'100 % വിജയം സാർ..' ബോളിവുഡിനെ കൈ പിടിച്ചുയർത്തി 'ഛാവ' !

ബോളിവുഡിൽ ഇപ്പോഴത്തെ ഹോട്ട് ടോപിക് ‘ഛാവ’ ആണ്. വിക്കി കൗശൽ ചിത്രം ഛാവ ബോളിവുഡിൽ ഒന്നാകെ തരംഗം തീർക്കുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ഛാവ കുതിക്കുന്നത്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനിടെ 150 കോടി കടന്നുകൊണ്ട് ഈ വർഷത്തെ റെക്കോർഡ് അടിച്ചിരിക്കുകയാണ് ലക്ഷ്മൺ ഉത്തേക്കർ സംവിധാനം നിർവഹിച്ച ഈ ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രം. 165.75 കോടി ആഗോള ബോക്സോഫീസ് കളക്ഷൻ സിനിമ നേടിയതായാണ് സാക്നിൽക്കിന്റെ റിപ്പോർട്ട് പറയുന്നത്. ഇന്ത്യയിൽ 139.75 കോടിയും വിദേശത്ത് 25 കോടിയിലേറെ കളക്ഷനായും നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

130 കോടി ബജറ്റിൽ നിർമിച്ച ചിത്രം ഒരാഴ്ചക്കുള്ളിൽ മുതൽമുടക്ക് തിരിച്ചു പിടിച്ചത് ബോളിവുഡിനും ആശ്വാസമായിരിക്കുകയാണ്. കാരണം അത്ര നല്ല തുടക്കമായിരുന്നില്ല 2025ൽ ബോളിവുഡിന് ലഭിച്ചത്. ഈ വർഷം ജനുവരി മുതൽ ഇറങ്ങിയ അക്ഷയ് കുമാർ, കങ്കണ തുടങ്ങിവർ വരെ അഭിനയിച്ച ചിത്രങ്ങൾപോലും പ്രതീക്ഷ വിജയം കണ്ടിരുന്നില്ല. ആസാദ്, എമർജൻസി, സ്കൈ ഫോഴ്സ്, ദേവ, ലവ്യാപ്പ തുടങ്ങിയ ചിത്രങ്ങളിൽ മിക്കതിനും മുതൽ മുടക്ക് പോലും തിരിച്ചു പിടിക്കാൻ സാധിച്ചിട്ടില്ല. 140 കോടി നേടിയ അക്ഷയ് കുമാർ ചിത്രം സ്കൈഫോഴ്സിനെയും പിന്നിലാക്കിയാണ് ഛാവ മുന്നേറുന്നത്.

‘ഛാവ’എന്ന പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ ഇന്ത്യയിലെ ഏറ്റവും മഹാനായ യോദ്ധാക്കളിൽ ഒരാളായ ഛത്രപതി സംഭാജി മഹാരാജിന്റെ കഥയാണ് പറയുന്നത്. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സംഭാജിയുടെ മുഴുവൻ ജീവിതകഥയും സിനിമയിൽ വിശദമായി പറയുന്നില്ല, മറിച്ച് പ്രധാന നിമിഷങ്ങൾ മാത്രമാണ് സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്.

വിക്കി കൗശൽ, രശ്മിക മന്ദാന എന്നിവരെ കൂടാതെ, അക്ഷയ് ഖന്നയും ഈ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ഛത്രപതി സംഭാജി മഹാരാജായി വിക്കി കൗശലും ഭാര്യ യേശുബായിയായി രശ്മിക മന്ദാനയും അഭിനയിക്കുന്നു. മുഗൾ രാജാവ് ഔറംഗസേബിന്റെ പ്രധാന പ്രതിനായകനായാണ് അക്ഷയ് ഖന്ന അഭിനയിക്കുന്നത്. അശുതോഷ് റാണ, ദിവ്യ ദത്ത, ഡയാന പെന്റി, വിനീത് കുമാർ സിംഗ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

തിയേറ്ററിലെ സിനിമയ്ക്കു മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സ് കണ്ട് കണ്ണീരണിഞ്ഞ പ്രേക്ഷകരുടെ വിഡിയോയും ഇപ്പോൾ വൈറലാണ്. പെൺകുട്ടികളടക്കമുള്ള കാണികൾ സിനിമ കഴിഞ്ഞതിനു പിന്നാലെ സംഭാജി മഹാരാജാവിന് അഭിവാദ്യം അർപ്പിക്കുന്നതടക്കമുള്ള വിഡിയോകളും സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

അതേസമയം, 2012ൽ ഗാങ്‌സ് ഓഫ് വാസിപൂർ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി സിനിമയിൽ പ്രവർത്തനം തുടങ്ങിയ വിക്കി കൗശൽ 2015ൽ ‘മസാൻ’ എന്ന ചിത്രത്തിലൂടെയാണ് നടനാണ് അരങ്ങേറ്റം കുറിച്ചത്. പത്ത് വർഷത്തിനുള്ളിൽ വൻമുന്നേറ്റമാണ് വിക്കി കൗശൽ കാഴ്ചവച്ചിരിക്കുന്നത്. വിക്കി കൗശലിന്റെ കിടിലൻ പ്രകടനമാണ് ഛാവയുടെ പ്രധാന ഹൈലൈറ്റ് എന്ന് വേണമെങ്കിൽ പറയാം. മഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജയനാണ് സിനിമ നിർമിച്ചത്.

2016ൽ പുറത്തിറങ്ങിയ രാമൻ രാഘവ് 2.0 എന്ന സൈക്കോളജിക്കൽ ത്രില്ലറിലൂടെയും 2018-ൽ റാസി, സഞ്ജു എന്നീ ചിത്രങ്ങളിലൂടെയും സഹനടനായി വിക്കി കൗശൽ അംഗീകാരം നേടിയെങ്കിലും, 2019-ൽ പുറത്തിറങ്ങിയ ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ഒരു മുൻനിര നടനായി അംഗീകാരം നേടിയത്.

എന്തായാലും ഫെബ്രുവരി 14ന് തിയറ്ററുകളിലെത്തിയ സിനിമ ഈ വർഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ഓപ്പണിങ് റെക്കോർഡുമായി ബോക്സ് ഓഫിസിൽ കുതിച്ചു മുന്നേറുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ‘ഛാവ’യിലൂടെ തകർന്നിരിക്കുന്ന സിനിമാമേഖലയെ തിരിച്ചു കൊണ്ടുവരാമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ