'മന്‍ കി ബാത് കേട്ട് മതിയായി, ഇനിയെങ്കിലും ജനങ്ങളുടെ ദുരിതത്തെ കുറിച്ച് ചര്‍ച്ച ചെയ്യൂ'; പ്രധാനമന്ത്രിയോട് നടന്‍ രാജേഷ് തായിലാംഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് “മന്‍ കി ബാത്” നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടന്‍ രാജേഷ് തായിലാംഗ്. മന്‍ കി ബാത് നിര്‍ത്തി രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി ശ്രമിക്കണമെന്ന് രാജേഷ് തായിലാംഗ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

“”ബഹുമാനപ്പെട്ട നരേന്ദ്ര മോദിജീ, മന്‍ കി ബാത് കേട്ട് മതിയായി. ഇനി രാജ്യത്തെ ജനങ്ങളുടെ ശാരീരികവും സാമ്പത്തികവുമായി പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാം, എന്ന് ഒരു സാധാരണ പൗരന്‍”” എന്നാണ് രാജേഷ് തായിലാംഗിന്റെ ട്വീറ്റ്. മിര്‍സാപൂര്‍, ഡെല്‍ഹി ക്രൈം, കോമഡി കപ്പിള്‍, സിദ്ധാര്‍ഥ് എന്നീ വെബ് സീരിസ്-സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ് തായിലാംഗ്.

കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരന്ദ്രേ മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ദേശീയ-വിദേശ മാധ്യമങ്ങള്‍ വരെ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദേശത്തേക്ക് വാക്‌സിന്‍ കയറ്റി അയച്ച കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ തെരുവുകളില്‍ “”ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത്”” എന്ന പോസ്റ്ററുകളും പതിച്ചിരുന്നു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ