'ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തി, സാറ നരകത്തില്‍ പോകും'; സാറ അലിഖാന് നേരെ വിദ്വേഷ പ്രചാരണം

മഹാശിവരാത്രിയോട് അനുബന്ധിച്ച് ബോളിവുഡ് താരം സാറ അലിഖാന്‍ പങ്കുവച്ച പോസ്റ്റിന് നേരെ വിമര്‍ശനം. നെറ്റിയില്‍ തിലകക്കുറിയണിഞ്ഞ് ഭക്തിനിര്‍ഭരയായിരിക്കുന്ന ചിത്രങ്ങളായിരുന്നു ശിവരാത്രി ദിനത്തില്‍ സാറ പങ്കുവച്ചത്. ‘ജയ് ബോലേ നാഥ്’ എന്ന ക്യാപ്ഷനും ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിരുന്നു.

പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ താരത്തിന് നേരെ വിദ്വേഷപരമായ കമന്റുകളാണ് ഉയരുന്നത്. ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്ന പ്രവൃത്തിയാണ് നടി ചെയ്തതെന്നും മാപ്പപേക്ഷിക്കാന്‍ പോലും സാറ അലി ഖാന്‍ അര്‍ഹയല്ല എന്നുമാണ് ചില കമന്റുകള്‍. വിഗ്രഹാരാധന പാപമാണെന്നും അതിനുള്ള ശിക്ഷ നടി അനുഭവിക്കുമെന്നും, സാറ നരകത്തില്‍ പോകുമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ സാറയെ പിന്തുണച്ചു കൊണ്ട് താരത്തിന്റെ ആരാധകരും എത്തുന്നുണ്ട്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. ഹിന്ദുക്കള്‍ മുസ്ലീം സുഹൃത്തുക്കള്‍ക്ക് ഈദ് ആശംസിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് മുസ്ലീമുകള്‍ക്ക് ശിവരാത്രി ആശംസിച്ചുകൂടാ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

സാറ അലിഖാന്റെ അമ്മ അമൃത സിംഗ് ഹിന്ദുവും അച്ഛന്‍ സെയ്ഫ് അലിഖാന്‍ മുസ്ലീം മതവിശ്വാസിയുമാണ്. അതുകൊണ്ട് തന്നെ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്ന ഒരു മതേതര വ്യക്തിയായിട്ടാണ് തന്റെ മാതാപിതാക്കള്‍ തന്നെ വളര്‍ത്തിയതെന്ന് സാറ നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്