ഐശ്വര്യയെ ഒരു നോക്ക് കാണാന്‍ വേണ്ടി മാത്രം മണിക്കൂറുകളോളം കാത്തുനിന്നിട്ടുണ്ട്, പക്ഷെ..: ഇമ്രാന്‍ ഹാഷ്മി

ഐശ്വര്യ റായ്‌യെ കുറിച്ച് ഇമ്രാന്‍ ഹാഷ്മി നടത്തിയ പരാമര്‍ശം മുമ്പ് വിവാദമായിരുന്നു. ഐശ്വര്യ റായ് വെറും പ്ലാസ്റ്റിക് ആണ് എന്നായിരുന്നു കോഫി വിത്ത് കരണ്‍ ഷോയില്‍ ഇമ്രാന്‍ ഹാഷ്മി പറഞ്ഞത്. എന്നാല്‍ ഈയടുത്ത് ആ വാക്കുകളില്‍ വിശദീകരണവുമായി ഇമ്രാന്‍ എത്തിയിരുന്നു. ഗിഫ്റ്റ് ഹാമ്പര്‍ ലഭിക്കാന്‍ വേണ്ടി പറഞ്ഞതായിരുന്നു ഇത് എന്നാണ് നടന്‍ വ്യക്തമാക്കിയത്.

ഐശ്വര്യ റായ്‌യെ കാണാനായി മണിക്കൂറുകളോളം കാത്തുനിന്നതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി ഇപ്പോള്‍. അസിസ്റ്റന്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്തിരുന്ന സമയത്ത് ഒന്നര മണിക്കൂറോളം കാരവാനിന് പുറത്ത് കാത്തുനിന്നിട്ടുണ്ട് എന്നാണ് ഇമ്രാന്‍ പറയുന്നത്.

”എന്റെ കസിന്‍ മോഹിത് സൂരിയുടെ കൂടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നപ്പോള്‍ ഞാന്‍ അവരുടെ കാരവാനിന് പുറത്ത് കാത്തുനിന്നിട്ടുണ്ട്. ഒന്നര മണിക്കൂറോളം കാത്തുനിന്നിട്ടുണ്ട്. റാസ് സിനിമ ചെയ്യുകയായിരുന്നു ഞങ്ങള്‍. ഹം ദില്‍ ദേ ചുകേ ഹേ സനം എന്ന സിനിമ കണ്ട ഞാന്‍ അവരുടെ വലിയ ആരാധകനായി മാറിയിരുന്നു.”

”അവരെ ഒരു നോക്ക് കാണാനായി ഞാന്‍ ആഗ്രഹിച്ചിരുന്നു” എന്നാണ് ഇമ്രാന്‍ ഹാഷ്മി കണക്ട് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞതില്‍ ഇമ്രാന്‍ ഖേദം പ്രകടിപ്പിച്ചത്.

”ഞാന്‍ അങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല. ഐശ്വര്യയുടെ വലിയൊരു ആരാധകനാണ് ഞാന്‍. അതായിരുന്നു ആ ഷോയുടെ സ്വഭാവം. അങ്ങനെ പറയാതിരുന്നാല്‍ എനിക്ക് ഗിഫ്റ്റ് ഹാമ്പര്‍ നേടാനാവില്ല. ഞാന്‍ അവരെ ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ വര്‍ക്കുകളില്‍ എനിക്ക് ആരാധനയുണ്ട്” എന്നായിരുന്നു ഇമ്രാന്‍ ഹാഷ്മി പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക