിക്കപ്പെട്ടുവെന്ന് കരുതി അദ്ദേഹം സഹായത്തിനായി അലറിവിളിച്ച ശബ്ദമായിരുന്നു അത്. അപ്പോഴാണ് അച്ഛന്‍ എത്ര ദുര്‍ബലനാണെന്നും ധീരമായ മുഖത്തിന്് പിന്നില്‍ ഭയം മറച്ചുവയ്ക്കുകയായിരുന്നുവെന്നും ഞാന്‍ മനസിലാക്കിയത്. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതുപോലെ, ആ ആഴ്ചകളില്‍ ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു.”

”മികച്ച രീതിയില്‍ ജോലി ചെയ്യുന്നതില്‍ എന്നും വിശ്വസിച്ചിരുന്ന പിതാവ് ആക്രമിക്കപ്പെട്ടപ്പോള്‍ എനിക്ക് ആളുകളിലും ലോകത്തിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു, സിനിമ ഉപേക്ഷിക്കാന്‍ തോന്നി. പക്ഷേ, എന്ത് തന്നെയായാലും മുന്നോട്ടു പോകണമെന്ന് ഞാന്‍ താമസിയാതെ മനസിലാക്കി.”

”കഹോ നാ പ്യാര്‍ ഹേയുടെ വിജയം ആഘോഷിക്കാന്‍ പോയ സമയത്താണ് അച്ഛന് വെടിയേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ നെഞ്ചിലും കൈയിലും വെടിയുണ്ടകള്‍ തറച്ചിരുന്നു. എന്നിട്ടും, എനിക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് ചോദിച്ച് എന്നെ വിളിച്ചു. കുടുംബം ആക്രമിക്കപ്പെടുമോ എന്ന് അദ്ദേഹം ആശങ്കാകുലനായിരുന്നു” എന്നാണ് ഹൃത്വിക് സീരിസില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക