ലാന്‍ഡ് ക്രൂസര്‍ മുതല്‍ ബിഎംഡബ്ല്യു വരെ; 'പഠാനി'ലെ ആഡംബര വാഹനങ്ങളും വൈറല്‍

കുറച്ച് അധികം നാളുകളായി തകര്‍ന്നടിഞ്ഞിരുന്ന ബോളിവുഡിന് വന്‍ തിരിച്ചുവരവാണ് ഷാരൂഖ് ചിത്രം ‘പഠാന്‍’ നല്‍കിയിരിക്കുന്നത്. കൊവിഡ് കാലത്ത് തകര്‍ച്ച നേരിട്ട ബോളിവുഡിനെ ഒറ്റ സിനിമയിലൂടെ തിരികെ എത്തിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍. അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍, കങ്കണ, ആലിയ, രണ്‍ബിര്‍ തുടങ്ങിയ മറ്റ് മുന്‍നിര താരങ്ങള്‍ക്കൊന്നും സാധിക്കാതിരുന്ന കാര്യം, അതും നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ഷാരൂഖ് ഖാന്‍ നേടിയെടുത്തിരിക്കുകയാണ്. തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലും പഠാന്‍ മുന്നേറുകയാണ്.

തിയേറ്ററില്‍ ആക്ഷന്‍ ത്രില്ലറായ പഠാന്‍ പ്രേക്ഷകരെ അമ്പരിപ്പിക്കുമ്പോള്‍ കണ്ണ് എത്തിയത് സിനിമയില്‍ കാണിച്ചിരിക്കുന്ന ഗംഭീരമായ കാറുകളിലേക്ക് കൂടിയാണ്. ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 200 മുതല്‍ ബിഎംഡബ്ല്യു 5 സീരീസ് വരെയുള്ള കാറുകള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്.

പഠാനില്‍ കാണിച്ചിരിക്കുന്ന ഏറ്റവും ആഡംബരമുള്ള വാഹനങ്ങളില്‍ ഒന്നാണ് റേഞ്ച് റോവര്‍ എസ്ഇ. ആഡംബര സൗകര്യങ്ങളുടെ നീണ്ട പട്ടികയാണ് സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും ഒത്തുതീര്‍പ്പ് ചെയ്യാത്ത ഈ റേഞ്ച് റോവര്‍ മോഡലിനെ വ്യത്യസ്തമാക്കുന്നത്.

ഷാരുഖ് ഖാന്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിക്കുന്ന 4 സീറ്റര്‍ സ്പോര്‍ട്സ് കാര്‍ 2015 ഡോഡ്ജ് ചാര്‍ജറാണ്. 1966ല്‍ പുറത്തിറങ്ങിയ ഡോഡ്ജ് ചാര്‍ജറിന്റെ ഏഴ് വാഹനങ്ങള്‍ ഇന്ന് വിപണിയിലുണ്ട്.

റഷ്യയില്‍ ഷാരുഖ് ഖാനും ദീപിക പദുകോണും ഉപയോഗിക്കുന്ന വാഹനമാണ് ബിഎംഡബ്ല്യു 5 സീരീസ്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 5.7 സെക്കന്റ് മാത്രം മതി ഈ ആഡംബര വാഹനത്തിന്.

സിനിമയില്‍ രണ്ട് സയന്റിസ്റ്റുകള്‍ക്ക് എസ്‌കോര്‍ട്ട് പോവുന്ന സുരക്ഷാ ഗാര്‍ഡുമാരുടെ വാഹനം ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ 200 ആണ്. ഇന്ത്യയില്‍ ലഭ്യമായ ടൊയോട്ട വാഹനത്തിന്റെ ഉയര്‍ന്ന പതിപ്പായ വിഎക്സിന് ഒന്നര കോടിക്കത്താണ് വിപണിവില.

അതുപോലെ ലാന്‍ഡ് ക്രൂസറില്‍ എസ്‌കോര്‍ട്ട് ചെയ്യുന്ന സയന്റിസ്റ്റുകള്‍ സഞ്ചരിക്കുന്ന വാഹനം ലെക്സസ് ഇഎസ് ആണ്. ഈ കാറിന്റെ ഹൈബ്രിഡ് ഇലക്ട്രിക് മോഡലുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. കനത്ത ടാക്‌സ് ഒഴിവാക്കാനായി ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്സസ് ഇന്ത്യയില്‍ തന്നെ നിര്‍മിച്ച വാഹനങ്ങളാണിത്.

കാറുകള്‍ കൂടാതെ കാവസാക്കി കെഎല്‍കെ റാലി ക്രോസ് ബൈക്കുകളും പഠാനില്‍ കാണാം. സൈബീരിയയിലെ മഞ്ഞുറഞ്ഞ ബൈക്കല്‍ തടാകത്തിന് മുകളിലൂടെ ഷാരുഖ് ഖാനും ജോണ്‍ എബ്രഹാമും ചേര്‍ന്നുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് ഈ ബൈക്കിലാണ്. ആക്ഷന്‍ രംഗങ്ങളില്‍ ഹെലിക്കോപ്റ്ററുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു സീനില്‍ ഷാരുഖ് ഖാന്‍ ഒരു ഹെലിക്കോപ്റ്ററില്‍ നിന്നും മറ്റൊന്നിലേക്ക് ചാടുന്ന രംഗവും പഠാനിലുണ്ട്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ കേരളത്തിലും പഠാന്‍ കാണാന്‍ വലിയ തിരക്കുണ്ട്. ഷാരൂഖ് ഖാന് ഫാന്‍ ബേസ് ഉള്ള സ്ഥലമാണ് കേരളം. വാരാന്ത്യത്തില്‍ തിയേറ്ററുകളില്‍ എത്തിയ പല മലയാള സിനിമകളേക്കാളും കളക്ഷന്‍ പഠാന്‍ നേടിയിട്ടുണ്ട്. കേരളത്തില്‍ 105 സ്‌ക്രീനുകളിലായി റിലീസ് ചെയ്ത സിനിമ 10 കോടിക്ക് മുകളില്‍ നേടിയിട്ടുണ്ട്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ