സല്‍മാന്‍ ഖാന്‍ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചു, ജീവിതത്തിലെ ഏറ്റവും മോശമായ എട്ട് വര്‍ഷം; തുറന്നടിച്ച് മുന്‍ കാമുകി

സല്‍മാന്‍ ഖാനെതിരെയുള്ള മുന്‍ കാമുകി സോമി അലിയുടെ തുറന്നു പറച്ചിലുകള്‍ ചര്‍ച്ചയായിരുന്നു. താന്‍ ഏറ്റവും മോശമായി ലൈംഗിക, ശാരീരിക, മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള ബന്ധം എന്നാണ് സോമി അലി പറഞ്ഞത്.

എന്നാല്‍ ഇത് പറഞ്ഞു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നടി പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. ഇത് വാര്‍ത്തയായതോടെ എന്തുകൊണ്ടാണ് പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സോമി അലി.

വളരെ ദേഷ്യത്തിലും, മോശം ഭാഷയിലുമാണ് താന്‍ ആ പോസ്റ്റുകള്‍ ഇട്ടത്. പക്ഷെ ഒരു എന്‍ജിഒയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയില്‍ അത്തരം പോസ്റ്റുകള്‍ തനിക്ക് യോജിച്ചതല്ല. അതിനാല്‍ ആ പോസ്റ്റുകള്‍ പിന്‍വലിച്ചു.

സല്‍മാനൊപ്പം ഉണ്ടായിരുന്ന എട്ട് വര്‍ഷങ്ങള്‍ ജീവിതത്തിന്റെ നിലനില്‍പ്പില്‍ തന്നെ ഏറ്റവും മോശം വര്‍ഷങ്ങളായിരുന്നു. പല പ്രശ്‌നങ്ങള്‍ക്കിടയിലും സല്‍മാന്‍ മണ്ടി, വൃത്തികെട്ടവള്‍ എന്നൊക്കെ വിളിച്ച് നിരന്തരം അധിക്ഷേപിക്കുമായിരുന്നു.

വര്‍ഷങ്ങളോളം സല്‍മാന്‍ പൊതുസ്ഥലത്ത് താന്‍ കാമുകിയാണെന്ന് പറഞ്ഞില്ല. ഒടുവില്‍ തന്നെ കാമുകിയായി അംഗീകരിച്ച ശേഷം സല്‍മാന്‍ അയാളുടെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ എന്നും തന്നെ ശകാരിക്കുകയും, അപമാനിക്കുകയും ചെയ്തു.

ഈ ബന്ധത്തിന്റെ പേരില്‍ തന്നെ ഉപയോഗിക്കുകയാണ് എന്ന് മനസിലാക്കാന്‍ സാധിച്ചില്ല. താന്‍ ഏറ്റവും മോശമായി ലൈംഗിക, ശാരീരിക, മാനസിക പീഡനം അനുഭവിച്ച കാലമാണ് സല്‍മാനുമായുള്ള ബന്ധം എന്നാണ് സോമി അലി പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക