88-ാം വയസില്‍ സിനിമയ്ക്കായി പേര് മാറ്റി ധര്‍മേന്ദ്ര!

പുതിയ സിനിമയ്ക്കായി പേര് മാറ്റി ബോളിവുഡിലെ സീനിയര്‍ താരം ധര്‍മേന്ദ്ര. ‘തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ’ എന്ന സിനിമയാണ് 88കാരനായ ധര്‍മേന്ദ്രയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. കരിയറിലെ 64-ാം വര്‍ഷമാണ് താരം തന്റെ പേരില്‍ മോഡിഫിക്കേഷന്‍ വരുത്തിയിരിക്കുന്നത്.

‘തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ’ സിനിമയുടെ തുടക്കത്തില്‍ അഭിനയിച്ചവരുടെ പേരുകള്‍ കാണിക്കുന്നുണ്ട്. ഇതില്‍ ധര്‍മേന്ദ്രയുടെ പേര് ധര്‍മേന്ദ്ര സിംഗ് ഡിയോള്‍ എന്നാണ് സ്‌ക്രീനില്‍ കൊടുത്തിരിക്കുന്നത്. സിനിമാ ജീവിതത്തില്‍ താരം ഇതുവരെ പേരിനൊപ്പം ചേര്‍ത്ത സര്‍നെയിം ആണ് ഇപ്പോള്‍ ഉപയോഗിച്ചിരിക്കുന്നത്.

ധരം സിംഗ് ഡിയോള്‍ എന്നാണ് ധര്‍മേന്ദ്രയുടെ യഥാര്‍ത്ഥ പേര്. 1960ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡില്‍ എത്തുന്നത്. ‘തേരി ബാത്തോം മേം ഏസാ ഉല്‍ഝാ ജിയാ’ ചിത്രത്തില്‍ നായകനായ ഷാഹിദ് കപൂറിന്റെ മുത്തച്ഛന്റെ വേഷമാണ് ധര്‍മേന്ദ്ര ചെയ്തത്.

കൃതി സനോണ്‍ ആണ് ചിത്രത്തിലെ നായിക. രണ്‍വീര്‍ സിംഗും ആലിയ ഭട്ടും മുഖ്യവേഷങ്ങളിലെത്തിയ ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്ന ചിത്രത്തിലും ധര്‍മേന്ദ്ര അടുത്തിടെ വേഷമിട്ടിരുന്നു. ചിത്രത്തിലെ ലിപ്‌ലോക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി