നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം എടുത്തതിനെ കുറിച്ച് പറഞ്ഞ് ആമിര്‍ ഖാന്‍. 56-ാം വയസില്‍ തനിക്കുണ്ടായ തിരിച്ചറിവുകള്‍ വ്യക്തി ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കിയെന്നും സിനിമയില്‍ ശേഷിക്കുന്ന കാലം മികച്ച രീതിയില്‍ വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നെന്നും നടന്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ എന്റെ സിനിമ ജീവിതത്തില്‍ ആറ് സിനിമകള്‍ ഒന്നിച്ച് എടുത്തിട്ടില്ല. അതിന് എന്റേതായ കാരണങ്ങളുണ്ട്. ഉടന്‍ സിനിമ വിടുന്നില്ലെന്ന തീരുമാനമെടുത്തപ്പോള്‍ മറ്റൊരു കാര്യം മനസില്‍ ഉറപ്പിച്ചു, ഇനിയുള്ള പത്തു വര്‍ഷമായിരിക്കും എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ചത്.

ജീവിതം പ്രവചനാതീതമാണ്. അടുത്ത നിമിഷം നമുക്ക് എന്തും സംഭവിക്കാം. നമുക്കത് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. നാളെ നമ്മള്‍ മരിച്ചു പോയേക്കാം. അതുകൊണ്ടാണ് ഞാന്‍ കരുതുന്നത് സിനിമയില്‍ ആക്ടീവായ പത്തു വര്‍ഷം കൂടി എനിക്കുണ്ടെന്ന്. ഇപ്പോള്‍ എനിക്ക് 59 വയസായി.

ഒരു 70 വയസ് വരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ അടുത്ത എന്റെ 10 വര്‍ഷങ്ങള്‍ വളരെ പ്രൊഡക്ടീവാകട്ടെ. കൂടാതെ പ്രതിഭകളായ എഴുത്തുകാര്‍, സംവിധായകര്‍, ക്രിയേറ്റീവ് തലത്തിലുള്ള ആളുകളെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നു.

അതുകൊണ്ടാണ് ഞാന്‍ കൂടുതല്‍ സിനിമകള്‍ ഏറ്റെടുത്തത്. മക്കളായ ജുനൈദ് ഖാനും ഇറാ ഖാനും ഇല്ലായിരുന്നെങ്കില്‍ സിനിമ ഉപേക്ഷിക്കുമായിരുന്നു. മക്കളുടെ ഇടപെടലാണ് തന്നെ കൊണ്ട് മാറ്റി ചിന്തിപ്പിച്ചത്. ലാല്‍ സിങ് ഛദ്ദയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ ചിന്ത വന്നതെന്നും ആമിര്‍ വ്യക്തമാക്കി.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി