ഞങ്ങള്‍ അന്ന് വിഡ്ഡികളായിരുന്നു, അവള്‍ ചിലത് പറഞ്ഞു, മറ്റ് ചിലത് ഞാനും പറഞ്ഞു..; മല്ലിക ഷെരാവത്തിനെ കുറിച്ച് ഇമ്രാന്‍ ഹാഷ്മി

20 വര്‍ഷത്തോളം ശത്രുത തുടര്‍ന്ന ഇമ്രാന്‍ ഹാഷ്മിയും മല്ലിക ഷെരാവത്തും ഒന്നിച്ച് ഒരു വേദിയില്‍ എത്തിയ നിമിഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. മല്ലികയുടേത് ഏറ്റവും മോശം ചുംബനമാണ് എന്ന് ഇമ്രാന്‍ പറഞ്ഞതും നടനുമായുള്ള പ്രശ്‌നത്തെ കുറിച്ച് മല്ലിക ഒരിക്കല്‍ പറഞ്ഞതും വിവാദമായിരുന്നു.

2011ല്‍ പുറത്തിറങ്ങിയ ‘മര്‍ഡര്‍’ എന്ന സിനിമയ്ക്ക് ശേഷം 2024ല്‍ നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റിന്റെ മകളുടെ വിവാഹ വേദിയിലാണ് ഇമ്രാനും മല്ലികയും ഒന്നിച്ചെത്തിയത്. ഇപ്പോഴിതാ, തങ്ങള്‍ തമ്മിലെ പിണക്കത്തെ കുറിച്ചും വീണ്ടും ഒന്നിച്ചെത്തിയതിനെ കുറിച്ചും ഇമ്രാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

”വളരെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമായിരുന്നു ഈ കൂടിച്ചേരല്‍. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് കണ്ടത്. മര്‍ഡര്‍ സിനിമയ്ക്ക് ശേഷം രണ്ട് തവണ കണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. അന്ന് ഞങ്ങള്‍ വളരെ ചെറുപ്പവും വിഡ്ഡികളുമായിരുന്നു. തീരുമാനമെടുക്കാനുള്ള ബുദ്ധി അന്ന് കുറവായിരുന്നു.”

”അവള്‍ ചിലത് പറഞ്ഞു, മറ്റ് ചിലത് ഞാനും പറഞ്ഞു. അതൊക്കെ ഞങ്ങള്‍ മറന്ന് മാറ്റിവച്ചു. അവളെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. അവള്‍ വളരെ ഊഷ്മളമായിരുന്നു” എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റിന്റെ മകളുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ വച്ചായിരുന്നു മല്ലികയും ഇമ്രാനും വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയത്.

പാര്‍ട്ടിയില്‍ ഇമ്രാനും മല്ലികയും പരസ്പരം സംസാരിക്കുന്നതിന്റെയും ആലിംഗനം ചെയ്യുന്നതിന്റെയും വീഡിയോകള്‍ വൈറലായിരുന്നു. അതേസമയം, ബോളിവുഡിലെ ഹിറ്റ് ഇറോട്ടിക് ത്രില്ലര്‍ സിനിമകളില്‍ ഒന്നാണ് മല്ലികയും ഇമ്രാന്‍ ഹാഷ്മിയും ഒന്നിച്ച മര്‍ഡര്‍.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ