ബംഗാളി സമൂഹത്തെ അപമാനിച്ചു, നവാസുദ്ദീന്‍ സിദ്ദിഖിക്ക് എതിരെ കേസ്; വിനയായത് പരസ്യം

നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ കേസ്. സോഫ്റ്റ് ഡ്രിങ്കായ സ്‌പ്രൈറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണ് താരത്തിന് വിനയായിരിക്കുന്നത്. ബംഗാളി സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തി എന്നാരോപിക്കുന്ന പരാതിയിലാണ് നവാസുദ്ദീന്‍ സിദ്ദിഖിക്കും കൊക്കോകോള ഇന്ത്യന്‍ ഡിവിഷന്‍ സിഇഒയ്‌ക്കെതിരെയും കേസ് എടുത്തിരിക്കുന്നത്.

സ്‌പ്രൈറ്റിന്റെ ബംഗാളി പരസ്യത്തിലെ ഒരു വരിയാണ് പരാതിക്ക് കാരണമായത്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഡ്വ. ദിബ്യായന്‍ ബാനര്‍ജിയാണ് പരാതി നല്‍കിയത് എന്നാണ് ലൈവ്മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌പ്രൈറ്റിന്റെ ഹിന്ദി പരസ്യത്തോട് എതിര്‍പ്പില്ല. ബംഗാളി വേര്‍ഷന്‍ പരസ്യത്തോട് മാത്രമാണ് പ്രശ്‌നം.

”ബംഗാളികള്‍ക്ക് എളുപ്പത്തില്‍ ഒന്നും ലഭിച്ചില്ലെങ്കില്‍ അവര്‍ പട്ടിണി കിടക്കും” എന്ന ഒരു ഡയലോഗ് പരസ്യത്തിലുണ്ട്. ഇത് ബംഗാളികളുടെ വികാരം വ്രണപ്പെടുത്തുന്നതാണ്. ഇത്തരം നിലാവരം കുറഞ്ഞ പ്രസ്താവനകള്‍ പരസ്യങ്ങളില്‍ പ്രോത്സാഹിപ്പിക്കരുത് എന്ന് ആഗ്രഹിക്കുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

ഇതോടെ പരസ്യത്തിന്റെ ബംഗാളി പതിപ്പ് പിന്‍വലിച്ചിരിക്കുകയാണ്. ബംഗാളി വേര്‍ഷന്‍ പരസ്യം പിന്‍വലിച്ചതായും ബാംഗാളി ഭാഷയെ ബഹുമാനിക്കുന്നതായും സ്‌പ്രൈറ്റ് ഇന്ത്യ പുറത്തിറക്കിയ ഖേദ പ്രകടനത്തില്‍ വ്യക്തമാക്കി.

അതേസമയം, നവാസുദ്ദീന്‍ സിദ്ദിഖിയുടെതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ‘അഫ്വാ’, ‘ജോഗിരാ സാരാ രാ രാ’, ‘അത്ഭുത്’, ‘ടികു വെഡ്‌സ് ഷേരു’, ‘നൂറാനി ചെഹ്‌ര’, ‘ബോലെ ചൂഡിയാന്‍’, ‘ഹഡ്ഡി’, ‘സങ്കീന്‍’, ‘സെയ്ന്താവ്’ എന്നീ സിനിമകളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക