സിനിമകള്‍ ഫ്‌ലോപ്പ്, ശ്രീദേവിയുടെ പ്രോപ്പര്‍ട്ടികള്‍ വിറ്റ് കുടുംബം; താരപുത്രിമാരുടെ ആഡംബര ജീവിതം ചർച്ചയാകുന്നു 

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ഫ്‌ലാറ്റുകള്‍ വിറ്റ് ഭര്‍ത്താവ് ബോണി കപൂറും മക്കളും. ശ്രീദേവിയുടെ മുംബൈയിലുള്ള നാല് പ്രോപ്പര്‍ട്ടികള്‍ നിര്‍മ്മാതാവായ ബോണി കപൂറും ശ്രീദേവിയുടെ മക്കളും നടിമാരുമായ ജാന്‍വി കപൂറും ഖുശി കപൂറും ചേര്‍ന്ന് വിറ്റതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

12 കോടി രൂപയ്ക്കാണ് പ്രോപര്‍ട്ടികള്‍ വിറ്റിരിക്കുന്നത്. നവംബറില്‍ ആയിരുന്നു വില്‍പ്പന നടന്നത്. ഇതിന് പിന്നാലെ ബോണി കപൂറും മക്കളും 65 കോടി രൂപ ചെലവിട്ട് മറ്റൊരും ബംഗ്ലാവ് വാങ്ങിയിട്ടുണ്ട്. ഇതിന് പുറമെ 39 കോടി രൂപ ചെലവിട്ട് ജാന്‍വി മറ്റൊരു ഫ്‌ലാറ്റും വാങ്ങിയിട്ടുണ്ട്.

ജാന്‍വിയുടെയും ഖുശിയുടെയും ആഡംബര ജീവിതം നേരത്തെയും ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. ലൈഫ് സ്‌റ്റൈലിനായി വലിയ തോതില്‍ പണം ചിലവഴിക്കുന്നവരാണ് ഇരുതാരങ്ങളും എന്നുള്ള വാദങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു. നടി കുട്ടി പത്മിനി ഇതേക്കുറിച്ച് നടത്തിയ പരാമര്‍ശം മുമ്പൊരിക്കല്‍ ചര്‍ച്ചയായിട്ടുണ്ട്.

ശ്രീദേവിയുടെയും മക്കളുടെയും ആഡംബര ജീവിതം കാരണം സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു കുട്ടി പദ്മിനി പറഞ്ഞത്. ബാലതാരമായി അഭിനയിക്കുന്ന കാലം മുതല്‍ തന്നെ ശ്രീദേവിയും കുട്ടി പത്മിനിയും സുഹൃത്തുക്കളായിരുന്നു.

അതേസമയം, 2018ല്‍ ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡിലേക്ക് എത്തുന്നത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോളിവുഡില്‍ ഒരിടം ഉറപ്പിക്കാന്‍ ജാന്‍വിക്ക് ഇതുവരെ സാധിച്ചിട്ടില്ല. നെറ്റ്ഫ്‌ളിക്‌സ് ചിത്രം ‘ആര്‍ച്ചീസി’ലൂടെയാണ് ഖുശി കപൂര്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ നടിയുടെ പ്രകടനം ശ്രദ്ധ നേടിയില്ല.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ