'സീരിയില്‍ കിസ്സര്‍' എന്ന വിശേഷണം അരോചകമായി, നല്ല സിനിമ ചെയ്താല്‍ 'ഇതില്‍ അത് ഇല്ലല്ലോ' എന്ന് ആളുകള്‍ പറയും: ഇമ്രാന്‍ ഹാഷ്മി

തന്നെ സീരിയല്‍ കിസ്സര്‍ എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ച് നടന്‍ ഇമ്രാന്‍ ഹാഷ്മി. ഈ വിളിപ്പേര് തനിക്ക് അരോചകമായി തോന്നിയിരുന്നു എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. സിനിമയിലെ തുടക്കം കാലം മുതല്‍ ചുംബന സീനുകള്‍ ചെയ്തതു കൊണ്ടാണ് നടന് സീരിയല്‍ കിസ്സര്‍ എന്ന പേര് ലഭിച്ചത്. ആ പ്രതിഛായയില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇപ്പോള്‍ അതില്‍ കുഴപ്പമില്ല എന്നാണ് നടന്‍ പറയുന്നത്.

എന്റെ പേരിന് മുമ്പില്‍ മാധ്യമങ്ങളും ‘സീരിയില്‍ കിസ്സര്‍’ എന്ന വിശേഷണം ഉപയോഗിച്ചു. 2003 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ അത് എനിക്കൊരു ലേബലായി തീര്‍ന്നു. മാര്‍ക്കറ്റിങ്ങിനായി അത് ഉപയോഗിക്കാന്‍ തുടങ്ങി. ഒരു കാരണവുമില്ലാതെ സിനിമകളില്‍ അത്തരം രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്നാല്‍ ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല.

സീരിയല്‍ കിസ്സര്‍ എന്ന പ്രതിച്ഛായയില്‍ നിന്ന് പുറത്തുകടക്കാന്‍ വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യുന്നത് സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. അഭിനേതാവെന്ന നിലയില്‍ ഗൗരവമായി പരിഗണിക്കണമെന്ന് ആഗ്രഹിച്ചു. വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അപ്പോള്‍ ആളുകള്‍ പറയും, ‘കൊള്ളാം പക്ഷേ ഇതില്‍ അത് ഇല്ലല്ലോ’ എന്ന്.

ഞാന്‍ പുതിയത് എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയാണ്. ഞാനൊരു നടനാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് എന്റെ ജോലിയാണ്. എന്തിനാണ് എപ്പോഴും ഒന്ന് തന്നെ കാണണം എന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് എനിക്കത് അരോചകമായി തോന്നിയത്. അല്ലാത്തപക്ഷം എനിക്ക് യാതൊരു എതിര്‍പ്പുമില്ല എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ