ഇത് എന്റെ സിനിമ തന്നെ, ലാപതാ ലേഡീസ് കണ്ട് ഞാന്‍ ഞെട്ടിപ്പോയി..; കോപ്പിയടി ആരോപണത്തിന് പിന്നാലെ പ്രതികരിച്ച് 'ബുര്‍ഖ സിറ്റി' സംവിധായകന്‍

കിരണ്‍ റാവു ചിത്രം ‘ലാപതാ ലേഡീസി’ന് 2019ല്‍ പുറത്തിറങ്ങിയ ‘ബുര്‍ഖ സിറ്റി’ എന്ന അറബിക് ചിത്രവുമായുള്ള സാമ്യം അടുത്തിടെ ചര്‍ച്ചയായിരുന്നു. 2024ല്‍ പുറത്തിറങ്ങിയ ലാപതാ ലേഡീസ് കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കര്‍ എന്‍ട്രി അടക്കം നിരവധി നേട്ടങ്ങളും കരസ്ഥമാക്കിയിരുന്നു. ബുര്‍ഖ സിറ്റിയുടെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ഇതോടെയാണ് ഫാബ്രിസ് ബ്രാഖിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ഹ്രസ്വചിത്രത്തില്‍ നിന്നും അടിച്ചുമാറ്റിയതാണ് ലാപതാ ലേഡീസ് എന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്. ഈ ചര്‍ച്ചകളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ ഫാബ്രിസ് ബ്രാഖ്. തന്റെ ഷോര്‍ട്ട് ഫിലിമിലും ലാപതാ ലേഡീസിലുമുള്ള സാമ്യത്തെ കുറിച്ചാണ് സംവിധായകന്‍ പ്രതികരിച്ചിരിക്കുന്നത്.

”സിനിമ കാണുന്നതിന് മുമ്പ് തന്നെ അതിന് എന്റെ ഷോര്‍ട്ട് ഫിലിമുമായി ഇത്രത്തോളം സാമ്യമുണ്ടെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടുപോയി. പിന്നീട് ഞാന്‍ ആ സിനിമ കണ്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. എന്റെ ഷോര്‍ട്ട് ഫിലിമില്‍ നിന്നും അവലംബിച്ച കഥയാണെങ്കില്‍ ഇന്ത്യന്‍ കള്‍ച്ചറുമായി അത് ഏറെ പൊരുത്തപ്പെടുന്നുണ്ട്, എന്റെ കഥയിലെ പല വശങ്ങളും സിനിമയില്‍ വ്യക്തമായി കാണുന്നുണ്ട്.”

”പ്രത്യേകിച്ചും ഭാര്യയെ നഷ്ടപ്പെടുന്ന ദയാലുവും നിഷ്‌ക്കളങ്കനുമായ ഭര്‍ത്താവിനെയും, നിന്ദ്യനും അക്രമാസക്തനുമായ മറ്റൊരുഭര്‍ത്താവിനെയും തമ്മില്‍ താരതമ്യം ചെയ്യപ്പെടുന്നിടത്ത്. പൊലീസ് ഓഫീസറുടെ സീനും അതുപോലെ തന്നെ. അഴിമതിക്കാരനും വയലന്റുമായ പൊലീസ് ഉദ്യോഗസ്ഥനും, അയാള്‍ക്കൊപ്പം സഹായികളായി രണ്ട് കോണ്‍സ്റ്റബിള്‍സും.”

”മുഖാവരണം ധരിച്ച സ്ത്രീയുടെ ഫോട്ടോ കണ്ടെത്തുന്ന സീന്‍ ഒക്കെ അതുപോലെ തന്നെ. ക്ലൈമാക്‌സിലെ പ്ലോട്ട് ട്വിസ്റ്റിലും സമാനതയുണ്ട്. ബുര്‍ഖ സിറ്റിയിലെ ഒരു പ്രധാന ആഖ്യാന ഘടകമായ തന്റെ ക്രൂരനായ ഭര്‍ത്താവില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിപ്പോകാന്‍ സ്ത്രീ മനപൂര്‍വ്വം തിരഞ്ഞെടുക്കുന്നത് മനസിലാക്കാം. കൂടുതല്‍ വിശാലമായി പറഞ്ഞാല്‍, സ്ത്രീ വിമോചനത്തെയും സ്ത്രീവാദത്തെയും കുറിച്ച് സമാനമായ സന്ദേശമാണ് ഈ സിനിമ പറയുന്നത്” എന്നാണ് സംവിധായകന്‍ പറയുന്നത്.

അതേസമയം, ലാപതാ ലേഡീസിന്റെ തിരക്കഥാകൃത്ത് ബിപ്ലവ് ഗോസ്വാമി കോപ്പിയടി ആരോപണങ്ങളോട് പ്രതികരിച്ചിരുന്നു. സിനിമയുടെ വിശദമായ സിനോപ്‌സിസ് 2014ല്‍ തിരക്കഥാകൃത്തുക്കളുടെ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും, ടു ബ്രൈഡ്‌സ് എന്ന പേരില്‍ ഫീച്ചര്‍ ലെങ്ത് സ്‌ക്രിപ്റ്റ് 2018ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായും ബിപ്ലവ് വ്യക്തമാക്കിയിരുന്നു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം