കല്ലേറില്‍ പരിക്കേറ്റിട്ടില്ല, ആ വാര്‍ത്ത തെറ്റാണ്.. കാശ്മീര്‍ ജനത ഊഷ്മളമായാണ് സ്വീകരിച്ചത്: ഇമ്രാന്‍ ഹാഷ്മി

കാശ്മീരില്‍ തനിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി. ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വച്ച് ഇമ്രാന്‍ ഹാഷ്മിക്ക് നേരെ കല്ലേറുണ്ടായെന്നും നടന് പരുക്കേറ്റു എന്നുമുള്ള വാര്‍ത്തകളാണ് വന്നത്. ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി.

‘ഗ്രൗണ്ട് സീറോ’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് ഇമ്രാന്‍ ഹാഷ്മി കാശ്മീരില്‍ എത്തിയത്. തനിക്ക് നേരെ ആക്രമണമുണ്ടായി എന്നത് തെറ്റായ വാര്‍ത്തയാണ്. കാശ്മീര്‍ ജനത തന്നെ ഏറെ ഊഷ്മളമായാണ് സ്വീകരിച്ചത് എന്നാണ് നടന്‍ ട്വിറ്ററില്‍ കുറിച്ചത്.

”കാശ്മീര്‍ ജനത ഏറെ ഊഷ്മളമായാണ് സ്വീകരിച്ചത്. ശ്രീനഗറിലും പഹല്‍ഗാമിലും ചിത്രീകരണത്തിന് എത്താന്‍ കഴിഞ്ഞു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. എനിക്ക് നേരെ കല്ലേറുണ്ടായെന്ന വാര്‍ത്ത തെറ്റാണ്” എന്ന് ഇമ്രാന്‍ ഹാഷ്മി ട്വീറ്റ് ചെയ്തു.

അതേസമയം, ‘ടൈഗര്‍ 3’, ‘സെല്‍ഫി’ എന്നീ സിനിമകളും ഇമ്രാന്‍ ഹാഷ്മിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സല്‍മാന്‍ ഖാന്‍ പ്രധാന കഥാപാത്രമാകുന്ന ടൈഗര്‍ 3 അടുത്ത വര്‍ഷം റിലീസ് ചെയ്യും. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി