'ഐശ്വര്യ റായ് പ്ലാസ്റ്റിക്' എന്ന് പറഞ്ഞത് സമ്മാനത്തിന് വേണ്ടി; കരണ്‍ ഷോയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് ഇമ്രാന്‍ ഹാഷ്മി

ചാറ്റ് ഷോകളിലോ അഭിമുഖങ്ങളിലോ അധികം പങ്കെടുക്കാത്ത താരമാണ് ഇമ്രാന്‍ ഹാഷ്മി. മുമ്പൊരിക്കല്‍ കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്ത താരം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഐശ്വര്യ റായ് വെറും പ്ലാസ്റ്റിക് ആണ് എന്നടതക്കമുള്ള പ്രസ്താവനകള്‍ ഈ ഷോയില്‍ ആയിരുന്നു ഇമ്രാന്‍ പറഞ്ഞത്.

2014ലെ കോഫി വിത്ത് കരണ്‍ ഷോയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് ഇമ്രാന്‍ ഹാഷ്മി ഇപ്പോള്‍. ”കോഫി വിത്ത് കരണ്‍ ഷോയിലൂടെ സിനിമ മേഖലയില്‍ നിന്ന് നിരവധി ശത്രുക്കളെ സമ്പാദിച്ചു. ഇനിയും ആ ഷോയില്‍ പങ്കെടുത്താല്‍ പഴയതിനേക്കാള്‍ വലിയ വിവാദങ്ങളുണ്ടാകും.”

”കാരണം ആ ഷോയിലെ ചോദ്യങ്ങള്‍ അത്തരത്തിലുള്ളതാണ്. സമ്മാനത്തിന് വേണ്ടി ആ ചോദ്യങ്ങള്‍ക്കെല്ലാം ഞാന്‍ മറുപടിയും നല്‍കും. സിനിമ മേഖലയിലുള്ള ഒരു താരങ്ങളോടും എനിക്ക് വ്യക്തിപരമായി യാതൊരു പ്രശ്‌നമോ ശത്രുതയോയില്ല. ജയിച്ച് സമ്മാനം നേടുക എന്നൊരു ലക്ഷ്യം മാത്രമേയുള്ളൂ.”

”കരണ്‍ ഷോയ്ക്ക് ശേഷം ചാറ്റ് ഷോകളില്‍ പോകുന്നത് നിര്‍ത്തി. കാരണം ചോദ്യങ്ങള്‍ എന്റെ കൈകളില്‍ നില്‍ക്കില്ല” എന്നാണ് ഇമ്രാന്‍ ഹാഷ്മി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അമ്മാവനും സംവിധായകനുമായ മഹേഷ് ഭട്ടിനൊപ്പമായിരുന്നു കരണ്‍ ഷോയില്‍ ഇമ്രാന്‍ ഹാഷ്മി എത്തിയത്.

ഐശ്വര്യ റായ് ബച്ചന്റെ പേര് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് എന്താണ് എന്നായിരുന്നു ചോദ്യം. ‘പ്ലാസ്റ്റിക്’ എന്നാണ് ഇമ്രാന്‍ മറുപടി നല്‍കിയത്. ശ്രദ്ധ കപൂറിന്റെ ശരീരഘടനയെ കുറിച്ചുള്ള ചോദ്യത്തിന്, ‘ എന്തെങ്കിലും കഴിക്കണം’ എന്ന് ഉത്തരം നല്‍കി. സംഭവം വിവാദമായപ്പോള്‍ ക്ഷമ ചോദിച്ച് നടന്‍ രംഗത്തെത്തിയിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക