'മന്‍ കി ബാത് കേട്ട് മതിയായി, ഇനിയെങ്കിലും ജനങ്ങളുടെ ദുരിതത്തെ കുറിച്ച് ചര്‍ച്ച ചെയ്യൂ'; പ്രധാനമന്ത്രിയോട് നടന്‍ രാജേഷ് തായിലാംഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് “മന്‍ കി ബാത്” നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് നടന്‍ രാജേഷ് തായിലാംഗ്. മന്‍ കി ബാത് നിര്‍ത്തി രാജ്യത്തെ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ഇടപെടാന്‍ ഇനിയെങ്കിലും പ്രധാനമന്ത്രി ശ്രമിക്കണമെന്ന് രാജേഷ് തായിലാംഗ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

“”ബഹുമാനപ്പെട്ട നരേന്ദ്ര മോദിജീ, മന്‍ കി ബാത് കേട്ട് മതിയായി. ഇനി രാജ്യത്തെ ജനങ്ങളുടെ ശാരീരികവും സാമ്പത്തികവുമായി പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാം, എന്ന് ഒരു സാധാരണ പൗരന്‍”” എന്നാണ് രാജേഷ് തായിലാംഗിന്റെ ട്വീറ്റ്. മിര്‍സാപൂര്‍, ഡെല്‍ഹി ക്രൈം, കോമഡി കപ്പിള്‍, സിദ്ധാര്‍ഥ് എന്നീ വെബ് സീരിസ്-സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ് തായിലാംഗ്.

കോവിഡ് വ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി നരന്ദ്രേ മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ദേശീയ-വിദേശ മാധ്യമങ്ങള്‍ വരെ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

രാജ്യത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിദേശത്തേക്ക് വാക്‌സിന്‍ കയറ്റി അയച്ച കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലെ തെരുവുകളില്‍ “”ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത്”” എന്ന പോസ്റ്ററുകളും പതിച്ചിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക