ഞങ്ങള്‍ അന്ന് വിഡ്ഡികളായിരുന്നു, അവള്‍ ചിലത് പറഞ്ഞു, മറ്റ് ചിലത് ഞാനും പറഞ്ഞു..; മല്ലിക ഷെരാവത്തിനെ കുറിച്ച് ഇമ്രാന്‍ ഹാഷ്മി

20 വര്‍ഷത്തോളം ശത്രുത തുടര്‍ന്ന ഇമ്രാന്‍ ഹാഷ്മിയും മല്ലിക ഷെരാവത്തും ഒന്നിച്ച് ഒരു വേദിയില്‍ എത്തിയ നിമിഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. മല്ലികയുടേത് ഏറ്റവും മോശം ചുംബനമാണ് എന്ന് ഇമ്രാന്‍ പറഞ്ഞതും നടനുമായുള്ള പ്രശ്‌നത്തെ കുറിച്ച് മല്ലിക ഒരിക്കല്‍ പറഞ്ഞതും വിവാദമായിരുന്നു.

2011ല്‍ പുറത്തിറങ്ങിയ ‘മര്‍ഡര്‍’ എന്ന സിനിമയ്ക്ക് ശേഷം 2024ല്‍ നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റിന്റെ മകളുടെ വിവാഹ വേദിയിലാണ് ഇമ്രാനും മല്ലികയും ഒന്നിച്ചെത്തിയത്. ഇപ്പോഴിതാ, തങ്ങള്‍ തമ്മിലെ പിണക്കത്തെ കുറിച്ചും വീണ്ടും ഒന്നിച്ചെത്തിയതിനെ കുറിച്ചും ഇമ്രാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

”വളരെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമായിരുന്നു ഈ കൂടിച്ചേരല്‍. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് കണ്ടത്. മര്‍ഡര്‍ സിനിമയ്ക്ക് ശേഷം രണ്ട് തവണ കണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. അന്ന് ഞങ്ങള്‍ വളരെ ചെറുപ്പവും വിഡ്ഡികളുമായിരുന്നു. തീരുമാനമെടുക്കാനുള്ള ബുദ്ധി അന്ന് കുറവായിരുന്നു.”

”അവള്‍ ചിലത് പറഞ്ഞു, മറ്റ് ചിലത് ഞാനും പറഞ്ഞു. അതൊക്കെ ഞങ്ങള്‍ മറന്ന് മാറ്റിവച്ചു. അവളെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. അവള്‍ വളരെ ഊഷ്മളമായിരുന്നു” എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റിന്റെ മകളുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ വച്ചായിരുന്നു മല്ലികയും ഇമ്രാനും വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയത്.

പാര്‍ട്ടിയില്‍ ഇമ്രാനും മല്ലികയും പരസ്പരം സംസാരിക്കുന്നതിന്റെയും ആലിംഗനം ചെയ്യുന്നതിന്റെയും വീഡിയോകള്‍ വൈറലായിരുന്നു. അതേസമയം, ബോളിവുഡിലെ ഹിറ്റ് ഇറോട്ടിക് ത്രില്ലര്‍ സിനിമകളില്‍ ഒന്നാണ് മല്ലികയും ഇമ്രാന്‍ ഹാഷ്മിയും ഒന്നിച്ച മര്‍ഡര്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക